Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
WhatsApp
സി.എസ്. ദീപു
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊരു പോക്കുണ്ടായിരുന്നു. ടിക്കറ്റെടുക്കാൻ കാത്തുനിൽക്കുന്പോൾ കുട്ടികളുടെ മനസിലാകെ ആകാംക്ഷയായിരിക്കും. എന്തൊക്കെയായിരിക്കും അകത്തെന്നറിയാനുള്ള ആകാംക്ഷ.
പലതവണ കണ്ടിട്ടുള്ളതിനാൽ മുതിർന്നവർക്കത്രെ കൗതുകമൊന്നും ഉണ്ടാകാറില്ലെങ്കിലും കുട്ടികൾ അകത്തുകടന്നാൽ തുള്ളിച്ചാടി അർമാദിച്ച് കൂടായ കൂടൊക്കെ കണ്ടും തൊട്ടും കൂക്കിവിളിച്ചും അങ്ങിനെ ചുറ്റി നടക്കും.
ഇനി ഇതെല്ലാം ഓർമകൾ മാത്രമാവുകയാണ്. തൃശൂർ മൃഗശാല കാണാത്തവർ വേഗം വന്നു കാണുക. കാരണം, അധികം വൈകാതെ തൃശൂർ മൃഗശാല ചരിത്രത്തിന്റെ ഓർമത്താളുകളിലേക്ക് കടക്കുകയാണ്.
പണ്ടു പണ്ട് തൃശൂരൊരു മൃഗശാലയുണ്ടായിരുന്നു എന്ന് പുതിയ കുട്ടികളോടു പറയാൻ അധികം താമസമില്ല. ആ തൃശൂർ മൃഗശാലയിലെ മൃഗങ്ങളാണ് ദാ ഇന്ന് ഈ പുത്തൂർ സുവോളജിക്കൽ പാർക്കിലുള്ളത് എന്നുകൂടി പറയുന്പോൾ തലയെടുപ്പോടെ കുട്ടികളുടെ മനസിൽ പുത്തൂരിലെ കാടും കാട്ടുമൃഗങ്ങളും നിറയും.
നഗരമധ്യത്തിലാണ് തൃശൂർ മൃഗശാലയെങ്കിൽ പ്രകൃതിയുടെ മധ്യത്തിലാണ് പുത്തൂർ സുവോളജിക്കൽ പാർക്ക്. ഓസ്ട്രേലിയൻ മൃഗശാലാ ഡിസൈനറായ ജോണ്‍ കോയുടെ ഭാവനയിൽ വിടർന്ന പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ ഡിസൈനിൽ മനുഷ്യനും പ്രകൃതിയും മൃഗങ്ങളുമെല്ലാമടങ്ങുന്ന ആവാസവ്യവസ്ഥ ഉൾപ്പെടുന്നു.
കുന്നും പാറകളും നിറഞ്ഞ പുത്തൂരിന്റെ മലഞ്ചെരിവിൽ പച്ചത്തഴപ്പുകൾ തലപൊക്കുന്നു. അവിടേക്കു ലോകസഞ്ചാര പാതകൾ വന്നുമുട്ടുന്നു. ഇനി കാണാനുള്ളതാണ് നിജം......
തൃശൂർ മൃഗശാല മാറ്റാനുള്ള കാരണം ഒരു ഫ്ളാഷ്ബാക്ക്...
ജനസംഖ്യാവർധന ലോകത്തിന്റെ പ്രശ്നമായിരുന്നെങ്കിൽ മൃഗങ്ങളുടെ വർധനയായിരുന്നു തൃശൂർ ചെന്പുക്കാവിൽ സ്ഥിതി ചെയ്യുന്ന തൃശൂർ മൃഗശാലയുടെ പ്രശ്നം.
1985 -തൃശൂർ മൃഗശാലയുടെ നൂറാം വാർഷികം ആഘോഷിക്കുന്ന കാലം. ഇത്തിരി സ്ഥലത്തെ തിങ്ങിനിറഞ്ഞ കൂട്ടിൽ വീർപ്പുമുട്ടിച്ചത്ത കൃഷ്ണമൃഗങ്ങളെ തെരുവുനായ്ക്കൾ കടിച്ചുവലിച്ചു.
മൃഗശാലയിലെ പതിവുസന്ദർശകനായിരുന്ന പ്രശസ്ത കവി വൈലോപ്പിള്ളി ശ്രീധരമേനോൻ ഇതറിഞ്ഞു മനംനൊന്തെഴുതിയ "കൃഷ്ണമൃഗങ്ങൾ’ എന്ന കവിത ഏവരെയും പിടിച്ചുലയ്ക്കാൻ തക്കതായിരുന്നു.
