Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Cinema
Super Hit Movies
മലയാളികൾ മറക്കില്ല മാമാട്ടിക്കുട്ടിയെ
Friday, September 7, 2018 5:16 PM IST
നുണക്കുഴിക്കവിളും കിലുകിലെയുള്ള ചിരിയുമായി മലയാളികളുടെ മനസിൽ പതിറ്റാണ്ടുകളായി ഇടം നേടിയ താരമാണ് ബേബി ശാലിനി. ഒരു പക്ഷേ, മറ്റൊരു ബാലതാരത്തിനും അത്രത്തോളം മലയാളികളുടെ ഇഷ്ടം നേടാൻ അതിനു മുന്പോ പിന്നീടോ സാധിച്ചിട്ടില്ല എന്നതാണു വാസ്തവം. ബേബി ശാലിനിയുടെ അക്കാലത്തെ ഹെയർ സ്റ്റൈൽ പോലും ഏറെ പ്രശസ്തമായിരുന്നു. മുൻവശത്തു വെട്ടിയിട്ട് ഇരുചെവി വരെയും മൂടുന്ന മുടി. കാലങ്ങൾ കടന്നു പോയപ്പോൾ ആ ബാലതാരം വളർന്നു പ്രിയ നായികയായി എത്തി. അപ്പോഴും ബാല്യത്തിലെ ഇഷ്ടം നേടിയെടുക്കാനും കുടുംബിനിയായി ജീവിതം നയിക്കുന്പോൾ അതു തുടരാനും ശാലിനിക്കു കഴിയുന്നുണ്ട്.
1983-ൽ ആദ്യത്തെ അനുരാഗം എന്ന ചിത്രത്തിലൂടെയാണ് കാമറയ്ക്കു മുന്നിലെത്തുന്നതെങ്കിലും ഫാസിലിന്റെ എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രമാണ് ബേബി ശാലിനിക്കു മേൽവിലാസം നേടിക്കൊടുത്തത്. ഒരു വർഷം തന്നെ പത്തിലധികം ചിത്രങ്ങളിലാണ് ആ കാലങ്ങളിൽ ഈ കുഞ്ഞു പ്രതിഭ അഭിനയിച്ചിരുന്നത്. 1987-ൽ അമ്മേ ഭഗവതി എന്ന ചിത്രത്തിലാണ് ബാലതാരമായി അവസാനം കാണുന്നത്. പിന്നീട് വർഷങ്ങൾക്കു ശേഷം അനിയത്തിപ്രാവിലൂടെ നായികയായി തിരിച്ചെത്തി. ബാലതാരമായിരുന്ന സമയത്ത് ഓരോ സിനിമയുടേയും വിജയം ഘടകമായി പ്രേക്ഷകരെ ആകർഷിച്ചിരുന്നതു ബേബി ശാലിനിയുടെ സാന്നിധ്യമാണ്. നായകനും നായികയ്ക്കും കഥയ്ക്കുമപ്പുറം തന്റെ പ്രകടനത്താൽ പ്രേക്ഷകരെ രസിപ്പിക്കുന്നതാണ് ബേബി ശാലിനിയുടെ പ്രാഗത്ഭ്യം. ബേബി ശാലിനിയുടെ പ്രകടനത്താൽ സന്പന്നമായ ചിത്രങ്ങൾ നിരവധിയെങ്കിലും ആ കൂട്ടത്തിൽ വളരെ പ്രാധാന്യം അർഹിക്കുന്ന ചിത്രമാണ് എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്.
ഭരത് ഗോപി, മോഹൻലാൽ, സംഗീത നായിക്, പൂർണിമ ജയറാം, തിലകൻ തുടങ്ങിയ താരനിരയിലെത്തിയ ചിത്രത്തിനു രചനയും സംവിധാനവും ഒരുക്കിയത് ഫാസിലാണ്. കുട്ടികളിലൂടെ വലിയ ലോകത്തിന്റെ കഥ പറയുന്നതിൽ എന്നും മിടുക്കനായിരുന്ന ഫാ സിലിന്റെ മാസ്റ്റർപീസ് സിനിമകളിലൊന്നാണ് ഈ ചിത്രവും. മഞ്ഞിൽവിരിഞ്ഞ പൂവിനു ശേഷം ഫാസിൽ നേടുന്ന വലിയ ഹിറ്റും ഈ സിനിമയായിരുന്നു. നവോദയ അപ്പച്ചൻ നിർമ്മിച്ച ഈ ചിത്രത്തിലെ എവർഗ്രീൻ ഹിറ്റ് പാട്ടുകളൊരുക്കിയത് ബിച്ചു തിരുമലയും ജെറി അമൽദേവും ചേർന്നാണ്.
