Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
കേരളത്തിന്റെ കാലഹിരണ്, മ്മടെ സ്വന്തം വിജയൻ
WhatsApp
ഋഷി
ഐ.എം. വിജയനെ ഈ പ്രായത്തിൽ കാൽപന്തു കളിയുടെ രാജകുമാരൻ എന്ന് വിശേഷിപ്പിക്കുന്നത് ശരിയാണോ എന്നാർക്കെങ്കിലും സംശയമുണ്ടെങ്കിൽ കളിക്കളങ്ങളിലേക്ക് വരിക. ഇപ്പോഴും വിജയൻ കളിക്കുന്ന ഫുട്ബോൾ കാണുക..
റിട്ടയർമെന്റും പ്രായവുമൊക്കെ അക്കങ്ങളിലും കടലാസിലും മാത്രമാണെന്നും കളിക്കളത്തിൽ ചുറുചുറുക്കോടെ കറുത്തമാൻ കുതിച്ചുപായും പോലെ പായുന്ന ഐ.എം.വിജയൻ ഇന്നും ഇനി കുറേക്കാലവും കാൽപന്തു കളിയുടെ രാജകുമാരൻ തന്നെയാണെന്ന് മനസിലാകും.
വർഷങ്ങൾക്കു മുന്‍പ് അടിച്ച സിസർകട്ട് ഈ പ്രായത്തിലും വിജയനടിക്കാൻ ഒരു ബുദ്ധിമുട്ടുമില്ല. പന്ത് കാലിൽ കിട്ടിയാൽ ഇപ്പോഴും എതിരാളിയുടെ ഗോൾവല ചലിപ്പിച്ചേ വിജയൻ മൈതാനം വിടൂ.
പണ്ട് തൃശൂർ കോലോത്തുംപാടത്ത് ഫുട്ബോളു തട്ടി നടന്ന വിജയനല്ല ഇപ്പോൾ..പത്മശ്രീ വിജയൻ എന്ന തിടന്പേറ്റിയാണ് വിജയൻ ഇനി തൃശൂരിൽ വിലസുക. കുറേക്കൂടി നേരത്തെ കിട്ടേണ്ടിയിരുന്ന ഒരു പുരസ്കാരം വൈകിയെങ്കിലും കൈക്കുന്പിളിലേക്ക് വന്നണഞ്ഞിരിക്കുന്നു.
തൃശൂർക്കാരും വിജയന്റെ ലോകമെങ്ങുമുള്ള ആരാധകരും ഓരോ റിപ്പബ്ലിക് ദിനത്തലേന്നും ആകാംക്ഷയോടെ കാത്തിരിക്കാറുള്ള പത്മപുരസ്കാരപ്രഖ്യാപനത്തിനുള്ള ഒരു കാരണം വിജയനായിരുന്നു.
കഷ്ടപ്പാടും ദാരിദ്ര്യവും ഇല്ലായ്മയും എല്ലാം വിജയൻ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. അതിൽ നിന്നെല്ലാമാണ് ഇന്നത്തെ പത്മശ്രീ ഐ.എം.വിജയനിലേക്ക് ഈ കറുത്ത മുത്ത് തലയെടുപ്പോടെ വളർന്നത്.
പത്മശ്രീ പുരസ്കാരം തന്റെ പേരിനൊപ്പം എഴുതിച്ചേർത്തപ്പെടുന്പോൾ ഫുട്ബോൾ മൈതാനങ്ങളിൽ ആവേശത്തിന്റെ ഗോൾവലകൾ കുലുക്കിയ ഇന്ത്യകണ്ട ഏറ്റവും മികച്ച ഫുട്ബോൾ മാന്ത്രികനിത് അഭിമാന മുഹൂർത്തം, അതിലേറെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിനും അധ്വാനത്തിനും ആത്മസമർപണത്തിനും കാലം കാത്തുവെച്ച ആദരം കൂടിയാവുകയാണ്.
