ജുമാൻജി: വെൽക്കം ടു ദി ജംഗിൾ- ഒരു ആക്‌ഷൻ അഡ്വഞ്ചർ ചിത്രം
Thursday, December 14, 2017 5:17 AM IST
കാഴ്ചവിസ്മയം തീർക്കാൻ ജുമാൻജി വീണ്ടുമെത്തുന്നു. 1981-ൽ പ്രസിദ്ധീകരിച്ച കുട്ടികളുടെ ബുക്കായ ജുമാൻജി: വെൽക്കം ടു ദി ജംഗിൾ എന്ന പുസ്തകത്തെ ആസ്പദമാക്കി 1995-ൽ നിർമിച്ച ജുമാൻജി എന്ന അദ്ഭുത ചിത്രത്തിന്‍റെ പിന്തുടർച്ചയാണ് ജുമാൻജി: വെൽക്കം ടു ജംഗിൾ. കൊളംബിയ പിക്ചേഴ്സും മൂന്ന് പ്രൊഡക്ഷൻ കന്പനികളും ചേർന്ന് നിർമിച്ച ഈ ഫാൻസി ആക്ഷൻ ഫിലിം ത്രീഡിയിലും ഐമാക്സ് 3 ഡിയിലുമാണ് പ്രദർശനത്തിന് എത്തുന്നത്. ജയിംസ് കാസ്ഡർ സംവിധാനം ചെയ്യുന്നു.

ജുമാൻജി എന്ന ചിത്രത്തിലെ നായകനായിരുന്ന ലോക പ്രശസ്ത നടൻ റോബിൻ വില്യംസിന് സമർപ്പിച്ചുകൊണ്ടാണ് ഈ ചിത്രം തുടങ്ങുന്നത്. ജുമാൻജിയാൽ ട്രാപ്പ് ചെയ്യപ്പെട്ട് 26 വർഷം കൊടും കാട്ടിൽ കഴിയേണ്ടി വന്ന അലൻ പെരിഷ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് റോബിൻ വില്യംസായിരുന്നു.

ക്രിസ്മിക്ക്നയുടേതാണ് തിരക്കഥ. ഡ്വെയ്ൻ ജോൺസൺ, ജാക്ക് ബ്ലാക്ക്, കെവിൻ ഹാർട്ട്, കരണ്‍ഗില്ലൻ, നിക്കജോണാൻ, ബേബികന്നവായ തുടങ്ങിയവരാണ് അഭിനേതാക്കൾ. ഗയോ ലപഡോസ് ഛായാഗ്രഹണം നിർവഹിക്കുന്നു. സോണി പിക്ചേഴ്സാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.