തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ എൽഡിഎഫ് നീക്കം: യുഡിഎഫ്
Saturday, April 20, 2024 3:35 AM IST
പത്തനംതിട്ട: കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക് കോളജില്‍ നടന്ന മോക്പോളില്‍ ക്രമക്കേട് കണ്ടെത്തിയ സംഭവത്തിലും വോട്ടര്‍ പട്ടികയിലെ ക്രമക്കേട് സംബന്ധിച്ചും പരാതി നൽകിയിട്ടും ജില്ലാ കളക്ടര്‍ തള്ളിക്കളഞ്ഞത് നീതീകരിക്കാനാകാത്തതാണെന്ന് ഡിസിസി പ്രസിഡന്‍റ് സതീഷ് കൊച്ചുപറമ്പിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.

അവസാനഘട്ട വോട്ടര്‍പട്ടികയില്‍ എല്‍ഡിഎഫ് അനുഭാവികളായ ബിഎല്‍ഒമാരും മറ്റ് ഉദ്യോഗസ്ഥരും ചേര്‍ന്ന് പല ബൂത്തുകളിലും നിരവധി വോട്ടർമാരുടെ പേരുകള്‍ നീക്കം ചെയ്തതിലും ബിജെപി സ്ഥാനാർഥിയുടെ ചിഹ്നത്തിന് കൂടുതല്‍ തെളിച്ചം നല്‍കിയെന്ന പരാതികളുണ്ട്. ഇതുൾപ്പെടെ യുഡിഎഫിന്‍റെ നിരവധി പരാതികള്‍ വരണാധികാരിക്ക് നൽകിയിരുന്നതാണ്.

കേന്ദ്ര സര്‍ക്കാരിന്‍റെ ആജ്ഞാനുവര്‍ത്തികളായവരും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരും ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ അടക്കമുള്ള സിപിഎം സംഘടനയിലെ അംഗങ്ങളായ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ക്രമക്കേടുകള്‍ക്ക് കൂട്ടുനില്‍ക്കുകയാണ്. നിഷ്പക്ഷമായി പ്രവര്‍ത്തിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരേ നിയമനടപടികള്‍ സീകരിക്കുമെന്ന് ഡിസിസി പ്രസിഡന്‍റ് പറഞ്ഞു.

തെരഞ്ഞെടുപ്പ് നിഷ്പക്ഷവും നീതിപൂർവകവുമായി നടത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണം. പ്രശ്നബാധിത ബൂത്തുകളിൽ കൂടുതൽ സുരക്ഷ വേണം.

ജില്ലയിലെ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുകൾ അട്ടിമറിച്ച അതേസംഘം ലോക്സഭാ തെരഞ്ഞെടുപ്പിലും ക്രമക്കേടുകൾക്ക് മുന്നിട്ടിറങ്ങുമെന്ന് സംശയമുണ്ട്. ഇതിനായി ജില്ലയിലെ ഒരു എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം ചേർന്ന് തീരുമാനങ്ങളെടുത്തിട്ടുള്ളതായി പറയുന്നു. മയക്കുമരുന്ന് ലോബിയുടേതുൾപ്പെടെ സഹായം ഇവർക്കുണ്ടെന്ന് കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു കുറ്റപ്പെടുത്തി.

സിപിഎം ജില്ലാ സെക്രട്ടറി ഉൾപ്പെടെ പ്രമുഖ നേതാക്കളുടെ അറിവോടെയും പിന്തുണയോടെയുമാണ് നീക്കങ്ങൾ. ഇരട്ട വോട്ടുകൾ സംബന്ധിച്ചും വിവിധ മണ്ഡലങ്ങളിൽനിന്നുള്ള 52 ഓളം പരാതികൾ കളക്ടർക്കും നൽകിയിട്ടും നടപടി ഉണ്ടായില്ല.

യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ വർഗീസ് മാമ്മന്‍, കണ്‍വീനര്‍ എ. ഷംസുദീന്‍, ലോക്സഭാ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി മാധ്യമ വിഭാഗം ചെയര്‍മാന്‍ സാമുവല്‍ കിഴക്കുപുറം, യുഡിഎഫ് ആറന്മുള നിയോജക മണ്ഡലം കണ്‍വീനര്‍ ജോണ്‍സണ്‍ വിളവിനാല്‍ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

യുഡിഎഫ് കെട്ടുകഥകൾ മെനയുന്നു: എൽഡിഎഫ്

പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ എല്‍ഡിഎഫ് ജയിക്കുമെന്ന് ഉറപ്പായപ്പോള്‍ പരാജയത്തിന് മുന്‍കൂര്‍ ജാമ്യമെടുക്കാനാണ് യുഡിഎഫ് നേതാക്കൾ കെട്ടുകഥകൾ മെനയുന്നതെന്ന് എൽഡിഎഫ് ലോക്സഭാ മണ്ഡലം കമ്മിറ്റി ചെയര്‍മാന്‍ ചിറ്റയം ഗോപകുമാറും സെക്രട്ടറി രാജു ഏബ്രഹാമും പറഞ്ഞു.

കള്ളവോട്ടുകളും മറ്റും ചെയ്ത് പരിചയമുള്ളത് കോണ്‍ഗ്രസിനും യൂത്ത് കോൺഗ്രസിനുമാണ്.
സംഘടനാ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്ത് ലോക ശ്രദ്ധ നേടിയവരാണ് യൂത്ത് കോണ്‍ഗ്രസ്. കള്ളവോട്ടും വ്യാജ തിരിച്ചറിയല്‍ കാര്‍ഡും നിര്‍മിക്കുന്നതിലെ ലോകചാമ്പ്യന്മാരാണ് എല്‍ഡിഎഫിനെതിരെ കെട്ടുകഥകള്‍ പ്രചരിപ്പിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി.

ജനങ്ങളിൽനിന്നും തീർത്തും ഒറ്റപ്പെട്ടിരിക്കുകയാണ് യുഡിഎഫ്. പത്തനംതിട്ട മണ്ഡലത്തിൽ ടി.എം. തോമസ് ഐസക് വൻഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും നേതാക്കൾ പറഞ്ഞു.