Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
രക്ഷാപ്രവർത്തനത്തിന്റെ കരുതലിന് കാൽനൂറ്റാണ്ടിന്റെ തിളക്കം
WhatsApp
ഋഷി
കരുതലും കരുണയുമായി സന്നദ്ധ പ്രവർത്തനത്തിന്റെ വഴിത്താരയിൽ കാൽനൂറ്റാണ്ടിലേക്ക് നീങ്ങുകയാണ് ആക്ട്സ്. ആക്സിഡന്റ് കെയർ ആൻഡ് ട്രാൻസ്പോർട്ട് സർവീസ് എന്നതിന്റെ ചുരുക്കപ്പേരാണ് ആക്ട്സ്.
24-ാം സ്ഥാപകദിനം പിന്നിട്ട് ഇരുപത്തിയഞ്ചിന്റെ തിളക്കത്തിലേക്ക് വിശ്രമമില്ലാതെ ആക്ട്സ് മുന്നേറുന്പോൾ സേവനപാതയിൽ ഓർക്കാനും പറയാനും കഥകളും അനുഭവങ്ങളുമേറെ...റോഡ് അപകടങ്ങളിലും അത്യാഹിതങ്ങളിലും 24 മണിക്കൂറും സൗജന്യ ആംബുലൻസ് സേവനം നൽകുന്നതാണ് ആക്ട്സിന്റെ പ്രവർത്തനം.
വെല്ലുവിളികൾ നിറഞ്ഞ അപകട സാഹചര്യങ്ങളിൽ നിന്ന് നിരവധി പേരെയാണ് ജീവിതത്തിന്റെ വെള്ളിവെളിച്ചത്തിലേക്ക് ആക്ട്സ് പ്രവർത്തകർ കൈപിടിച്ചുയർത്തിയത്. അവരുടെയും കുടുംബങ്ങളുടേയും നന്ദി നിറഞ്ഞ പ്രാർഥനകളുടെ പുണ്യമേറ്റുവാങ്ങിയാണ് ആക്ട്സ് പ്രയാണം തുടരുന്നത്.
2000 മേയ് എട്ടിനാണ് ആക്ട്സിന് തുടക്കമാകുന്നത്. റോഡ് അപകടങ്ങളിലും അത്യാഹിതങ്ങളിലും 24 മണിക്കൂറും സൗജന്യ ആംബുലൻസ് സേവനം എന്ന ലക്ഷ്യത്തിൽ തൃശൂർ ആന്പക്കാടൻ ജംഗ്ഷനിലെ സന്പന്ന ടവറിലെ കൊച്ച് ഓഫീസ് മുറിയിൽ നിന്നാണ് ആക്ട്സ് പ്രവർത്തനം തുടങ്ങുന്നത്.
അന്ന് ഒരേയൊരു ആംബുലൻസ് മാത്രമാണ് ആക്ട്സിനുണ്ടായിരുന്നത്. പിന്നീട് പടിപടിയായുള്ള വളർച്ചയാണ് ആക്ട്സിന്റെ ചരിത്രത്തിലുണ്ടായത്. ഇന്ന് തൃശൂർ ജില്ലയിൽ 17 ശാഖകളുണ്ട്. 20 ആംബുലൻസുകളും ആക്ട്സിനുണ്ട്.
നടത്തിയ രക്ഷാപ്രവർത്തനങ്ങളാകട്ടെ എണ്ണമറ്റതും...അതിൽ മരണത്തിൽ നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയവരും അസംഖ്യം...
രക്ഷാപ്രവർത്തനം നടത്തിയിട്ടും രക്ഷിക്കാൻ കഴിയാതെ പോയവരെക്കുറിച്ചു പറയുന്പോൾ ആക്ട്സിലെ ഓരോ അംഗത്തിനും ഇടനെഞ്ചു പിടയുന്നു. എങ്ങിനെയെങ്കിലും രക്ഷിക്കണമെന്ന ആഗ്രഹത്തോടെയാണ് ആശുപത്രിയിലെത്തിക്കുക...പക്ഷേ വിധി മറ്റൊന്നായിരിക്കും - ആക്ട്സ് പ്രവർത്തകരിലൊരാൾ പറഞ്ഞു.
