Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Cinema
Super Hit Movies
കരുമാടിക്കുട്ടന്റെ കദനകഥ
Wednesday, November 14, 2018 12:07 PM IST
ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രം തിയറ്ററിലേക്കെത്തുന്പോൾ മലയാളികളുടെ ഒരു ചങ്ങാതിയുടെ വിയോഗത്തെ അത് ഓർമപ്പെടുത്തുന്നുണ്ട്. മലയാളത്തിന്റെ കറുത്ത മുത്ത് കലാഭവൻ മണിയാണ് ആ ചങ്ങാതി. മണിയുടെ ജീവിതത്തെ സംവിധായകൻ വിനയൻ വെള്ളിത്തിരയിലേക്ക് എത്തിക്കുന്പോൾ മണിയെന്ന കലാകരനുള്ള ശ്രദ്ധാഞ്ജലിയായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
നായകനും വില്ലനും കൊമേഡിയനുമൊക്കെയായി പകർന്നാടിയ കലാഭവൻ മണിയുടെ അഭിനയ ജീവിതത്തിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ നിരവധിയാണ്. അവയിൽ എന്നെ ജനകീയമായ ഒരു കഥാപാത്രമായിരുന്നു 2001-ൽ വിനയന്റെ സംവിധാനത്തിലെത്തിയ കരുമാടിക്കുട്ടനിലേത്.
കരുമാടിക്കുട്ടനെക്കുറിച്ച് പറയാനേറെയുണ്ട്. തന്പ്രാട്ടിക്കുട്ടിയായ അമ്മയും അടിയാളനായ അച്ഛനും പിറന്ന ഒറ്റ മകൻ. പ്രായം മുപ്പത് എത്തിയെങ്കിലും ഇന്നും ബുദ്ധിക്കു പത്തു വയസാണ് വളർച്ച. നാട്ടുകാർക്കെന്തിനും അവൻ വേണം. ഏതു കഠിനമായ ജോലി ചെയ്യാനും ഒരു മടിയുമില്ല. വയറു നിറയെ ഭക്ഷണം മാത്രമാണ് വേണ്ടത്. ഇനി കൂലി മേടിക്കാൻ പറഞ്ഞാലും അഞ്ചു രൂപയാണ് അവൻ ചോദിക്കുന്നത്. ചെറുപ്പത്തിലെ അനാഥനായ അവന് ആകെയുള്ള ആശ്വാസം മുത്തശിയാണ്. പിന്നെ അവനെ പാട്ടു പടിപ്പിച്ച ആശാൻ ചേന്നനും.
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലൂടെ നായക സ്ഥാനത്തേക്കു മണിയെ കൈ പിടിച്ചുയർത്തിയ വിനയൻ ഇദ്ദേഹത്തിനു മറ്റൊരു മികച്ച കഥാപാത്രം നൽകുകയായിരുന്നു ഈ ചിത്രത്തിലൂടെ. കലാഭവൻ മണിയുടെ സ്വതസിദ്ധമായ ഹാസ്യ നന്പറുകളും സെന്റിമെൻസുമെല്ലാം ഒത്തുചേർന്നപ്പോൾ കഥാപാത്രത്തെപ്പോലെ തന്നെ സിനിമയും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. മലയാളത്തിലും തമിഴിലും അക്കാലത്തെ ഏറെ തിരക്കുള്ള നടി നന്ദിനിയായിരുന്നു ചിത്രത്തിലെ നന്ദിനിക്കുട്ടി എന്ന നായിക കഥാപാത്രമായി വന്നത്. ഒപ്പം രാജൻ പി. ദേവ്, സുരേഷ് കൃഷ്ണ, ഭാരതി, ജനാർദ്ദനൻ, സായികുമാർ തുടങ്ങിയ വലിയ താരനിരയും. സാംസണ് ജെ പാണാടൻ നിർമ്മിച്ച ഈ ചിത്രത്തിനു രചന ഒരുക്കിയത് വിനയനും ജെ. പള്ളാശേരിയും ചേർന്നാണ്.