വിനോദിന്റെയും ഭാര്യ സേതുവിന്േറയും ജീവിതത്തിൽ സംഭവിച്ച തീരാദുഃഖമാണ് മകളുടെ മരണം. ഒരിക്കൽ ബോട്ട് യാത്രയ്ക്കിടയിലാണ് മകൾ വെള്ളത്തിലേക്കു വീണ് മരിക്കുന്നത്. ഭാര്യ സേതുവിന്റെ മനസിന് ആശ്വാസമാകാനായി ഒരു കുഞ്ഞിനെ ദത്തെടുക്കാമെന്നു വിനോദ് തീരുമാനിക്കുന്നു. എന്നാൽ തന്റെ മകൾക്കു പകരം മറ്റൊരു കുഞ്ഞിനെ സ്നേഹിക്കാൻ തയാറല്ലായിരുന്നു സേതു. എങ്കിലും വിനോദിന്റെ നിർബന്ധത്തിലാണ് അനാഥാലയത്തിൽ ഇരുവരും പോകുന്നതും മാമാട്ടുക്കുട്ടിയമ്മ എന്ന ഓമനപ്പേരുള്ള കുഞ്ഞിനെ കാണുന്നതും. അവളെ അവർക്കിഷ്ടമായി. ടിന്റുമോൾ എന്നവർ അവൾക്കു പേരുവിളിച്ച് വീട്ടിൽ കൊണ്ടുവരുകയും അവരുടെ ജീവിതം വീണ്ടും സന്തോഷസുന്ദരമാവുകയും ചെയ്തു.
എന്നാൽ വിനോദിനെ തിരക്കി അവിടെ അലക്സ് എത്തുന്നു. കുഞ്ഞിനെ നഷ്ടപ്പെട്ടു മാനസിക രോഗിയായ ഭാര്യയാണ് അയാളുടേത്. വിനോദ് തിരിച്ചറിയുന്നു അവരുടെ ടിന്റുമോൾ അലക്സിന്റേയും ഭാര്യ മേഴ്സിയുടേയും യഥാർഥ മകളെന്ന്. എന്നാൽ കുഞ്ഞിനെ വീണ്ടും നഷ്ടപ്പെടുത്താൻ സേതുവിനു സാധിക്കുമായിരുന്നില്ല. എങ്കിലും മനസ് നഷ്ടപ്പെട്ടുപോയ അമ്മയ്ക്കു മകളെ തിരിച്ചു നൽകി സേതുവും വിനോദും യാത്രയാകുകയാണ് അവരുടെ വേദനകളെ പരസ്പരം പകർന്നുകൊണ്ട്.
ഒരു കഥയെ അതിന്റെ എല്ലാ ഭാവത്തോടും പകരുന്ന ഫാസിൽ ടച്ചാണ് ഈ സിനിമയുടേയും സൗന്ദര്യം. "എന്റെ മാമാട്ടുക്കുട്ടിയമ്മ' എന്ന പേര് ടൈറ്റിലായി എഴുതിക്കൊടുത്തെങ്കിലും അതു പ്രിന്റ് അടിച്ചു വന്നപ്പോൾ അക്ഷരപ്പിശക് സംഭവിച്ചാണ് മാമാട്ടിക്കുട്ടിയമ്മ എന്നായി മാറിയത്’എന്നാണ് ചിത്രത്തിന്റെ പേരിനെക്കുറിച്ച് ഫാസിൽ ഒരിക്കൽ പറഞ്ഞത്. ഒരിക്കൽ കേരളത്തിന്റെ വടക്കുള്ള ഒരു വീട്ടിൽ നിന്നും കേട്ട മാമൂട്ടമ്മ എന്ന വാക്കിൽ നിന്നുമാണ് ഈ പേര് മനസിലെത്തിയത്. മാമൂട്ടമ്മയിൽ നിന്നും മാമാട്ടുക്കുട്ടിയമ്മയെന്ന കുസൃതിക്കുരുന്നിനെ സൃഷ്ടിച്ചെടുത്തു ചിത്രം ചെയ്യുന്പോളേ ഹിറ്റാകും എന്നു ഉറപ്പുണ്ടായിരുന്നു എന്നും ഫാസിൽ കൂട്ടിച്ചേർക്കുന്നു.