റോഡപകടങ്ങളിലും അത്യാഹിതങ്ങളിലും മാത്രമൊതുങ്ങുന്നില്ല ആക്ട്സിന്റെ രക്ഷാപ്രവർത്തനങ്ങൾ. ഏത് അപകടസാഹചര്യത്തിലും ആദ്യം ആളുകൾ വിളിക്കുന്ന നന്പർ ആക്ട്സിന്റേതായി മാറി.
ഷുഗർ കുറഞ്ഞ് ബോധം മറഞ്ഞാലും കുഴഞ്ഞുവീണാലും തെന്നിവീണ് പരിക്കേറ്റാലും തലകറങ്ങി വീണാലും പനികൂടി ബോധം പോയാലും നെഞ്ചുവേദന മൂലം അവശനായാലുമെല്ലാം ആക്ട്സിലേക്ക് ഫോണ്‍ വരും.
രോഗബാധിതരെ യഥാസമയം ആശുപത്രിയിലെത്തിക്കാൻ ഉടൻ ആക്ട്സ് പ്രവർത്തകരെത്തും. ശരിക്കും ജീവൻരക്ഷാദൂതൻമാർ. തൃശൂരിലാണ് പ്രവർത്തനമേഖലയെങ്കിലും രക്ഷാദൗത്യങ്ങൾ തൃശൂരിൽ മാത്രം ഒതുങ്ങി നിന്നില്ല.
ആക്ട്സ് രൂപീകരിച്ച് ഒരു വർഷത്തിനകം തന്നെ ആദ്യത്തെ വലിയ രക്ഷാപ്രവർത്തനത്തിൽ ആക്ട്സ് പങ്കാളികളായി. 2001 ജൂണിൽ കടലുണ്ടി ട്രെയിൻ അപകടത്തിൽ രക്ഷാപ്രവർത്തനത്തിന് ആക്ട്സുമുണ്ടായിരുന്നു.
ആംബുലൻസും അഞ്ചുപേരടങ്ങുന്ന ദൗത്യസംഘവും രക്ഷാദൂതരായി കടലുണ്ടിയിൽ പാഞ്ഞെത്തിയപ്പോൾ ജീവൻ രക്ഷാപ്രവർത്തനങ്ങൾക്ക് അത് വേഗതയേറ്റിയ സഹായമായി..
2011 ജനുവരിയിൽ ശബരിമല പുല്ലുമേട് ദുരന്തസ്ഥലത്തേക്കും ആക്ട്സിന്റെ രക്ഷാകരങ്ങൾ നീണ്ടു. അന്ന് കളക്ടറുടെ നിർദ്ദേശപ്രകാരം പത്ത് ആംബുലൻസുകളും സന്നദ്ധ പ്രവർത്തകരും പുല്ലുമേട്ടിൽ രക്ഷാദൗത്യവുമായി എത്തി.
ആക്ട്സില്ലാതെ തൃശൂർ പൂരം ആലോചിക്കാൻ വയ്യാത്ത അവസ്ഥയായിരിക്കുന്നു. തൃശൂർ പൂരം ആക്ട്സിന്റെ കരുതൽ പൂരം കൂടിയാണ്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലധികമായി തൃശൂർ പൂരം നാളിൽ രക്ഷാപ്രവർത്തന രംഗത്ത് ആക്ട്സ് നിറസാന്നിധ്യമാണ്.
തൃശൂർ പൂരത്തിന് തെക്കെഗോപുര നടയിൽ ഗജവീരൻമാർ നിരക്കും പോലെ ആക്ട്സിന്റെ ആംബുലൻസുകൾ നിരന്നു കിടക്കാറുള്ളത് പൂരം നാളിലെ പതിവു കാഴ്ചകളിലൊന്നാണ്.
അന്ന് സിറ്റി പോലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം ആക്ട്സിന്റെ എല്ലാ ആംബുലൻസുകളും രക്ഷാപ്രവർത്തനത്തിനായി നഗരത്തിൽ വിന്യസിക്കും. പ്രത്യേക പരിശീലനം നേടിയ 12 അംഗ സ്ട്രെക്ചർ ടീമും കഴിഞ്ഞ ആറുവർഷമായി ആക്ട്സിന്റെ കൂടെയുണ്ട് പൂരത്തിന്.