വിജയനെ സ്നേഹിക്കുന്നവർക്ക് ആഹ്ലാദത്തിന്റെ ഗോൾവർഷവും... വിജയന്റെ അച്ഛനമ്മമാരായ അയനിവളപ്പിൽ മണിയും ഭാര്യ കൊച്ചമ്മുവും ഇപ്പോൾ താമരത്തിളക്കത്തിൽ തങ്ങളുടെ പൊന്നുമോൻ തിളങ്ങുന്നതുകണ്ട് നക്ഷത്രങ്ങളുടെ ലോകത്തിരുന്ന് പൊന്നോമനയുടെ നേട്ടങ്ങൾക്കുമേൽ അനുഗ്രഹം ചൊരിയുന്നുണ്ടാകും.
ഒരുപാട് കാത്തിരിപ്പുകൾക്കൊടുവിൽ
കഴിഞ്ഞ കോവിഡ് കാലത്താണു കോലോത്തുംപാടത്തെ ഫുട്ബോൾ ചരിത്രപുരുഷനെത്തേടി പത്മപുരസ്കാര നോമിനേഷൻ ആദ്യമായെത്തിയത്. തൃശൂർക്കാർക്കു മാത്രല്ല ഐ.എം. വിജയനെ ചെറിയ പരിചയം മാത്രമുള്ളവർക്കുപോലും അതു ത്രില്ലടിപ്പിക്കുന്ന സംഗതിയായിരുന്നു.
പക്ഷെ പ്രതീക്ഷകളും സ്വപ്നങ്ങളും നോമിനേഷനിൽ മാത്രമൊതുങ്ങി.. 2003ൽ അർജുന അവാർഡ് നൽകി രാജ്യം ആദരിച്ചിരുന്നു. പക്ഷേ ഇപ്പോൾ സ്വർണപാദുകമണിഞ്ഞ പ്രിയപ്പെട്ട കളിക്കാരനു പദ്മദളങ്ങൾ കോർത്ത പുരസ്കാരഹാരമണിയിക്കാൻ കാലം അവസരമൊരുക്കിയിരിക്കുന്നു.
ശീതള പാനീയങ്ങൾ വിറ്റുനടന്ന ബാല്യം
തൃശൂർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ ഫുട്ബോൾ മത്സരങ്ങൾക്കിടെ ശീതളപാനീയങ്ങൾ വിറ്റുനടന്നിരുന്ന വിജയൻ എന്ന പയ്യനിലേക്കൊരു ഫ്ളാഷ്ബാക്ക് കട്ട്. ഒരു സുപ്രഭാതത്തിൽ വിജയൻ നേടിയെടുത്ത സൗഭാഗ്യങ്ങളോ നേട്ടങ്ങളോ അല്ല ഒന്നും.
അച്ഛൻ മണി വാഹനാപകടത്തിൽ മരിച്ചശേഷം ജീവിതം കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നുവെന്നു വിജയൻ പലപ്പോഴും പറയാറുണ്ട്. അമ്മ കൂലിവേല എടുത്താണ് മക്കളെ വളർത്തിയത്.
പഠിപ്പല്ല, പട്ടിണിയുടെ ഫസ്റ്റ് ക്ലാസും ഡിസ്റ്റിംഗഷുമായിരുന്നു വിജയന്റെ കാലങ്ങൾ. വയറിലൊന്നുമുണ്ടാകാറില്ലെങ്കിലും മനസു നിറയെ പന്തുകളിയായിരുന്നു. തൃശൂർ സിഎംഎസ് സ്കൂളിൽ പഠിക്കുന്പോൾ അഞ്ചിൽ അഞ്ചു തവണ തോറ്റ വിജയൻ പന്തുകളിയിൽ തന്റെ പ്രതിഭ പുറത്തെടുത്തു.
ജില്ല, സംസ്ഥാനതല ഫുട്ബോൾ മത്സരങ്ങളിൽ വരാൻ പോകുന്ന കൊടുങ്കാറ്റിന്റെ ശീൽക്കാരം കളിക്കളത്തിൽ നിറഞ്ഞു. ജോസ് പറന്പനാണു തന്റെ കഴിവ് ആദ്യം തിരിച്ചറിയുന്നതെന്നു വിജയൻ പറഞ്ഞിട്ടുണ്ട്.
വിജയനെ ആദ്യമായി മൂന്നുവർഷത്തെ ഫുട്ബോൾ ക്യാന്പിൽ ചേർത്തതു ജോസ് പറന്പനായിരുന്നു. അന്നു വിജയനെ പരിശീലിപ്പിച്ചത് മുൻ അന്താരാഷ്ട്ര താരം ടി.കെ. ചാത്തുണ്ണിയും. എട്ടാം ക്ലാസിൽ പഠിക്കുന്പോൾ വിജയൻ പോലീസിൽ കയറി.
