"ഫാനായി പിറക്കേണ്ടിയിരുന്നവന്‍'; വട്ടംചുറ്റിച്ച് സിസിടിവി
Saturday, June 29, 2024 1:37 PM IST
ഇക്കാലത്ത് സിസിടിവിയില്ലാത്ത പൊതു ഇടങ്ങള്‍ നന്നേ കുറവാണ്. ഒരുപരിധിവരെ കുറ്റകൃത്യങ്ങളില്‍ നിന്നും ആളുകളെ പിന്തിരിപ്പിക്കാന്‍ ഈ യന്ത്രത്തിനാകുന്നുണ്ട്. കാരണം എന്തൊക്കെ വേല കാട്ടിയാലും തന്നില്‍ അര്‍പ്പിതമായിരിക്കുന്ന കര്‍ത്തവ്യം ഈ യന്ത്രക്കണ്ണുകള്‍ കൃത്യമായി നിര്‍വഹിക്കാറുണ്ട്.

നമ്മുടെ ബോധത്തിലുള്ള സിസിടിവി എന്നുപറഞ്ഞാല്‍ ഏതെങ്കിലുമൊരു ഭിത്തിയിലൊ പോസ്റ്റിലൊ ഒക്കെ നിശ്ചലമായി നില്‍ക്കുന്നതായിരിക്കുമല്ലൊ. എന്നാല്‍ അടുത്തിടെ താനെ റെയില്‍വേ സ്റ്റേഷനില്‍ സ്ഥാപിച്ച സിസിടിവി കാമറ കണ്ട് ആളുകള്‍ ഞെട്ടി.

കാരണം കാമറ നിശ്ചലമാകുന്നതിനുപകരം ചലിക്കുന്ന സീലിംഗ് ഫാനിനോട് സാമ്യമുള്ള രീതിയില്‍ വേഗത്തില്‍ കറങ്ങുകയായിരുന്നു. ചുരുക്കത്തില്‍ കാമറ "ചുറ്റും ഉള്ളതിനെ ഒന്നും കാണുന്നില്ല' എന്ന അവസ്ഥ.

ഈ അസാധാരണ ഭ്രമണം നോക്കി നില്‍ക്കുന്നവരില്‍ കഴുത്ത് വേദനയുണ്ടാക്കുന്നു എന്നാണ് കേള്‍ക്കുന്നത്. സിസിടിവിയുടെ ഈ വിചിത്രമായ പ്രവര്‍ത്തനം ഒരു സാങ്കേതിക തകരാര്‍മൂലമെന്നാണ് വിവരം.

എന്തായാലും ആളുകള്‍ "നീരീക്ഷകനെ നിരീക്ഷിച്ച്' സമൂഹ മാധ്യമങ്ങളില്‍ ഇട്ടപ്പോള്‍ അധികൃതര്‍ ഇടപ്പെട്ടതായാണ് റിപ്പോര്‍ട്ട്. വൈറലായി മാറിയ ദൃശ്യങ്ങള്‍ക്ക് നിരവധി രസകരമായ അഭിപ്രായങ്ങള്‍ ലഭിച്ചു. "ഇത് 360 ഡിഗ്രി നിരീക്ഷണമാണ്.' എന്നാെണാരാള്‍ കുറിച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.