13.5 ഏക്കർ സ്ഥലത്തെ അഞ്ഞൂറോളം ജീവികൾക്കു മികച്ച സൗകര്യമൊരുക്കണമെന്ന ആവശ്യത്തിന് ദുരന്തവും പിന്നാലെ പിറന്ന കവിതയും ആക്കംകൂട്ടി. ഇതേ ആവശ്യവുമായി ഫ്രണ്ട്സ് ഓഫ് സൂ എന്ന സംഘടനയും പിറന്നതോടെ 1994 മുതൽ ആധുനിക മൃഗശാലയ്ക്കായി ശ്രമങ്ങൾ തുടങ്ങി.
മൂന്നുപതിറ്റാണ്ടിന്റെ സമ്മർദങ്ങൾക്കൊടുവിലാണു സുവോളജിക്കൽ പാർക്കെന്ന സ്വപ്ന പൂർത്തീകരണത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. പാർക്കിന്റെ ചുമതല വനംവകുപ്പിനു കൈമാറിയതോടെ പ്രധാന തടസം നീങ്ങി.
ഡിസൈനിംഗിനായി വന്യജീവി സംരക്ഷണത്തിലൂന്നി കൃത്രിമ ആവാസകേന്ദ്രങ്ങൾ നിർമിക്കുന്നതിൽ വിദഗ്ധനായ ഓസ്ട്രേലിയൻ ലാൻഡ്സ്കേപ് ആർക്കിടെക്ചർ ജോണ്‍ കോ ഒരു നിമിത്തം പോലെ യാദൃശ്ചികമായി പുത്തൂരിലെത്തി.
2012ൽതന്നെ അദ്ദേഹം തയാറാക്കിയ പ്രോജക്ട് റിപ്പോർട്ടിനു സെൻട്രൽ സൂ അഥോറിട്ടി അനുമതി നൽകി. 2016ൽ കിഫ്ബി നിർമാണത്തിനുള്ള മുന്നൂറുകോടി അനുവദിച്ചതോടെ പാർക്ക് നിർമാണം യാഥാർഥ്യത്തിലേക്കു കുതിച്ചു.
കട്ട് ടു പുത്തൂർ സുവോളജിക്കൽ പാർക്ക് (അണ്ടർ കണ്‍സ്ട്രക്ഷൻ)
കാടും കാടിനകവും മൃഗങ്ങൾക്കുള്ളതാണ്..പുത്തൂരിലെ സുവോളജിക്കൽ പാർക്കിൽ ഒരുക്കിയ ആവാസവ്യവസ്ഥയും അങ്ങിനെത്തന്നെയാണ്. എത്ര സന്ദർശകർ എത്തിയാലും മൃഗങ്ങളറിയില്ലത്രെ തങ്ങളെ കാണാൻ മനുഷ്യരെത്തിയ കാര്യം.
മനുഷ്യന്റെ സാന്നിധ്യം ഒരുതരത്തിലും അറിയാത്ത തരത്തിലാണു പുത്തൂരിലെ പാർക്കിന്റെയും നിർമാണമെന്നു പാർക്കിന്റെ ഡയറക്ടർ ആർ. കീർത്തി പറഞ്ഞു. കാട്ടിൽ ഇരതേടി വളർന്ന മൃഗങ്ങൾക്ക് അതിനു സമാനമായ ചെറിയ പ്രവൃത്തികൾക്കുള്ള സംവിധാനങ്ങളുമുണ്ടാകും.
എല്ലാ കൂടുകൾക്കു ചുറ്റിലും ഇടതൂർന്ന ചെടികളും മരങ്ങളും വളർത്തി സ്വാഭാവിക ആവാസവ്യവസ്ഥയുണ്ടാക്കും. മനുഷ്യർക്കും മൃഗങ്ങൾക്കുമിടയിലെ അതിരു തിരിച്ചറിയാനാകില്ല. സന്ദർശകരുടെ നടപ്പാതകളും സന്ദർശനമേഖലയും താഴ്ന്ന വിതാനത്തിലും മൃഗങ്ങളുടേത് ഉയർന്ന വിതാനത്തിലുമാകും.
വന്യജീവികൾക്കു മനുഷ്യസാന്നിധ്യമുണ്ടാക്കുന്ന സമ്മർദം കുറയ്ക്കാനും ഇതു സഹായിക്കും - കീർത്തി പറഞ്ഞു. പാർക്കുമുഴുവൻ ഹരിതാഭമാക്കാൻ 20,000 വിവിധ ചെടികളും മരങ്ങളും കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിലാണു വളർത്തിയെടുക്കുന്നത്.