അന്നു വിജയന് വയസ് പതിനേഴ് കഴിഞ്ഞിരുന്നു. തോറ്റുതോറ്റ് എട്ടിൽ പതിനേഴാം വയസു പിന്നിട്ടപ്പോൾ കേരള പോലീസിൽ പണി കിട്ടി. പതിനെട്ടു തികയാനായി ആറു മാസം പോലീസ് ടീമിൽ ഗസ്റ്റ് കളിച്ചു. തികഞ്ഞതോടെ പോലീസ് ടീമിൽ ഔദ്യോഗിക ഇടം പതിച്ചുകിട്ടി. പിന്നെ വിജയനു തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
സൂപ്പർ പെർഫോമെൻസുകളുടെ കാൽപ്പന്തുകാലം
കേരളംവിട്ടു ടീം മാറിക്കളിച്ചപ്പോൾ പരിഭവങ്ങളുണ്ടായിരുന്നെങ്കിലും ആരാധകർ തങ്ങളുടെ മുത്തിനെ ഹൃദയത്തിൽനിന്ന് പടിയിറക്കിയില്ല. ഏതൊരു കായികതാരത്തേയുമെന്ന പോലെ വിജയനും കരിയറിൽ കയറ്റങ്ങൾപോലെത്തന്നെ ഇറക്കങ്ങളുമുണ്ടായിട്ടുണ്ട്. ഏങ്കിലും ഫുട്ബോൾ വിജയങ്ങൾ ഐ.എം. വിജയനനെ നിത്യഹരിത നായകനാക്കി.
തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ രാവിലെ ഇടയ്ക്കുള്ള ജോഗിംഗിന് എത്തി വെറുതെ പന്തുതട്ടാൻ തുടങ്ങുന്പോൾ വിജയനു ചുറ്റും ഇന്നും ആൾക്കൂട്ടം നിറയും. വെറുതെ ഒരു പാസാണെങ്കിൽപോലും അതിനുണ്ട് കാലം മോഹിക്കുന്ന വിജയൻ ടച്ച്!
വർഷങ്ങൾക്കുമുന്‍പ് സന്തോഷ് ട്രോഫി മത്സരങ്ങൾക്കിടയിൽ കാണികൾക്ക് സോഡ വിറ്റു നടന്ന ആ പയ്യന്റെ പേരിൽ ഇന്ന് അതേ നഗരത്തിനരികെ ഒരു സ്റ്റേഡിയസമുച്ചയം ഒരുങ്ങിയിരിക്കുന്നു. അതു കാലം കാത്തുവച്ച കൗതുകം.
വെള്ളിത്തിരയിൽ ശാന്തനായും എതിരാളിയെ വിറപ്പിക്കുന്ന വില്ലനായും വിജയൻ ആരാധകർക്കു മുന്‍പിലെത്തി.
ഗോൾ അക്കൗണ്ട് സന്പന്നം
1992ൽ ഇന്ത്യൻ ഫുട്ബോൾ ടീമിനായി കളിക്കാനിറങ്ങിയ 72 മത്സരങ്ങളിൽ നിന്ന് 29 ഗോൾ നേടി. 1992 മേയ് ഒന്‍പതിന് പാകിസ്താനെതിരേയായിരുന്നു ആദ്യഗോൾ. 2003ൽ ഉത്തരകൊറിയക്കെതിരേ കളിച്ചാണ് അന്താരാഷ്ട്ര ഫുട്ബോളിൽനിന്ന് വിരമിച്ചത്.
മൂന്ന് തവണ സാഫ് ചാന്പ്യൻഷിപ്പ് നേടിയ ടീമിൽ അംഗമായി. 1993 നെഹ്റുകപ്പിൽ മികച്ച താരത്തിനുള്ള പുരസ്കാരം നേടി. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ മികച്ചതാരത്തിനുള്ള പുരസ്കാരം മൂന്നു തവണ നേടി.