പുരത്തിരക്കിനിടയിൽ ആംബുലൻസിന് എത്തപ്പെടാൻ കഴിയാത്ത ഇടങ്ങളിലെത്തി ദേഹാസ്വസ്ഥ്യവും ശ്വാസതടസവും അനുഭവപ്പെടുന്നവരെ സ്ട്രെച്ചറിൽ എടുത്ത് പുറത്തെത്തിക്കുന്നതും ചികിത്സ കേന്ദ്രങ്ങളിലേക്കും ആശുപത്രികളിലേക്കും കൊണ്ടുപോകുന്നതും ഈ സംഘമാണ്.
തൃശൂർ പൂരത്തിന് മാത്രമല്ല തൃശൂർ ജില്ലയിലെ പ്രശസ്തമായ ഉൗത്രാളിക്കാവ് പൂരത്തിനും ആക്ട്സ് സഹായസേവനസന്നദ്ധരായി എത്താറുണ്ട്. തൃശൂർ പൂരം നാളിൽ നഗരത്തിലെത്തുന്ന ആർക്കും വിശന്നോ ദാഹിച്ചോ ഇരിക്കേണ്ടി വരാറില്ല ആക്ട്സ് പ്രവർത്തകരുടെ കരുതൽ മൂലം.
ആറു വർഷമായി പൂരത്തിന് സൗജന്യമായി കുടിവെള്ളവും കഴിഞ്ഞ മൂന്നുവർഷമായി അരലക്ഷത്തോളം പേർക്ക് ചപ്പാത്തിയും വെജിറ്റബിൾ കറിയും ആക്ട്സ് നൽകാറുണ്ട്. ആരോഗ്യവകുപ്പുമായി സഹകരിച്ച് കുടമാറ്റ സമയത്ത് ഒആർഎസ് ലായനി വിതരണവും പൂരത്തിന് കൊടുക്കാറുണ്ട്.
പൂരം പ്രദർശന നഗരിയിൽ എല്ലാ വർഷവും ആക്ട്സിന്റെ ബോധവത്കരണ പവലിയനും സജ്ജമാക്കാറുണ്ട്. തൃശൂരിൽ വിശന്നുവലഞ്ഞെത്തുന്നവർക്ക് കഴിഞ്ഞ എട്ടുവർഷമായി രാപ്പകൽ വ്യത്യാസമില്ലാതെ ആക്ട്സിന്റെ മെയിൻ ബ്രാഞ്ചിൽ സൗജന്യമായി ഭക്ഷണം നൽകുന്നുണ്ട്.
പൊരിവെയിലിൽ കാത്തുനിർത്താതെയാണ് ഇവർ വിശന്നെത്തുന്നവർക്ക് അന്നമൂട്ടാറുള്ളത്. മനസും വയറും നിറയുന്ന തരത്തിൽ ഇരുത്തിയൂട്ടാണ് നടത്തുക. സദ്യകൾക്കു ശേഷം ബാക്കിയാകുന്ന ഭക്ഷണം ശേഖരിച്ച ചേരികൾ, കോളനികൾ, അനാഥാലയങ്ങൾ എന്നിവിടങ്ങളിലേക്ക് ഭക്ഷണം എത്തിച്ച് നിരവധി പേരുടെ വിശപ്പടക്കുന്ന സൽപ്രവൃത്തി ഇവർ തുടർന്നുകൊണ്ടേയിരിക്കുന്നു.
ഇതിനായി പ്രത്യേക വാഹനം, അനുബന്ധ സൗകര്യങ്ങൾ, പാത്രങ്ങൾ എന്നിവയെല്ലാമുണ്ട്. ഇന്ന് തൃശൂരിലും പരിസരങ്ങളിലുമുള്ളവർക്ക് ആക്ട്സിന്റെ പേര് ഇത്തരത്തിലും സുപരിചിതമാണ്.