തയാറാക്കിയത്: അനൂപ് ശങ്കർ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കരുമാടിക്കുട്ടന്റെ കദനകഥ
ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രം തിയറ്ററിലേക്കെത്തുന്പോൾ മലയാളികളുടെ ഒര
കുടുംബങ്ങൾ ഏറ്റെടുത്ത ഏപ്രിൽ 18
കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, നിർമാണം, അഭിനയം, ഗാനാലാപനം, സംഗീതസംവിധാനം,
നൊമ്പരപ്പെടുത്തുന്ന രചന
വാക്കുകളാൽ രൂപപ്പെടുത്തുന്ന ചില ജീവിതങ്ങൾ നമ്മുടെ മനസിലിടം പിടിക്കാറുണ്ട്. എ
ഹൃദയത്തിൽ പതിഞ്ഞുപോയെ ചമയക്കൂട്ട്
വർണങ്ങളുടെ സൗന്ദര്യത്തിനെയാണ് ചമയം എന്നു നമ്മൾ പറയുന്നത്. ആ ചമയം തിരശീലയി
ഒരു പാവം രാജകുമാരന്റെ കഥ
നർമത്തിന്റെ കണിശതയും രചനയുടെ കൈയടക്കവും തിരകാവ്യ രചനയിൽ ഫലപ്രദമായി ഉപയേ
മുത്താരംകുന്നിലെ പോസ്റ്റ്മാൻ
മൂന്നര പതിറ്റാണ്ടായി മലയാളികളുടെ മുന്നിൽ ചിരിയുടെ വസന്തം പൊഴിക്കുന്നതാണ് മ
ചിരി നിലയ്ക്കാത്ത പഞ്ചാബിഹൗസ്
ആക്ഷേപഹാസ്യത്തിന്റെ പുത്തൻ രൂപമാണ് സമൂഹമാധ്യമങ്ങളിലെ ട്രോളുകൾ. രാഷ്ട്രീയമ
കൊട്ടാരംവീട്ടിലെ പ്രിയങ്കരനായ അപ്പൂട്ടൻ
തൊണ്ണൂറുകളുടെ തുടക്കത്തോടെയാണു കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായി ജയറാം വള
രാഷ്ട്രീയക്കളികളുടെ തലസ്ഥാനം
മലയാള സിനിമയിൽ സുരേഷ് ഗോപിക്കു തന്റെ സൂപ്പർതാര കിരീടത്തിലേക്കുള്ള ആദ്യപടി
മുള്ളങ്കൊല്ലിയിലെ വേലായുധന്റെ കഥ
മലയാളികളുടെ മനസിൽ ആഴത്തിൽ പതിഞ്ഞു പോയ ചില മോഹൻലാൽ സിനിമകളുണ്ട്. മംഗലശ്
പ്രാഞ്ചിയേട്ടനും പുണ്യാളനും
ചുറ്റുപാടുമുള്ള ലോകത്തിന്റെ സ്പന്ദനം കലയിലൂടെ മുന്നിലെത്തി നിൽക്കുന്പോൾ അവ
തിളക്കം മങ്ങാതെ ഉസ്താദ്..!