കേരള പോലീസ്, മോഹൻ ബഗാൻ, ജെ.സി.ടി. മിൽസ് ടീമുകൾക്കൊപ്പം ഫെഡറേഷൻ കപ്പും കേരളം, ബംഗാൾ ടീമുകൾക്കൊപ്പം സന്തോഷ് ട്രോഫിയും നേടി. എഫ്.സി.കൊച്ചിൻ, ഈസ്റ്റ് ബംഗാൾ, ചർച്ചിൽ ബ്രദേഴ്സ് ക്ലബ്ബുകൾക്കായും കളിച്ചു.
കാൽപന്തുകളിയിൽ രാജകുമാരൻ
വീട്ടിൽ കൊച്ചുമക്കളുടെ അപ്പൂപ്പൻ തൃശൂർക്കാരുടെ ചുള്ളൻ പ്രയോഗം ഏറ്റവും ചേരുക ഐ.എം.വിജയനാണെന്ന് പറയാറുണ്ട്. ഫുട്ബോൾ ഗ്രൗണ്ടിൽ കാൽപന്തുകളിയുടെ രാജകുമാരൻ എന്ന് വിശേഷിപ്പിക്കുന്ന വിജയൻ വീട്ടിൽ കൊച്ചുമക്കളുടെ പ്രിയങ്കരനായ അപ്പൂപ്പനാണ്.
പക്ഷേ കണ്ടാൽ അപ്പൂപ്പനായെന്ന് ആരും പറയില്ല. കാവിമുണ്ടും കറുപ്പോ കടുംകളർ ഷർട്ടോ ധരിച്ച് നെറ്റിയിൽ കുങ്കുമക്കുറിയണിഞ്ഞ് നിറചിരിയോടെ വിജയൻ തൃശൂരിലൂടെ പോകുന്പോൾ ന്താ ചുള്ളാ എന്ന് ചോദിക്കുന്നവരുണ്ട്...
ശാന്തം സിനിമയിൽ അഭിനയിക്കുന്പോൾ വിജയന്റെ കഥാപാത്രം കൈത്തണ്ടയിൽ കറുത്ത ചരട് കെട്ടിയിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞ് ചരട് അഴിച്ചപ്പോൾ ചരടു കെട്ടിയ ഭാഗം വെളുത്തിരുന്നു. ഇത് കണ്ട് വിജയൻ സംവിധായകൻ ജയരാജിനോടു പറഞ്ഞത്രെ - ജയരാജേട്ടാ ഇങ്ങനെ വെളുക്കുമെങ്കിൽ ദേഹം മുഴുവൻ ചരടു കെട്ടായിരുന്നു...
ഏപ്രിലിലാണ് റിട്ടയർമെന്റ്
മലപ്പുറം എംഎസ്പിയിൽ കമാൻഡായ ഐ.എം.വിജയൻ ഈ വരുന്ന ഏപ്രിലിൽ സർവീസിൽ നിന്ന് വിരമിക്കും.പോലീസ് സേനയിൽ തന്റെ അവസാനത്തെ റിപ്പബ്ലിക് ദിന പരേഡിന് ഒരുങ്ങുന്പോഴാണ് പത്മപുരസ്കാരത്തിന്റെ ആഹ്ലാദകരമായ പ്രഖ്യാപന വാർത്ത വിജയനെ തേടിയെത്തിയത്.
കഴിഞ്ഞ ഞായറാഴ്ച പോലീസ് സേനയ്ക്കൊപ്പമുള്ള അവസാന റിപ്പബ്ലിക് പരേഡിനു തയാറെടുക്കുന്പോഴാണ് പുരസ്കാരവാർത്ത അറിയുന്നത്. എനിക്കിത് ഇരട്ടിമധുരമാണ്. ഏപ്രിലിൽ സർവീസിൽനിന്ന് വിരമിക്കുന്നതിന് മുന്‍പ് കിട്ടിയതിൽ സന്തോഷം - വിജയന്റെ പ്രതികരണം അതായിരുന്നു.
കവര്‍ പൂക്കുന്ന കുമ്പളങ്ങി
കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തില്‍ ‘കവര്‍ അടിച്ചു കിടക്കണുണ്ട്, കൊണ്ടോയി കാണി
അച്ഛനെ കൊന്നതിന് 32 വർഷം കാത്തിരുന്ന് പ്രതികാരം
2009 നവംബർ ഒന്‍പതിനാണ് കേസിനാസ്പദമായ സംഭവം. റോഡിലൂടെ നടന്നു പോകുകയായിരുന്ന
ദുരിതക്കയത്തിൽ നിന്ന് കരകയറാതെ വിലങ്ങാട് നിവാസികൾ
എല്ലാം അങ്ങിനെ തന്നെയുണ്ട്...