ആക്ട്സിന്റെ കേച്ചേരി ബ്രാഞ്ചിൽ കഴിഞ്ഞ ആറു വർഷമായി പ്രത്യേക ഫിസിയോ തെറാപ്പി യൂണിറ്റ് സൗജന്യമായി പ്രവർത്തിക്കുന്നുണ്ട്. ആക്ട്സ് സേവനാലയം എന്നറിയപ്പെടുന്ന ഈ യൂണിറ്റിൽ ഇതുവരെ ആയിരത്തിൽപരം ആളുകളാണ് സേവനം തേടിയെത്തിയത്.
എല്ലാ ബ്രാഞ്ചുകളിലും സ്വതന്ത്രമായി എല്ലാ വർഷവും ആയുർവേദ-അലോപ്പതി സൗജന്യ മെഡിക്കൽ ക്യാന്പുകൾ നടത്താറുണ്ട്. രക്തദാന ക്യാന്പുകൾ, റോഡ് സുരക്ഷ ബോധവത്കരണ ക്യാന്പുകൾ എന്നിവയും ആക്ട്സ് നടത്താറുണ്ട്.
2018ലെ പ്രളയകാലത്ത് ആക്ട്സിന്റെ എല്ലാ ആംബുലൻസുകളും പ്രവർത്തകരും രക്ഷാപ്രവർത്തന രംഗത്ത് സജീവമായിരുന്നു. 2019ലെ കോവിഡ് കാലത്ത് ആരോഗ്യവകുപ്പിനു കീഴിലും ആക്ട്സ് ആംബുലൻസുകൾ സേവനരംഗത്ത് പങ്കാളികളായി.
ലോക്ഡൗണ്‍ കാലത്ത് തൃശൂർ കാൽഡിയൻ സിറിയൻ ഹയർ സെക്കണ്ടറി സ്കൂളിൽ തൃശൂർ കോർപറേഷനുമായി സഹകരിച്ച് തെരുവിൽ കഴിയുന്നവർക്കായി തുടർച്ചയായി 45 ദിവസം പ്രത്യേക കരുതൽ ക്യാന്പ് സംഘടിപ്പിച്ചത് ആക്ട്സിന്റെ സേവനപാതയിലെ പ്രധാന സംഭവമാണ്.
നൂറിൽപരം ആളുകൾക്കാണ് ദിവസവും ഭക്ഷണവും വസ്ത്രവും വൈദ്യപരിശോധനയും അടക്കമുള്ള സേവനങ്ങൾ അന്ന് നൽകിയത്. തൃശൂരിന്റെ നിത്യജീവിതത്തിൽ ആക്ട്സ് ഇന്ന് ഒഴിച്ചുകൂടാനാവാത്ത ഒരു പ്രസ്ഥാനമാണ്.
ജീവൻരക്ഷാ പ്രവർത്തനങ്ങളിൽ രാപ്പകലില്ലാതെ, ഉറങ്ങാതെ, സദാ കർമനിരതായിരിക്കുന്ന, നിസ്വാർഥ സേവനത്തിന്റെ പേരാണ് ആക്ട്സ്...
കവര്‍ പൂക്കുന്ന കുമ്പളങ്ങി
കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തില്‍ ‘കവര്‍ അടിച്ചു കിടക്കണുണ്ട്, കൊണ്ടോയി കാണി
അച്ഛനെ കൊന്നതിന് 32 വർഷം കാത്തിരുന്ന് പ്രതികാരം
2009 നവംബർ ഒന്‍പതിനാണ് കേസിനാസ്പദമായ സംഭവം. റോഡിലൂടെ നടന്നു പോകുകയായിരുന്ന
ദുരിതക്കയത്തിൽ നിന്ന് കരകയറാതെ വിലങ്ങാട് നിവാസികൾ
എല്ലാം അങ്ങിനെ തന്നെയുണ്ട്...
2024 ജൂലായ് 30 പുലർച്ചെ വിലങ്ങാട് മലയോ
ബൈക്കുകൾ കയറാത്ത ഹൈവേ...