മലയാളത്തിന്റെ ബോക്സോഫീസ് ചരിത്രങ്ങളെ എന്നും തിരുത്തിക്കുറിച്ചിട്ടുള്ള കൂട്ടു
മറക്കാനാവില്ല അനുബന്ധം
ചില കൂടിച്ചേരലുകൾ കാലഘട്ടത്തിന്റെ മാത്രം പ്രത്യേകതയാണ്. ആ കൂടിച്ചേരലുകൾ പി
കാലത്തിനു മുന്പേ സഞ്ചരിച്ച വാർത്ത
വെള്ളിത്തിരയിൽ ആൾക്കൂട്ടത്തിന്റെ കഥ പറഞ്ഞ സംവിധായകൻ വിട പറയുന്പോൾ അതു തീർ
എങ്ങനെ നീ മറക്കും
"ദേവദാരു പൂത്തു എൻ മനസിൽ താഴ്വരയിൽ..’ ഈ ഗാനം മൂളാത്തവരായി ഒരു കാലത്തു മലയാള
കരുമാടിക്കുട്ടന്റെ കദനകഥ
ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രം തിയറ്ററിലേക്കെത്തുന്പോൾ മലയാളികളുടെ ഒര
കുടുംബങ്ങൾ ഏറ്റെടുത്ത ഏപ്രിൽ 18
കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, നിർമാണം, അഭിനയം, ഗാനാലാപനം, സംഗീതസംവിധാനം,
നൊമ്പരപ്പെടുത്തുന്ന രചന
വാക്കുകളാൽ രൂപപ്പെടുത്തുന്ന ചില ജീവിതങ്ങൾ നമ്മുടെ മനസിലിടം പിടിക്കാറുണ്ട്. എ
ഹൃദയത്തിൽ പതിഞ്ഞുപോയെ ചമയക്കൂട്ട്
വർണങ്ങളുടെ സൗന്ദര്യത്തിനെയാണ് ചമയം എന്നു നമ്മൾ പറയുന്നത്. ആ ചമയം തിരശീലയി
ഒരു പാവം രാജകുമാരന്റെ കഥ
നർമത്തിന്റെ കണിശതയും രചനയുടെ കൈയടക്കവും തിരകാവ്യ രചനയിൽ ഫലപ്രദമായി ഉപയേ
മുത്താരംകുന്നിലെ പോസ്റ്റ്മാൻ
മൂന്നര പതിറ്റാണ്ടായി മലയാളികളുടെ മുന്നിൽ ചിരിയുടെ വസന്തം പൊഴിക്കുന്നതാണ് മ
ചിരി നിലയ്ക്കാത്ത പഞ്ചാബിഹൗസ്
ആക്ഷേപഹാസ്യത്തിന്റെ പുത്തൻ രൂപമാണ് സമൂഹമാധ്യമങ്ങളിലെ ട്രോളുകൾ. രാഷ്ട്രീയമ
കൊട്ടാരംവീട്ടിലെ പ്രിയങ്കരനായ അപ്പൂട്ടൻ
തൊണ്ണൂറുകളുടെ തുടക്കത്തോടെയാണു കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായി ജയറാം വള
രാഷ്ട്രീയക്കളികളുടെ തലസ്ഥാനം
മലയാള സിനിമയിൽ സുരേഷ് ഗോപിക്കു തന്റെ സൂപ്പർതാര കിരീടത്തിലേക്കുള്ള ആദ്യപടി
മുള്ളങ്കൊല്ലിയിലെ വേലായുധന്റെ കഥ
മലയാളികളുടെ മനസിൽ ആഴത്തിൽ പതിഞ്ഞു പോയ ചില മോഹൻലാൽ സിനിമകളുണ്ട്. മംഗലശ്
പ്രാഞ്ചിയേട്ടനും പുണ്യാളനും
ചുറ്റുപാടുമുള്ള ലോകത്തിന്റെ സ്പന്ദനം കലയിലൂടെ മുന്നിലെത്തി നിൽക്കുന്പോൾ അവ
തിളക്കം മങ്ങാതെ ഉസ്താദ്..!