2024 ജൂലായ് 30 പുലർച്ചെ വിലങ്ങാട് മലയോ
ബൈക്കുകൾ കയറാത്ത ഹൈവേ...
ബൈക്കുകൾക്ക് സഞ്ചരിക്കാൻ അനുവാദമില്ലാത്ത ഹൈവേ! അതിവേഗം സ്വപ്നം കാണുന്നവർ കാത
ഇമ്മാനുവലിന്റെ " നാടക ഭ്രാന്ത് '
പകൽ മുഴുവൻ പണിയെടുത്ത്... കിട്ടുന്ന കാശിൽ നാടകവും കാണും... എന്നാൽ, കുടുംബത്തെ
ഒമ്പത് വയസുകാരിയെ തേടി ഒടുവില്‍ നീതി
നാല്പത് കിലോമീറ്റര്‍ ചുറ്റളവിലെ സിസിടിവി കാമറകള്‍, അഞ്ഞൂറോളം സ്പെയർ പാർട്
ചൈനയിൽ കടുവ മൂത്രം വിൽപനയ്ക്ക്; സ്പെഷൽ ഓഫർ
ഒരു കുപ്പി കടുവ മൂത്രം - എന്ന് ചൈനയിലെ ഏതെങ്കിലും മെഡിക്കൽ ഷോപ്പിൽ ആളുകൾ ആവശ്യ
കവിതയെ വർണത്തിൽ ചാലിച്ച്...
""എന്റെ കൗമാരത്തിലെന്നോ ആണ് ഞാൻ സുഗതകുമാരി എന്ന കവയിത്രി ഹൃദയം കൊണ്ട് കുറിച്ച
പോലീസിനെ ചുറ്റിച്ച ‘കാര്‍’
സമീപകാലത്തൊന്നും ഒരു "കാര്‍ ' പോലീസിനെ ഇത്രയും ചുറ്റിച്ചിട്ടുണ്ടാകില്ല. ഒരു അപ
പ്രതീക്ഷകളുടെ തുരങ്കപാത തുറക്കട്ടെ...
ചുരം കയറി പോകാന്‍ വയ്യ...എന്തൊരു ഗതാഗതക്കിരുക്കാ... പറഞ്ഞുകേട്ടും കണ്ടും, അനു
ന്യൂ മാഹി ഇരട്ടക്കൊലപാതകം: വിചാരണ 22 മുതൽ, കാതോര്‍ത്ത് രാഷ്ട്രീയ കേരളം
ബിജെപി-ആർഎസ്എസ് പ്രവർത്തകരായ ഈസ്റ്റ് പള്ളൂരിലെ മടോൻ പുറൽകണ്ടി വിജിത്ത് (25)
ക്ഷേത്രോപാസനയും ബൈക്ക് റൈഡിംഗും!!!
ക്ഷേത്രോപാസനയും ബൈക്ക് റൈഡിംഗും. പറഞ്ഞുവരുന്നത് പ്രത്യേകിച്ച് ഒരു ബന്ധവുമില്ലാ
വിസ്മയ കാഴ്ചകള്‍ ഒരുക്കി ബേപ്പൂരിൽ ജലമേള
മലബാറിന്റ പേരും പെരുമയുമാണ് ബേപ്പൂര്‍. അതിന് നെറ്റിപ്പട്ടം ചാര്‍ത്തുന്ന, വിനോ
ലിവിംഗ് വിൽ ചർച്ചകൾ സജീവമാക്കുന്ന മലയാളികൾ
മരണശേഷം എന്നെ എന്ത് ചെയ്യണമെന്നാണ് ആഗ്രഹമെന്ന് ഞാൻ വീട്ടിൽ പലവട്ടം പറഞ്ഞിട്ട
മധുരയിലൊരു മലയാളി ഗ്രാമം
തമിഴ്നാട്ടിലെ മധുരയിലൊരു മലയാളി ഗ്രാമം. മലയാളികൾക്ക് പോലും പരിചിതമല്ലാത്
സെൻട്രൽ ജയിലിലെ "കണ്ണൂർ സ്ക്വാഡ്’
കണ്ണൂർ പോലീസിലെ അന്വേഷണസംഘത്തിനാണ് "കണ്ണൂർ സ്ക്വാഡ്' എന്ന വിശേഷണം. ഈ കണ്ണൂർ സ
അരുംകൊല -2
കൊലപാതകം നടത്തുന്നതിന് ഒരാഴ്ച മുന്നേ റഫീക്കാബീവിയും മകൻ ഷെഫീക്കും മകന്റെ സു
മച്ചിനു മുകളിൽ ഒരു മൃതദേഹം -1
2022 ജനുവരി 14 വൈകിട്ട് ഏഴു മണി. ചൊവ്വര ശ്രീ ധർമശാസ്താ ക്ഷേത്രത്തിൽ മകര വിളക്ക
രാഷ്ട്രീയധൂർത്തിന്റെ പിന്നാന്പുറം: മുഖം മിനുക്കാൻ വന്പൻപട!
മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി ഫേസ്ബുക്കിലും ട്വിറ്ററിലും പോസ്റ്റിടാനും മറു
രാഷ്ട്രീയധൂർത്തിന്റെ പിന്നാന്പുറം: പഠിപ്പില്ലാതെ കിട്ടും പദവിയും ലക്ഷങ്ങളും!
പേഴ്സണല്‍ സ്റ്റാഫുകളിലെ ബമ്പര്‍ പ്രൈസാണ് പ്രൈവറ്റ് സെക്രട്ടറി, അഡീഷണല്‍ പ്രൈവ
രാഷ്ട്രീയധൂർത്തിന്റെ പിന്നാന്പുറം: ഇഷ്ടക്കാർക്ക് വാരിക്കോരി!
എന്തിനാണ് കേരളത്തിലെ മന്ത്രിമാര്‍ക്കും പ്രതിപക്ഷ നേതാവിനും ഇത്രയേറെ പേഴ്സണല
കോഴിക്കോടിന് തിലകം ചാർത്തി വിശ്വദർശൻ
കലാ-സാംസ്കാരിക പ്രവര്‍ത്തകര്‍ക്കും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കും എന്നും താ
അടവുകൾ പതിനെട്ടും കണ്ട് പാലക്കാട്
വയനാട്ടിലെയും ചേലക്കരയിലെയും ഉപതെരഞ്ഞെടുപ്പ് പൂർത്തിയായതോടെ കണ്ണുകളെല്ലാം
റസാഖിന്റെ ഇതിഹാസം...
കണ്ണിൽ കണ്ടതല്ല, ചുമരിൽ കണ്ടതെല്ലാമാണ് അബ്ദുൾ റസാഖ് എന്ന തൃശൂർകാരനെ കേരളവ
ഐലന്റ് മാർബിൾ ചിത്രശലഭം പാറിപ്പറക്കുന്നു....ഹാരിയുടെ അനിമേഷനിൽ
ഉദ്യാനങ്ങളിൽനിന്നു പറന്നെത്തി ഹാരി ജോസണ്ന്റെ കൈത്തണ്ടയിലിരിക്കാൻ സാധിച്ചെങ
കല്ലുകളിൽ ചരിത്രമെഴുതിയ ഹംപി
കല്ലുകൾ കൊണ്ട് വിസ്മയം തീർത്ത ഹംപിയെന്ന പുരാതന നഗരം മാടിവിളിക്കാൻ തുടങ്ങിയി
ഡ്രാക്കുളയ്ക്കു മുന്‍പേ പിറന്നവൻ
നീണ്ട 134 വർഷങ്ങൾക്കുശേഷം അവൻ ഉയർത്തെഴുന്നേൽക്കുകയാണ്. ബ്രാം സ്റ്റോക്കര്‍ എന
നന്മയുടെ പാലാഴി
മറ്റുള്ള സംഗീതജ്ഞരിൽ നിന്നും വളരെ വ്യത്യസ്തനായിരുന്നു ചെന്പൈ വൈദ്യനാഥ ഭാഗവതർ
ആ കോള്‍ നിങ്ങള്‍ക്കും വരാം; കരുതിയിരിക്കുക
ദിവസങ്ങള്‍ക്ക് മുമ്പ് കോട്ടയം സ്വദേശിനിയുടെ ഫോണിലേക്ക് ഒരു കോള്‍ വന്നു. വിളിക്ക
നവരാത്രി സ്പെഷൽ: പാചകക്കുറിപ്പ്
1. ബട്ടൂര
ചേരുവകൾ
മൈദ - 2 കപ്പ്
ഉപ്പ് - കാൽ ടീ സ്പൂണ്‍
വിയറ്റ്നാം വിശേഷങ്ങൾ: ഭക്ഷണരുചി... അതു വേറെ ലെവലാണ്