താണ ജാതിക്കാരനെ സ്നേഹിച്ചു വിവാഹം കഴിച്ചതിനു വീട്ടിൽ നിന്നും പുറത്താക്കിയതാണ് കുട്ടന്റെ അമ്മയെ. എങ്കിലും മുത്തശിക്കെന്നും കാണത്തക്കവിധത്തിൽ തറവാടിനു മുന്നിലായി തന്നെയുള്ള കുടിലിലാണ് കുട്ടന്റെ താമസം. മുത്തശി കൊടുക്കുന്ന പഴങ്കഞ്ഞി കുടിക്കാൻ എന്നും അവൻ എത്തും. വഴക്കു പറഞ്ഞാലും ദേഷ്യപ്പെട്ടാലുമെല്ലാം അവനു ഒരു ചിരി മാത്രം. അവിടെ അവൻ സ്നേഹിക്കുന്ന മറ്റൊരാൾ കൂടിയുണ്ട്. പട്ടണത്തിൽ പഠിക്കുന്ന നന്ദിനിക്കുട്ടി.
നന്ദിനിക്കുട്ടി പട്ടണത്തിൽ നിന്നും തിരിച്ചെത്തുന്ന ദിവസം കുളത്തിൽ നിന്നും നിറയെ താമരപ്പൂക്കളുമായി ഓടി അവളുടെ മുറിയിലേക്കവൻ എത്തി. എന്നാൽ നന്ദിനിക്കുട്ടിയുടെ വഴക്കു കേൾക്കാനാരുന്നു വിധി. പലപ്പോഴും നന്ദിനിക്കുട്ടിയുടെ അനിഷ്ടത്തിന് അവൻ കാരണമായി. നന്ദിനിക്കുട്ടിയെ വിവാഹം കഴിക്കാനുള്ള അവന്റെ ആഗ്രഹത്തെ കണക്കിന് അവൾ പരിഹസിക്കുന്നുമുണ്ട്.
ആ തറവാടിനോടു പകയും വിദ്വേഷവുമായി നടക്കുന്ന നീലകണ്ഠൻ മുതലാളി തന്റെ മകൻ ശേഖരനായി നന്ദിനിക്കുട്ടിയെ വിവാഹം ആലോചിച്ച് എത്തുന്നു. എന്നാൽ അതിനു മുത്തശി എതിരു പറയുന്നതോടെ ആ വീടിന്റെ ആധാരം മുന്നേ കരസ്ഥമാക്കിയ നീലകണ്ഠൻ മുതലാളി അവരെ പുറത്താക്കി. അതോടെ നന്ദിനിക്കുട്ടിക്ക് ഉറപ്പിച്ച വിവാഹവും മുടങ്ങി. എന്നാൽ തന്റെ കുടിലിലേക്ക് അവരെ കൂട്ടിക്കൊണ്ടുപോവുകയാണ് കുട്ടൻ.
മുത്തശിക്കു തീരെ വയ്യാതാകുന്ന ദിവസം സഹായം ചോദിച്ചെത്തുന്ന നന്ദിനിക്കുട്ടിയെ ശേഖരൻ പീഡിപ്പിക്കുന്നു. മുത്തശി മരിക്കുന്നതോടെ കുട്ടനും നന്ദിനിക്കുട്ടിയും തനിച്ചായി. നന്ദിനിക്കുട്ടി കുട്ടനെ ഇഷ്ടപ്പെട്ടു തുടങ്ങി. വീണ്ടും കുട്ടനേയും നന്ദിനിക്കുട്ടിയേയും ഉപദ്രവിക്കാൻ ശേഖരൻ എത്തുന്നു. കുട്ടനെ കൊലപ്പെടുത്താൻ ഒരുങ്ങുന്ന ശേഖരനെ നന്ദിനിക്കുട്ടി വെട്ടിക്കൊലപ്പെടുത്തി. പിന്നീട് ഏഴു വർഷങ്ങൾക്കു ശേഷം നന്ദിനിക്കുട്ടി ജയിലിൽ നിന്നും പുറത്തിറങ്ങുന്പോൾ അവളുടെ കഴുത്തിൽ താലി ചാർത്താനായി കുട്ടൻ കാത്തിരിപ്പുണ്ടായിരുന്നു. അവിടെവെച്ചു നന്ദിനിക്കുട്ടിയും കുട്ടനും പുതിയ ജീവിതം ആരംഭിക്കുകയായിരുന്നു.