ബൈക്കുകൾക്ക് സഞ്ചരിക്കാൻ അനുവാദമില്ലാത്ത ഹൈവേ! അതിവേഗം സ്വപ്നം കാണുന്നവർ കാത
ഇമ്മാനുവലിന്റെ " നാടക ഭ്രാന്ത് '
പകൽ മുഴുവൻ പണിയെടുത്ത്... കിട്ടുന്ന കാശിൽ നാടകവും കാണും... എന്നാൽ, കുടുംബത്തെ
ഒമ്പത് വയസുകാരിയെ തേടി ഒടുവില്‍ നീതി
നാല്പത് കിലോമീറ്റര്‍ ചുറ്റളവിലെ സിസിടിവി കാമറകള്‍, അഞ്ഞൂറോളം സ്പെയർ പാർട്
ചൈനയിൽ കടുവ മൂത്രം വിൽപനയ്ക്ക്; സ്പെഷൽ ഓഫർ
ഒരു കുപ്പി കടുവ മൂത്രം - എന്ന് ചൈനയിലെ ഏതെങ്കിലും മെഡിക്കൽ ഷോപ്പിൽ ആളുകൾ ആവശ്യ
കവിതയെ വർണത്തിൽ ചാലിച്ച്...
""എന്റെ കൗമാരത്തിലെന്നോ ആണ് ഞാൻ സുഗതകുമാരി എന്ന കവയിത്രി ഹൃദയം കൊണ്ട് കുറിച്ച
കേരളത്തിന്റെ കാലഹിരണ്, മ്മടെ സ്വന്തം വിജയൻ
ഐ.എം. വിജയനെ ഈ പ്രായത്തിൽ കാൽപന്തു കളിയുടെ രാജകുമാരൻ എന്ന് വിശേഷിപ്പിക്കുന
പോലീസിനെ ചുറ്റിച്ച ‘കാര്‍’
സമീപകാലത്തൊന്നും ഒരു "കാര്‍ ' പോലീസിനെ ഇത്രയും ചുറ്റിച്ചിട്ടുണ്ടാകില്ല. ഒരു അപ
പ്രതീക്ഷകളുടെ തുരങ്കപാത തുറക്കട്ടെ...
ചുരം കയറി പോകാന്‍ വയ്യ...എന്തൊരു ഗതാഗതക്കിരുക്കാ... പറഞ്ഞുകേട്ടും കണ്ടും, അനു
ന്യൂ മാഹി ഇരട്ടക്കൊലപാതകം: വിചാരണ 22 മുതൽ, കാതോര്‍ത്ത് രാഷ്ട്രീയ കേരളം
ബിജെപി-ആർഎസ്എസ് പ്രവർത്തകരായ ഈസ്റ്റ് പള്ളൂരിലെ മടോൻ പുറൽകണ്ടി വിജിത്ത് (25)
ക്ഷേത്രോപാസനയും ബൈക്ക് റൈഡിംഗും!!!
ക്ഷേത്രോപാസനയും ബൈക്ക് റൈഡിംഗും. പറഞ്ഞുവരുന്നത് പ്രത്യേകിച്ച് ഒരു ബന്ധവുമില്ലാ
വിസ്മയ കാഴ്ചകള്‍ ഒരുക്കി ബേപ്പൂരിൽ ജലമേള
മലബാറിന്റ പേരും പെരുമയുമാണ് ബേപ്പൂര്‍. അതിന് നെറ്റിപ്പട്ടം ചാര്‍ത്തുന്ന, വിനോ
ലിവിംഗ് വിൽ ചർച്ചകൾ സജീവമാക്കുന്ന മലയാളികൾ
മരണശേഷം എന്നെ എന്ത് ചെയ്യണമെന്നാണ് ആഗ്രഹമെന്ന് ഞാൻ വീട്ടിൽ പലവട്ടം പറഞ്ഞിട്ട
മധുരയിലൊരു മലയാളി ഗ്രാമം
തമിഴ്നാട്ടിലെ മധുരയിലൊരു മലയാളി ഗ്രാമം. മലയാളികൾക്ക് പോലും പരിചിതമല്ലാത്
സെൻട്രൽ ജയിലിലെ "കണ്ണൂർ സ്ക്വാഡ്’
കണ്ണൂർ പോലീസിലെ അന്വേഷണസംഘത്തിനാണ് "കണ്ണൂർ സ്ക്വാഡ്' എന്ന വിശേഷണം. ഈ കണ്ണൂർ സ
അരുംകൊല -2
കൊലപാതകം നടത്തുന്നതിന് ഒരാഴ്ച മുന്നേ റഫീക്കാബീവിയും മകൻ ഷെഫീക്കും മകന്റെ സു
മച്ചിനു മുകളിൽ ഒരു മൃതദേഹം -1
2022 ജനുവരി 14 വൈകിട്ട് ഏഴു മണി. ചൊവ്വര ശ്രീ ധർമശാസ്താ ക്ഷേത്രത്തിൽ മകര വിളക്ക
രാഷ്ട്രീയധൂർത്തിന്റെ പിന്നാന്പുറം: മുഖം മിനുക്കാൻ വന്പൻപട!
മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി ഫേസ്ബുക്കിലും ട്വിറ്ററിലും പോസ്റ്റിടാനും മറു
രാഷ്ട്രീയധൂർത്തിന്റെ പിന്നാന്പുറം: പഠിപ്പില്ലാതെ കിട്ടും പദവിയും ലക്ഷങ്ങളും!
പേഴ്സണല്‍ സ്റ്റാഫുകളിലെ ബമ്പര്‍ പ്രൈസാണ് പ്രൈവറ്റ് സെക്രട്ടറി, അഡീഷണല്‍ പ്രൈവ
രാഷ്ട്രീയധൂർത്തിന്റെ പിന്നാന്പുറം: ഇഷ്ടക്കാർക്ക് വാരിക്കോരി!
എന്തിനാണ് കേരളത്തിലെ മന്ത്രിമാര്‍ക്കും പ്രതിപക്ഷ നേതാവിനും ഇത്രയേറെ പേഴ്സണല
കോഴിക്കോടിന് തിലകം ചാർത്തി വിശ്വദർശൻ
കലാ-സാംസ്കാരിക പ്രവര്‍ത്തകര്‍ക്കും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കും എന്നും താ
അടവുകൾ പതിനെട്ടും കണ്ട് പാലക്കാട്
വയനാട്ടിലെയും ചേലക്കരയിലെയും ഉപതെരഞ്ഞെടുപ്പ് പൂർത്തിയായതോടെ കണ്ണുകളെല്ലാം
റസാഖിന്റെ ഇതിഹാസം...
കണ്ണിൽ കണ്ടതല്ല, ചുമരിൽ കണ്ടതെല്ലാമാണ് അബ്ദുൾ റസാഖ് എന്ന തൃശൂർകാരനെ കേരളവ
ഐലന്റ് മാർബിൾ ചിത്രശലഭം പാറിപ്പറക്കുന്നു....ഹാരിയുടെ അനിമേഷനിൽ
ഉദ്യാനങ്ങളിൽനിന്നു പറന്നെത്തി ഹാരി ജോസണ്ന്റെ കൈത്തണ്ടയിലിരിക്കാൻ സാധിച്ചെങ
കല്ലുകളിൽ ചരിത്രമെഴുതിയ ഹംപി
കല്ലുകൾ കൊണ്ട് വിസ്മയം തീർത്ത ഹംപിയെന്ന പുരാതന നഗരം മാടിവിളിക്കാൻ തുടങ്ങിയി
ഡ്രാക്കുളയ്ക്കു മുന്‍പേ പിറന്നവൻ
നീണ്ട 134 വർഷങ്ങൾക്കുശേഷം അവൻ ഉയർത്തെഴുന്നേൽക്കുകയാണ്. ബ്രാം സ്റ്റോക്കര്‍ എന
നന്മയുടെ പാലാഴി
മറ്റുള്ള സംഗീതജ്ഞരിൽ നിന്നും വളരെ വ്യത്യസ്തനായിരുന്നു ചെന്പൈ വൈദ്യനാഥ ഭാഗവതർ
ആ കോള്‍ നിങ്ങള്‍ക്കും വരാം; കരുതിയിരിക്കുക
ദിവസങ്ങള്‍ക്ക് മുമ്പ് കോട്ടയം സ്വദേശിനിയുടെ ഫോണിലേക്ക് ഒരു കോള്‍ വന്നു. വിളിക്ക
നവരാത്രി സ്പെഷൽ: പാചകക്കുറിപ്പ്
1. ബട്ടൂര
ചേരുവകൾ
മൈദ - 2 കപ്പ്
ഉപ്പ് - കാൽ ടീ സ്പൂണ്‍
വിയറ്റ്നാം വിശേഷങ്ങൾ: ഭക്ഷണരുചി... അതു വേറെ ലെവലാണ്