ചിത്രങ്ങൾ, എഴുത്ത്: ബ്രില്യൻ ചാൾസ്
വൈവിധ്യമാർന്ന സ്ട്രീറ്റ് ഫുഡ് ആണ്
കോളനിയല്ല; കൊതിപ്പിക്കുന്ന വിയറ്റ്നാം
ചിത്രങ്ങൾ, എഴുത്ത്: ബ്രില്യൻ ചാൾസ്
ഹൈസ്കൂളിലെ ചരിത്രപാഠപുസ്തകത്ത
ഏഴിമലയിൽ നടന്ന ലോകസമാധാന സമ്മേളനങ്ങൾ
ലോകസമാധാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓര്മപ്പെടുത്താനായി 1981 മുതലാണ് ഐ
ഓണത്തപ്പനൊരുക്കി അമ്പതാണ്ട്
\മലയാളികളുടെ ഓണസങ്കല്പങ്ങളില് പ്രധാനപ്പെട്ട ഒന്നാണ് ഓണത്തപ്പന്. ഓണ സങ്കല
കോഴിക്കോടിന്റെ മാലിന്യതലസ്ഥാനം; തീരാദുരിതമായി ഞെളിയന്‍പറമ്പ്
കോഴിക്കോടിന്റെ മാലിന്യ തലസ്ഥാനമാണ് ഞെളിയൻപറമ്പ്. 16 ഏക്കറില്‍ മാലിന്യം മാത്ര
കോഴിക്കോടുനിന്നു കൊച്ചിയിലേക്കൊരു മോഷണ യാത്ര
2024 മേയ് ആറ് വൈകുന്നേരം അഞ്ചു മണി. കോഴിക്കോട് നല്ലളം പോലീസ് സ്റ്റേഷനിലെ സബ് ഇന്‍
ശ്രുതിയെവിടെ...
ഐഎസ്ആർഒയിൽ അസി. എൻജിനിയറാണെന്നും തിരുവനന്തപുരത്ത് സിവിൽ സർവീസ് പരിശീലന
നാട്ടികൃഷിയില്നിന്ന് നാമ്പെടുത്ത നാടന്പാട്ടുമായി റംഷി പട്ടുവം
വയലുകളെ പുളകമണിയിച്ചിരുന്ന നാട്ടിപ്പാട്ടുകള്‍ വയലേലകള്‍ക്കും പുതുതലമുറയ
ചെരിപ്പിടാത്ത ഗ്രാമം
ചെരിപ്പിന് മാത്രം അയിത്തം കൽപിക്കുന്ന ഒരു ഗ്രാമം. ഗ്രാമത്തിൽ നഗ്നപാദരായി നടക
ന്യൂജെൻ ലഹരിപതയുന്നു; നാലു മാസത്തിനിടെ 70 വിദ്യാർഥികൾ പ്രതികൾ
കോഴിക്കോട്: വിദ്യാർഥികളെ കണ്ണികളാക്കി ലഹരി മാഫിയ കേരളത്തിൽ പിടിമുറുക്കുന്
മിഷൻ 10 ഡേയ്സ്
അടച്ചുറപ്പുള്ളൊരു വീട്ടിൽ മുത്തച്ഛനൊപ്പം കട്ടിലിൽ കിടന്നുറങ്ങിയിരുന്ന പെൺകു
ജ്വാലാമുഖ ഭാവം
ശിവപുരാണത്തിലെ സതിയുടെ വിവിധ ഭാവങ്ങള്‍ ജ്വാലാമുഖിയെന്ന ഏകാംഗ കുച്ചിപ്പുടി ഡ്
മലബാർ മേഖലയിൽ ദേശീയപാതയിലെ ആദ്യ മേല്‍പാലം തുറന്നു, മഴക്കാലമെത്തും മുന്‍പേ പണി തീരുമോ?