മലയാളത്തിന്റെ ബോക്സോഫീസ് ചരിത്രങ്ങളെ എന്നും തിരുത്തിക്കുറിച്ചിട്ടുള്ള കൂട്ടു
മറക്കാനാവില്ല അനുബന്ധം
ചില കൂടിച്ചേരലുകൾ കാലഘട്ടത്തിന്റെ മാത്രം പ്രത്യേകതയാണ്. ആ കൂടിച്ചേരലുകൾ പി
കാലത്തിനു മുന്പേ സഞ്ചരിച്ച വാർത്ത
വെള്ളിത്തിരയിൽ ആൾക്കൂട്ടത്തിന്റെ കഥ പറഞ്ഞ സംവിധായകൻ വിട പറയുന്പോൾ അതു തീർ
എങ്ങനെ നീ മറക്കും
"ദേവദാരു പൂത്തു എൻ മനസിൽ താഴ്വരയിൽ..’ ഈ ഗാനം മൂളാത്തവരായി ഒരു കാലത്തു മലയാള
മുത്തോട് മുത്ത്
കാലഘട്ടത്തിന് അനിവാര്യമായ മാറ്റങ്ങൾ സിനിമയുടെ ദൃശ്യഭാഷയിൽ എന്നും സംഭവിച്ചി
ചിന്താവിഷ്ടയായ ശ്യാമള
"ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും ഓരോതരം ആശയങ്ങൾ നമ്മളിൽ സ്വാധീനം ചെലുത്തും.
അവിടത്തെപ്പോലെ ഇവിടെയും
മലയാള സിനിമയുടെ ഇന്നലെകളിൽ നിരവധി ക്ലാസിക്കുകൾ തീർത്ത സംവിധായകനായിരുന്ന
അമൃതം ഗമയ: നാശത്തിൽ നിന്നു ജീവിതത്തിലേക്ക്
ശാന്തി മന്ത്രങ്ങളിൽ ഏറെ പ്രാധാന്യമർഹിക്കുന്ന ഒരു വാചകമാണ് മൃത്യോര്മാ അമൃതം ഗമ
പെരുവണ്ണാപുരത്തെ പറഞ്ഞുതീരാത്ത വിശേഷങ്ങൾ
വിശേഷങ്ങൾ പറഞ്ഞാൽ തീരാത്ത പെരുവണ്ണാപുരത്തെ പ്രണയത്തിന്റെയും സൗഹൃദത്തിന്റെ
അശോകേട്ടന്റെയും അപ്പുക്കുട്ടന്റെയും "യോദ്ധ'
നേപ്പാളിന്റെ പുണ്യമായ മലനിരകളിൽ ലോകസമാധാന സന്ദേശവുമായി പുതിയ ലാമയെ വാഴിക്കുകയാണ്. ആ പുണ്യ ഭൂമിയിലേ
മറവത്തൂരിലെ സ്വപ്നങ്ങൾ...
ഒരായിരം കനവിന്റെ പ്രതീക്ഷയുമേറി മറവത്തൂരിലെ മണ്ണിലെത്തിയ ജീവിതങ്ങളുടെ കഥ പറഞ്ഞ ചിത്രമായിരുന്നു "ഒരു
Latest News
തന്നിൽനിന്ന് അത്ഭുതങ്ങൾ പ്രതീക്ഷിക്കരുതെന്ന് പ്രവർത്തകരോട് പ്രിയങ്ക ഗാന്ധി
കാഷ്മീരികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ബിഹാർ മുഖ്യമന്ത്രി
ഇരട്ടക്കൊലപാതകം സിബിഐക്ക് കൈമാറാൻ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് കെ. സുധാകരൻ
ഹർത്താൽ അക്രമം: യൂത്ത് കോൺഗ്രസ് പ്രവർത്തകർ റിമാൻഡിൽ
ബ്ലാസ്റ്റേഴ്സിന് വീണ്ടും തോൽവി
Latest News
തന്നിൽനിന്ന് അത്ഭുതങ്ങൾ പ്രതീക്ഷിക്കരുതെന്ന് പ്രവർത്തകരോട് പ്രിയങ്ക ഗാന്ധി
കാഷ്മീരികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ബിഹാർ മുഖ്യമന്ത്രി
ഇരട്ടക്കൊലപാതകം സിബിഐക്ക് കൈമാറാൻ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് കെ. സുധാകരൻ
ഹർത്താൽ അക്രമം: യൂത്ത് കോൺഗ്രസ് പ്രവർത്തകർ റിമാൻഡിൽ
ബ്ലാസ്റ്റേഴ്സിന് വീണ്ടും തോൽവി
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Rev.Fr. Mathew Chandrankunnel | Chief Editor - Fr. Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
Top