ആകെസ്ഥലത്തിന്റെ മുക്കാൽഭാഗമാണു സുവോളജിക്കൽ പാർക്കായി വികസിപ്പിക്കുക. ഭാവിയിൽ ബാക്കിയുള്ള ഭാഗം സഫാരി പാർക്കായും വിഭാവനം ചെയ്യുന്നു. ഈ വർഷം സെപ്റ്റംബറിൽ പാർക്ക് തുറക്കാനാകുമെന്ന പ്രതീക്ഷയുണ്ടെന്നും കീർത്തി പറഞ്ഞു.
ലോകത്തെ വനങ്ങൾ എല്ലാം പുത്തൂരിലുണ്ടാകും
കടുവകൾക്കും പുള്ളിപ്പുലികൾക്കും സിംഹങ്ങൾക്കുമായി കൻഹ സോണും വരണ്ടതും പാറക്കെട്ടുകൾ നിറഞ്ഞതുമായ ആഫ്രിക്കയിലെ ആവാസവ്യവസ്ഥയൊരുക്കുന്ന സുളുലാൻഡ് സോണും വരയാടുകൾക്കും സിംഹവാലൻ കുരങ്ങുകൾക്കുമൊക്കെയായി സൈലന്റ് വാലി സോണുകളുമടക്കം ഒന്‍പതു സോണുകളും സംരക്ഷണ കേന്ദ്രവും പാർക്കിലുണ്ടാകുമെന്നു പാർക്കിന്റെ ക്യുറേറ്ററായ അശ്വിനി പറഞ്ഞു.
ആഫ്രിക്കയിൽനിന്നുള്ള ഹിപ്പോ, ജിറാഫ്, സീബ്ര, ഒട്ടകപ്പക്ഷി എന്നിവയാകും ഇവിടെയുള്ള താമസക്കാർ. ജലസസ്യങ്ങൾനിറഞ്ഞ ഹിപ്പോകളുടെ ആവാസയിടത്തിനു മുകളിലൂടെ നടക്കാനുള്ള സൗകര്യവുമുണ്ട്.
കരടികൾക്കായി ബിയർ സോണും വരയാടുകൾക്കായി കുറ്റിച്ചെടികൾ നിറഞ്ഞ പർവതവനങ്ങൾ ഉൾപ്പെട്ട സോണും കാട്ടുനായ്ക്കൾക്കും കുറുനരികൾക്കും ഹൈനകൾക്കുമായി പുൽമേടുകളും കാട്ടുപോത്തുകൾക്കായി മുളങ്കൂട്ടങ്ങൾ അതിരിടുന്ന വനവും ഉണ്ടാകും.
വാനരന്മാർക്കും പക്ഷികൾക്കുമായി മരക്കൊന്പുകൾപോലുള്ള കോണ്‍ക്രീറ്റ് നിർമിതികളാണ് ആദ്യഘട്ടത്തിൽ. സ്വാഭാവിക മരങ്ങൾ വളർന്നുവലുതാകുന്നതുവരെയാകും ഇവ ഉപയോഗിക്കുക. ഇവിടെയല്ലാം നടന്നെത്തുന്നതിനൊപ്പം ട്രാം റൈഡുമുണ്ടാകും.
മൃഗങ്ങളെ സുരക്ഷിതമായിനിന്നു കാണാൻ പാറക്കെട്ടുകളിലെ വിടവുകൾ പോലെയുള്ള പ്രത്യേകം പോക്കറ്റുകളുമുണ്ടാകും. തൃശൂർ നഗരത്തിൽനിന്നു 12 കിലോമീറ്റർ ദുരമേയുള്ളു പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക്. 350 ഏക്കർ വിസ്തൃതി. ചെലവ് 360 കോടി.
ഇന്ത്യയിലെ ആദ്യ സുവോളജിക്കൽ പാർക്ക്. ഏഷ്യയിലെ ഏറ്റവും വലിപ്പമേറിയ പാർക്കുകളിലൊന്ന്. വെറ്ററിനറി ആശുപത്രി സമുച്ചയം, സന്ദർശക ഗാലറികൾ, റിസപ്ഷൻ ആൻഡ് ഓറിയന്റേഷൻ സെന്റർ, ട്രാം റോഡുകൾ, സന്ദർശക പാതകൾ, കഫ്റ്റീരിയ, അഡ്മിനിസ്ട്രേഷൻ ഓഫീസ് സമുച്ചയം, ക്വാർട്ടേഴ്സുകൾ, ടൊയ് ലറ്റ് ബ്ലോക്കുകൾ എന്നിങ്ങനെ അനുബന്ധ സൗകര്യങ്ങളും അവസാന ഘട്ടത്തിലാണ്.
