ഉറുന്പുകൾക്കു വേണ്ടിയൊരു പാർക്ക്; ദിവസവും വിഭവ സമൃദ്ധമായ ഭക്ഷണം
Tuesday, March 11, 2025 10:35 AM IST
ഉറുന്പുകൾക്കു വേണ്ടിയൊരു പാർക്ക്. അവയ്ക്ക് ഭക്ഷണം നൽകാനായി സന്ദർശകരുടെ തിരക്ക്. വല്ല അനിമേഷൻ സിനിമയുമാണെന്നു കരുതേണ്ട. രാജസ്ഥാനിലെ അതിർത്തി ജില്ലയായ ബാർമറിലെ കാന്തി കി ധാനി എന്ന ഗ്രാമത്തിലെ രത്നപുര എന്ന സ്ഥലത്തെ കാഴ്ച്ചയാണിത്.

"കീടി നാഗ്ര പാർക്ക്' എന്നാണീ പാർക്കിന്‍റെ പേര്. ഏകദേശം ഒരേക്കറിലധികം വരുന്ന പ്രദേശത്താണ് പാർക്ക് സ്ഥിതി ചെയ്യുന്നത്. ഇവിടെ എൺപതിലധികം ഉറുന്പ് വീടുകളുണ്ട്. ഉറുന്പു വീടുകളെയാണ് കീടി നാഗ്രാ എന്നു വിളിക്കുന്നത്.

ഇവിടെ ജീവിക്കുന്ന ഉറുന്പുകൾക്ക് ഭക്ഷണം നൽകാനും ഉറുന്പ് വീടുകൾ കാണാനുമാണ് ആളുകൾ എത്തുന്നത്. ഈ വീടുകളിൽ താമസിക്കുന്ന ഉറുന്പുകൾക്ക് ഭക്ഷണം കൊടുക്കാനും സന്ദർശകർക്ക് അവസരമുണ്ട്. എല്ലാ ദിവസവും മില്ലറ്റ്, ധാന്യപ്പൊടികൾ, പഞ്ചസാര, ശർക്കര തുടങ്ങിയവയൊക്കെയാണ് ഉറുന്പുകൾക്ക് ഭക്ഷണമായി നൽകുന്നത്.

ഗുഡമലാനിയിലെ രത്തൻപുര റോഡിൽ, കാന്തി കി ധനിയിൽ 80 കീടി നഗരങ്ങൾ (ഉറുമ്പുകളുടെ വാസസ്ഥലങ്ങൾ) ഉണ്ട്. പൂർണിമയിലും അമാവാസിയിലുമാണ് ഇവിടെ സന്ദർശകരുടെ തിരക്ക്.
കീടി നഗരത്തിൽ ഒരു മാസത്തേക്ക് ചെലവ് 30,000 രൂപയാണ് ചെലവ്.

പക്ഷേ, ഈ ചെലവഴിക്കലിനായി മൃഗസ്നേഹികൾക്കിടയിൽ മത്സരമാണ്. അതുകൊണ്ടു ഉറുന്പുകൾക്ക് ഭക്ഷണം നൽകാനായുള്ള മുൻകൂർ ബുക്കിംഗ് അഞ്ച് വർഷം വരെ പൂർത്തിയായിരിക്കുകയാണ്.

ഉറുമ്പുകൾക്ക് ഭക്ഷണം നൽകാൻ ആളുകൾ എല്ലാ ദിവസവും ഇവിടെ വരുന്നുണ്ട്. സേവനത്തിനായി ഉറുമ്പുകൾക്കും കാക്കകൾക്കും ഭക്ഷണം നൽകുകയും വെള്ളം നൽകുകയും ചെയ്യുന്ന രണ്ട് തൊഴിലാളികളുണ്ട്. ഉറുമ്പുകൾക്ക് ഭക്ഷണം നൽകാൻ ആഴ്ചതോറും നിരവധി ആളുകൾ ഇവിടെയെത്തുന്നുണ്ട്. ഉറുമ്പുകൾക്ക് ഭക്ഷണം നൽകാൻ പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് മഹാദേവ് ജീവ് ദയാ സൻസ്ഥാൻ.

ഇവിടെ ഏതൊരു വ്യക്തിക്കും ഒരു മാസത്തേക്ക് ഉറുമ്പുകൾക്കും കാക്കകൾക്കും പ്രാവുകൾക്കും ഭക്ഷണം നൽകാമെന്നതാണ് നിയമം. എല്ലാ മാസവും ഉറുമ്പ് പാർക്കിന് പുറത്തുള്ള ബോർഡിൽ ഭക്ഷണം നൽകുന്നയാളുടെ പേര് എഴുതിയിട്ടുണ്ടാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.