ചിത്രങ്ങൾ, എഴുത്ത്: ബ്രില്യൻ ചാൾസ്
വൈവിധ്യമാർന്ന സ്ട്രീറ്റ് ഫുഡ് ആണ്
കോളനിയല്ല; കൊതിപ്പിക്കുന്ന വിയറ്റ്നാം
ചിത്രങ്ങൾ, എഴുത്ത്: ബ്രില്യൻ ചാൾസ്
ഹൈസ്കൂളിലെ ചരിത്രപാഠപുസ്തകത്ത
ഏഴിമലയിൽ നടന്ന ലോകസമാധാന സമ്മേളനങ്ങൾ
ലോകസമാധാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓര്മപ്പെടുത്താനായി 1981 മുതലാണ് ഐ
ഓണത്തപ്പനൊരുക്കി അമ്പതാണ്ട്
\മലയാളികളുടെ ഓണസങ്കല്പങ്ങളില് പ്രധാനപ്പെട്ട ഒന്നാണ് ഓണത്തപ്പന്. ഓണ സങ്കല
കോഴിക്കോടിന്റെ മാലിന്യതലസ്ഥാനം; തീരാദുരിതമായി ഞെളിയന്‍പറമ്പ്
കോഴിക്കോടിന്റെ മാലിന്യ തലസ്ഥാനമാണ് ഞെളിയൻപറമ്പ്. 16 ഏക്കറില്‍ മാലിന്യം മാത്ര
കോഴിക്കോടുനിന്നു കൊച്ചിയിലേക്കൊരു മോഷണ യാത്ര
2024 മേയ് ആറ് വൈകുന്നേരം അഞ്ചു മണി. കോഴിക്കോട് നല്ലളം പോലീസ് സ്റ്റേഷനിലെ സബ് ഇന്‍
ശ്രുതിയെവിടെ...
ഐഎസ്ആർഒയിൽ അസി. എൻജിനിയറാണെന്നും തിരുവനന്തപുരത്ത് സിവിൽ സർവീസ് പരിശീലന
നാട്ടികൃഷിയില്നിന്ന് നാമ്പെടുത്ത നാടന്പാട്ടുമായി റംഷി പട്ടുവം
വയലുകളെ പുളകമണിയിച്ചിരുന്ന നാട്ടിപ്പാട്ടുകള്‍ വയലേലകള്‍ക്കും പുതുതലമുറയ
ചെരിപ്പിടാത്ത ഗ്രാമം
ചെരിപ്പിന് മാത്രം അയിത്തം കൽപിക്കുന്ന ഒരു ഗ്രാമം. ഗ്രാമത്തിൽ നഗ്നപാദരായി നടക
ന്യൂജെൻ ലഹരിപതയുന്നു; നാലു മാസത്തിനിടെ 70 വിദ്യാർഥികൾ പ്രതികൾ
കോഴിക്കോട്: വിദ്യാർഥികളെ കണ്ണികളാക്കി ലഹരി മാഫിയ കേരളത്തിൽ പിടിമുറുക്കുന്
മിഷൻ 10 ഡേയ്സ്
അടച്ചുറപ്പുള്ളൊരു വീട്ടിൽ മുത്തച്ഛനൊപ്പം കട്ടിലിൽ കിടന്നുറങ്ങിയിരുന്ന പെൺകു
ജ്വാലാമുഖ ഭാവം
ശിവപുരാണത്തിലെ സതിയുടെ വിവിധ ഭാവങ്ങള്‍ ജ്വാലാമുഖിയെന്ന ഏകാംഗ കുച്ചിപ്പുടി ഡ്
മലബാർ മേഖലയിൽ ദേശീയപാതയിലെ ആദ്യ മേല്‍പാലം തുറന്നു, മഴക്കാലമെത്തും മുന്‍പേ പണി തീരുമോ?