യൂസഫലി കേച്ചേരിയുടെ വരികൾക്കു മോഹൻ സിത്താര ഈണം പകർന്ന ഗാനങ്ങളെല്ലാം അന്നു ഹിറ്റ്ചാർട്ടിൽ ഇടം നേടിയിരുന്നു. കലാഭവൻ മണി തന്നെ പാടിയ കൈകൊട്ടു പെണ്ണെ എന്ന ഗാനം ഇന്നും ഏറെ പ്രേക്ഷക പ്രീതിയിൽ മുന്നിലാണ്.
തയാറാക്കിയത്: അനൂപ് ശങ്കർ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഹിറ്റ് കൂട്ടുകെട്ട് ഒരുക്കിയ ഒരാൾ മാത്രം
സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായി ഒരു ചിത്രത്തിനായുള്ള മ
മന്നാഡിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ
തൊണ്ണൂറുകളിലാണ് മുകേഷ് എന്ന നടൻ ബോക്സോഫീസിൽ വിലയുള്ള താരമായി കത്തി നിന്നത
രഘുവരന്റെ വ്യൂഹം
യവനികയ്ക്കു പിന്നിലൊളിച്ചെങ്കിലും ഇന്നും പ്രേക്ഷകരുടെ മനസിൽ ഒരു മേരു പർവതം പ
മലയാളികൾ മറക്കില്ല മാമാട്ടിക്കുട്ടിയെ
നുണക്കുഴിക്കവിളും കിലുകിലെയുള്ള ചിരിയുമായി മലയാളികളുടെ മനസിൽ പതിറ്റാണ്ടു
കുടുംബങ്ങൾ ഏറ്റെടുത്ത ഏപ്രിൽ 18
കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, നിർമാണം, അഭിനയം, ഗാനാലാപനം, സംഗീതസംവിധാനം,
നൊമ്പരപ്പെടുത്തുന്ന രചന
വാക്കുകളാൽ രൂപപ്പെടുത്തുന്ന ചില ജീവിതങ്ങൾ നമ്മുടെ മനസിലിടം പിടിക്കാറുണ്ട്. എ
ഹൃദയത്തിൽ പതിഞ്ഞുപോയെ ചമയക്കൂട്ട്
വർണങ്ങളുടെ സൗന്ദര്യത്തിനെയാണ് ചമയം എന്നു നമ്മൾ പറയുന്നത്. ആ ചമയം തിരശീലയി
ഒരു പാവം രാജകുമാരന്റെ കഥ
നർമത്തിന്റെ കണിശതയും രചനയുടെ കൈയടക്കവും തിരകാവ്യ രചനയിൽ ഫലപ്രദമായി ഉപയേ
മുത്താരംകുന്നിലെ പോസ്റ്റ്മാൻ
മൂന്നര പതിറ്റാണ്ടായി മലയാളികളുടെ മുന്നിൽ ചിരിയുടെ വസന്തം പൊഴിക്കുന്നതാണ് മ
ചിരി നിലയ്ക്കാത്ത പഞ്ചാബിഹൗസ്
ആക്ഷേപഹാസ്യത്തിന്റെ പുത്തൻ രൂപമാണ് സമൂഹമാധ്യമങ്ങളിലെ ട്രോളുകൾ. രാഷ്ട്രീയമ
കൊട്ടാരംവീട്ടിലെ പ്രിയങ്കരനായ അപ്പൂട്ടൻ
തൊണ്ണൂറുകളുടെ തുടക്കത്തോടെയാണു കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായി ജയറാം വള
രാഷ്ട്രീയക്കളികളുടെ തലസ്ഥാനം
മലയാള സിനിമയിൽ സുരേഷ് ഗോപിക്കു തന്റെ സൂപ്പർതാര കിരീടത്തിലേക്കുള്ള ആദ്യപടി
മുള്ളങ്കൊല്ലിയിലെ വേലായുധന്റെ കഥ
മലയാളികളുടെ മനസിൽ ആഴത്തിൽ പതിഞ്ഞു പോയ ചില മോഹൻലാൽ സിനിമകളുണ്ട്. മംഗലശ്
പ്രാഞ്ചിയേട്ടനും പുണ്യാളനും
ചുറ്റുപാടുമുള്ള ലോകത്തിന്റെ സ്പന്ദനം കലയിലൂടെ മുന്നിലെത്തി നിൽക്കുന്പോൾ അവ
തിളക്കം മങ്ങാതെ ഉസ്താദ്..!