കോഴിക്കോട്: മഴക്കാലത്ത് ഏറ്റവും കുടുതല്‍ ദുരിതമുണ്ടാകുന്നത് ദേശീയപാതകളിലാ
നൃത്തത്തിന് റിട്ടയർമെന്റില്ല...
നൃത്തവും പാട്ടുമൊക്കെ എന്റെ മനസിന് സന്തോഷം തരുന്ന കാര്യങ്ങളാണ്. ഈ പ്രായത്തിലും
സാധാരണക്കാരന്റെ കീശ കീറുമോ? മൊബൈല്‍ താരിഫുകളില്‍ മാറ്റത്തിന്റെ റേഞ്ച്
കോഴിക്കോട്: മലയാളികളുടെ ജീവിതത്തിൽ മൊബൈല്‍ ഫോണുകളുടെ പ്രാധാന്യം എത്രയെന്നു
രക്ഷാപ്രവർത്തനത്തിന്റെ കരുതലിന് കാൽനൂറ്റാണ്ടിന്റെ തിളക്കം
കരുതലും കരുണയുമായി സന്നദ്ധ പ്രവർത്തനത്തിന്റെ വഴിത്താരയിൽ കാൽനൂറ്റാണ്ടിലേ
പലചരക്ക് കടയിലെ സമ്പാദ്യവുമായി മോളി കണ്ടത് 16 രാജ്യങ്ങള്‍
‘കഴിഞ്ഞ നവംബറിലാണ് റഷ്യ കണ്ട് മടങ്ങിയെത്തിയത്. 2,30,000 രൂപയായിരുന്നു മൊത്തം ചെ
ലബൂഷെ കീഴടക്കി; ഇനി എവറസ്റ്റ്
മൗണ്ട് കിളിമഞ്ചാരോയ്ക്ക് മുകളിൽ ഇന്ത്യൻ പതാകയുയർത്തിയ കീഴ്പള്ളി അത്തിക്കൽ സ്വ
അടുത്ത ബെല്ലോടു കൂടി ചിരിയുടെ മാലപ്പടക്കം - 2
ഇഷ്ടം പറഞ്ഞപ്പോൾ അവളൊരു ആട്ടാട്ടി
അവളുടെ അമ്മയ്ക്കു ഖാദിനൂല് നൂൽപ
അടുത്ത ബെല്ലോടു കൂടി ചിരിയുടെ മാലപ്പടക്കം
അമ്മേ, ന്റെ പെറന്നാളെന്നാ…
പെറന്നാളാ…
ആ.. എന്നമ്മ പെറ്റ ദെവസം.
അത്.. അതെ
ഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
Latest News
വിവാദ കൊടുങ്കാറ്റ്;"കത്രികവച്ച' എമ്പുരാൻ ഇന്ന് തിയറ്ററിൽ
ആശാവർക്കർ സമരം കടുപ്പിക്കുന്നു; ഇന്ന് മുടി മുറിച്ച് പ്രതിഷേധിക്കും
സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മോഷണ ശ്രമം; രണ്ടുപേർ അറസ്റ്റിൽ
ഇതിഹാസങ്ങൾ വീണ്ടും പന്തുതട്ടി ; ബ്രസീൽ ലെജൻഡ്സിന് ജയം
ആവേശപ്പോരില്‍ ചെന്നൈയെ വീഴ്ത്തി; രാജസ്ഥാന് തകര്‍പ്പന്‍ ജയം
Latest News
വിവാദ കൊടുങ്കാറ്റ്;"കത്രികവച്ച' എമ്പുരാൻ ഇന്ന് തിയറ്ററിൽ
ആശാവർക്കർ സമരം കടുപ്പിക്കുന്നു; ഇന്ന് മുടി മുറിച്ച് പ്രതിഷേധിക്കും
സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മോഷണ ശ്രമം; രണ്ടുപേർ അറസ്റ്റിൽ
ഇതിഹാസങ്ങൾ വീണ്ടും പന്തുതട്ടി ; ബ്രസീൽ ലെജൻഡ്സിന് ജയം
ആവേശപ്പോരില്‍ ചെന്നൈയെ വീഴ്ത്തി; രാജസ്ഥാന് തകര്‍പ്പന്‍ ജയം
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top