കോഴിക്കോട്: മഴക്കാലത്ത് ഏറ്റവും കുടുതല്‍ ദുരിതമുണ്ടാകുന്നത് ദേശീയപാതകളിലാ
നൃത്തത്തിന് റിട്ടയർമെന്റില്ല...
നൃത്തവും പാട്ടുമൊക്കെ എന്റെ മനസിന് സന്തോഷം തരുന്ന കാര്യങ്ങളാണ്. ഈ പ്രായത്തിലും
സാധാരണക്കാരന്റെ കീശ കീറുമോ? മൊബൈല്‍ താരിഫുകളില്‍ മാറ്റത്തിന്റെ റേഞ്ച്
കോഴിക്കോട്: മലയാളികളുടെ ജീവിതത്തിൽ മൊബൈല്‍ ഫോണുകളുടെ പ്രാധാന്യം എത്രയെന്നു
പലചരക്ക് കടയിലെ സമ്പാദ്യവുമായി മോളി കണ്ടത് 16 രാജ്യങ്ങള്‍
‘കഴിഞ്ഞ നവംബറിലാണ് റഷ്യ കണ്ട് മടങ്ങിയെത്തിയത്. 2,30,000 രൂപയായിരുന്നു മൊത്തം ചെ
ലബൂഷെ കീഴടക്കി; ഇനി എവറസ്റ്റ്
മൗണ്ട് കിളിമഞ്ചാരോയ്ക്ക് മുകളിൽ ഇന്ത്യൻ പതാകയുയർത്തിയ കീഴ്പള്ളി അത്തിക്കൽ സ്വ
അടുത്ത ബെല്ലോടു കൂടി ചിരിയുടെ മാലപ്പടക്കം - 2
ഇഷ്ടം പറഞ്ഞപ്പോൾ അവളൊരു ആട്ടാട്ടി
അവളുടെ അമ്മയ്ക്കു ഖാദിനൂല് നൂൽപ
അടുത്ത ബെല്ലോടു കൂടി ചിരിയുടെ മാലപ്പടക്കം
അമ്മേ, ന്റെ പെറന്നാളെന്നാ…
പെറന്നാളാ…
ആ.. എന്നമ്മ പെറ്റ ദെവസം.
അത്.. അതെ
ഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
Latest News
വിവാദ കൊടുങ്കാറ്റ്;"കത്രികവച്ച' എമ്പുരാൻ ഇന്ന് തിയറ്ററിൽ
ആശാവർക്കർ സമരം കടുപ്പിക്കുന്നു; ഇന്ന് മുടി മുറിച്ച് പ്രതിഷേധിക്കും
സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മോഷണ ശ്രമം; രണ്ടുപേർ അറസ്റ്റിൽ
ഇതിഹാസങ്ങൾ വീണ്ടും പന്തുതട്ടി ; ബ്രസീൽ ലെജൻഡ്സിന് ജയം
ആവേശപ്പോരില്‍ ചെന്നൈയെ വീഴ്ത്തി; രാജസ്ഥാന് തകര്‍പ്പന്‍ ജയം
Latest News
വിവാദ കൊടുങ്കാറ്റ്;"കത്രികവച്ച' എമ്പുരാൻ ഇന്ന് തിയറ്ററിൽ
ആശാവർക്കർ സമരം കടുപ്പിക്കുന്നു; ഇന്ന് മുടി മുറിച്ച് പ്രതിഷേധിക്കും
സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മോഷണ ശ്രമം; രണ്ടുപേർ അറസ്റ്റിൽ
ഇതിഹാസങ്ങൾ വീണ്ടും പന്തുതട്ടി ; ബ്രസീൽ ലെജൻഡ്സിന് ജയം
ആവേശപ്പോരില്‍ ചെന്നൈയെ വീഴ്ത്തി; രാജസ്ഥാന് തകര്‍പ്പന്‍ ജയം
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top