കിടപ്പുമുറിയിലെ1,80,000 തേനീച്ചകള്‍; ഞെട്ടിക്കുന്ന കാഴ്ച
Friday, June 28, 2024 4:07 PM IST
തേനീച്ചകള്‍ കൂടുകൂട്ടുന്ന കാഴ്ച നാം സധാരണ മരങ്ങളിലും പാറകളിലുമൊക്കെ കാണാറുണ്ടല്ലൊ. ഇവയില്‍ ഒരെണ്ണമെങ്കിലും നമ്മുടെ വീടിന്‍റെ പരിസരത്തുകൂടി പോയാൽ നാം ജാഗരൂകരാവുകയും ചെയ്യും.

അപ്പോള്‍ ലക്ഷക്കണക്കിന് തേനീച്ചകള്‍ ഒരു വീട്ടില്‍ കാണപ്പെട്ടാല്‍ ആരും ഞെട്ടില്ലെ. അടുത്തിടെ സ്‌കോട്ട്ലന്‍ഡില്‍ ഒരു വീട്ടിലെ കിടപ്പുമുറിയില്‍ 1,80,000 തേനീച്ചകള്‍ കാണപ്പെടുകയുണ്ടായി. വീട്ടുടമയുടെ ചെറുമക്കള്‍ മുറിയില്‍ നിന്നും അജ്ഞാത ശബ്ദം കേള്‍ക്കുന്നതായി പറഞ്ഞതോടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്.

അവര്‍ വീടിന്‍റെ സീലിംഗ് മാറ്റി നോക്കിയപ്പോള്‍ കണ്ടത് രണ്ട് ലക്ഷത്തോളം തേനീച്ചകളെയാണ്. ബെഡ്റൂമിന്‍റെ പ്ലാസ്റ്റര്‍ ബോര്‍ഡിന് മുകളില്‍ വര്‍ഷങ്ങളോളം തേനീച്ചകള്‍ താമസിച്ചിരുന്നതായിട്ടാണ് അവരിപ്പോള്‍ കരുതുന്നത്. കുറഞ്ഞത് ഏഴ്‌വര്‍ഷത്തോളമായി ഈ തേനീച്ചകള്‍ അവിടുണ്ടെന്നാണ് കരുതുന്നത്.

60,000 തേനീച്ചകളുള്ള മൂന്ന് കോളനികള്‍ അവര്‍ക്കുണ്ടെന്ന് വിദഗ്ധര്‍ കരുതുന്നു. ഈ തേനീച്ചകളെ താത്കാലിക തേനീച്ചക്കൂടുകളിലേക്ക് മാറ്റാനായി അധികൃതരെ സമീപിച്ചിരിക്കുകയാണ് വീട്ടുകാരിപ്പോള്‍

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.