മലയാളത്തിന്റെ ബോക്സോഫീസ് ചരിത്രങ്ങളെ എന്നും തിരുത്തിക്കുറിച്ചിട്ടുള്ള കൂട്ടു
ഹിറ്റ് കൂട്ടുകെട്ട് ഒരുക്കിയ ഒരാൾ മാത്രം
സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായി ഒരു ചിത്രത്തിനായുള്ള മ
മന്നാഡിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ
തൊണ്ണൂറുകളിലാണ് മുകേഷ് എന്ന നടൻ ബോക്സോഫീസിൽ വിലയുള്ള താരമായി കത്തി നിന്നത
രഘുവരന്റെ വ്യൂഹം
യവനികയ്ക്കു പിന്നിലൊളിച്ചെങ്കിലും ഇന്നും പ്രേക്ഷകരുടെ മനസിൽ ഒരു മേരു പർവതം പ
മലയാളികൾ മറക്കില്ല മാമാട്ടിക്കുട്ടിയെ
നുണക്കുഴിക്കവിളും കിലുകിലെയുള്ള ചിരിയുമായി മലയാളികളുടെ മനസിൽ പതിറ്റാണ്ടു
കുടുംബങ്ങൾ ഏറ്റെടുത്ത ഏപ്രിൽ 18
കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, നിർമാണം, അഭിനയം, ഗാനാലാപനം, സംഗീതസംവിധാനം,
നൊമ്പരപ്പെടുത്തുന്ന രചന
വാക്കുകളാൽ രൂപപ്പെടുത്തുന്ന ചില ജീവിതങ്ങൾ നമ്മുടെ മനസിലിടം പിടിക്കാറുണ്ട്. എ
ഹൃദയത്തിൽ പതിഞ്ഞുപോയെ ചമയക്കൂട്ട്
വർണങ്ങളുടെ സൗന്ദര്യത്തിനെയാണ് ചമയം എന്നു നമ്മൾ പറയുന്നത്. ആ ചമയം തിരശീലയി
ഒരു പാവം രാജകുമാരന്റെ കഥ
നർമത്തിന്റെ കണിശതയും രചനയുടെ കൈയടക്കവും തിരകാവ്യ രചനയിൽ ഫലപ്രദമായി ഉപയേ
മുത്താരംകുന്നിലെ പോസ്റ്റ്മാൻ
മൂന്നര പതിറ്റാണ്ടായി മലയാളികളുടെ മുന്നിൽ ചിരിയുടെ വസന്തം പൊഴിക്കുന്നതാണ് മ
ചിരി നിലയ്ക്കാത്ത പഞ്ചാബിഹൗസ്
ആക്ഷേപഹാസ്യത്തിന്റെ പുത്തൻ രൂപമാണ് സമൂഹമാധ്യമങ്ങളിലെ ട്രോളുകൾ. രാഷ്ട്രീയമ
കൊട്ടാരംവീട്ടിലെ പ്രിയങ്കരനായ അപ്പൂട്ടൻ
തൊണ്ണൂറുകളുടെ തുടക്കത്തോടെയാണു കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായി ജയറാം വള
രാഷ്ട്രീയക്കളികളുടെ തലസ്ഥാനം
മലയാള സിനിമയിൽ സുരേഷ് ഗോപിക്കു തന്റെ സൂപ്പർതാര കിരീടത്തിലേക്കുള്ള ആദ്യപടി
മുള്ളങ്കൊല്ലിയിലെ വേലായുധന്റെ കഥ
മലയാളികളുടെ മനസിൽ ആഴത്തിൽ പതിഞ്ഞു പോയ ചില മോഹൻലാൽ സിനിമകളുണ്ട്. മംഗലശ്
പ്രാഞ്ചിയേട്ടനും പുണ്യാളനും
ചുറ്റുപാടുമുള്ള ലോകത്തിന്റെ സ്പന്ദനം കലയിലൂടെ മുന്നിലെത്തി നിൽക്കുന്പോൾ അവ
തിളക്കം മങ്ങാതെ ഉസ്താദ്..!
മലയാളത്തിന്റെ ബോക്സോഫീസ് ചരിത്രങ്ങളെ എന്നും തിരുത്തിക്കുറിച്ചിട്ടുള്ള കൂട്ടു
മറക്കാനാവില്ല അനുബന്ധം
ചില കൂടിച്ചേരലുകൾ കാലഘട്ടത്തിന്റെ മാത്രം പ്രത്യേകതയാണ്. ആ കൂടിച്ചേരലുകൾ പി
കാലത്തിനു മുന്പേ സഞ്ചരിച്ച വാർത്ത
വെള്ളിത്തിരയിൽ ആൾക്കൂട്ടത്തിന്റെ കഥ പറഞ്ഞ സംവിധായകൻ വിട പറയുന്പോൾ അതു തീർ
എങ്ങനെ നീ മറക്കും
"ദേവദാരു പൂത്തു എൻ മനസിൽ താഴ്വരയിൽ..’ ഈ ഗാനം മൂളാത്തവരായി ഒരു കാലത്തു മലയാള
മുത്തോട് മുത്ത്
കാലഘട്ടത്തിന് അനിവാര്യമായ മാറ്റങ്ങൾ സിനിമയുടെ ദൃശ്യഭാഷയിൽ എന്നും സംഭവിച്ചി
ചിന്താവിഷ്ടയായ ശ്യാമള
"ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും ഓരോതരം ആശയങ്ങൾ നമ്മളിൽ സ്വാധീനം ചെലുത്തും.
അവിടത്തെപ്പോലെ ഇവിടെയും
മലയാള സിനിമയുടെ ഇന്നലെകളിൽ നിരവധി ക്ലാസിക്കുകൾ തീർത്ത സംവിധായകനായിരുന്ന
അമൃതം ഗമയ: നാശത്തിൽ നിന്നു ജീവിതത്തിലേക്ക്
ശാന്തി മന്ത്രങ്ങളിൽ ഏറെ പ്രാധാന്യമർഹിക്കുന്ന ഒരു വാചകമാണ് മൃത്യോര്മാ അമൃതം ഗമ
പെരുവണ്ണാപുരത്തെ പറഞ്ഞുതീരാത്ത വിശേഷങ്ങൾ
വിശേഷങ്ങൾ പറഞ്ഞാൽ തീരാത്ത പെരുവണ്ണാപുരത്തെ പ്രണയത്തിന്റെയും സൗഹൃദത്തിന്റെ
അശോകേട്ടന്റെയും അപ്പുക്കുട്ടന്റെയും "യോദ്ധ'
നേപ്പാളിന്റെ പുണ്യമായ മലനിരകളിൽ ലോകസമാധാന സന്ദേശവുമായി പുതിയ ലാമയെ വാഴിക്കുകയാണ്. ആ പുണ്യ ഭൂമിയിലേ
മറവത്തൂരിലെ സ്വപ്നങ്ങൾ...
ഒരായിരം കനവിന്റെ പ്രതീക്ഷയുമേറി മറവത്തൂരിലെ മണ്ണിലെത്തിയ ജീവിതങ്ങളുടെ കഥ പറഞ്ഞ ചിത്രമായിരുന്നു "ഒരു
Latest News
കെനിയൻ സൈനിക മേധാവി ഉൾപ്പെടെ ഒൻപത് പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
ലോക്സഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പ്; ആദ്യ ഘട്ടം ഇന്ന്
നാലാം ക്ലാസുകാരൻ കുളത്തിൽ മുങ്ങി മരിച്ചു
Latest News
കെനിയൻ സൈനിക മേധാവി ഉൾപ്പെടെ ഒൻപത് പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
ലോക്സഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പ്; ആദ്യ ഘട്ടം ഇന്ന്
നാലാം ക്ലാസുകാരൻ കുളത്തിൽ മുങ്ങി മരിച്ചു
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top