ആദ്യഘട്ടത്തിൽ പാർക്കിലെത്തിച്ച കടുവകളായ ദുർഗയും വൈഗയും പുലിക്കുട്ടിയായ ലിയോയും തൃശൂർ മൃഗശാലയിൽനിന്നെത്തിച്ച പക്ഷികളും പ്രദേശവുമായും ജീവനക്കാരുമായും ഇണങ്ങി. വയനാട്ടിൽനിന്നെത്തിച്ച കടുവയായ രുദ്രനു തീവ്രപരിചരണമാണ് നൽകുന്നത്.
ഏപ്രിൽ-മേയ് മാസത്തിൽ തൃശൂർ മൃഗശാലയിൽനിന്നു മൃഗങ്ങളെ പൂർണമായി മാറ്റും. തിരുവനന്തപുരത്തുനിന്നു മാർച്ചിൽ കാട്ടുപോത്തിനെ എത്തിക്കും. ജൂണിൽ അനാക്കോണ്ടയെയും കംഗാരുവിനെയും കൊണ്ടുവരും.
കവര്‍ പൂക്കുന്ന കുമ്പളങ്ങി
കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തില്‍ ‘കവര്‍ അടിച്ചു കിടക്കണുണ്ട്, കൊണ്ടോയി കാണി
അച്ഛനെ കൊന്നതിന് 32 വർഷം കാത്തിരുന്ന് പ്രതികാരം
2009 നവംബർ ഒന്‍പതിനാണ് കേസിനാസ്പദമായ സംഭവം. റോഡിലൂടെ നടന്നു പോകുകയായിരുന്ന
ദുരിതക്കയത്തിൽ നിന്ന് കരകയറാതെ വിലങ്ങാട് നിവാസികൾ
എല്ലാം അങ്ങിനെ തന്നെയുണ്ട്...
2024 ജൂലായ് 30 പുലർച്ചെ വിലങ്ങാട് മലയോ
ബൈക്കുകൾ കയറാത്ത ഹൈവേ...
ബൈക്കുകൾക്ക് സഞ്ചരിക്കാൻ അനുവാദമില്ലാത്ത ഹൈവേ! അതിവേഗം സ്വപ്നം കാണുന്നവർ കാത
ഇമ്മാനുവലിന്റെ " നാടക ഭ്രാന്ത് '
പകൽ മുഴുവൻ പണിയെടുത്ത്... കിട്ടുന്ന കാശിൽ നാടകവും കാണും... എന്നാൽ, കുടുംബത്തെ
ഒമ്പത് വയസുകാരിയെ തേടി ഒടുവില്‍ നീതി
നാല്പത് കിലോമീറ്റര്‍ ചുറ്റളവിലെ സിസിടിവി കാമറകള്‍, അഞ്ഞൂറോളം സ്പെയർ പാർട്
ചൈനയിൽ കടുവ മൂത്രം വിൽപനയ്ക്ക്; സ്പെഷൽ ഓഫർ
ഒരു കുപ്പി കടുവ മൂത്രം - എന്ന് ചൈനയിലെ ഏതെങ്കിലും മെഡിക്കൽ ഷോപ്പിൽ ആളുകൾ ആവശ്യ
കവിതയെ വർണത്തിൽ ചാലിച്ച്...
""എന്റെ കൗമാരത്തിലെന്നോ ആണ് ഞാൻ സുഗതകുമാരി എന്ന കവയിത്രി ഹൃദയം കൊണ്ട് കുറിച്ച
കേരളത്തിന്റെ കാലഹിരണ്, മ്മടെ സ്വന്തം വിജയൻ
ഐ.എം. വിജയനെ ഈ പ്രായത്തിൽ കാൽപന്തു കളിയുടെ രാജകുമാരൻ എന്ന് വിശേഷിപ്പിക്കുന
പോലീസിനെ ചുറ്റിച്ച ‘കാര്‍’
സമീപകാലത്തൊന്നും ഒരു "കാര്‍ ' പോലീസിനെ ഇത്രയും ചുറ്റിച്ചിട്ടുണ്ടാകില്ല. ഒരു അപ
പ്രതീക്ഷകളുടെ തുരങ്കപാത തുറക്കട്ടെ...
ചുരം കയറി പോകാന്‍ വയ്യ...എന്തൊരു ഗതാഗതക്കിരുക്കാ... പറഞ്ഞുകേട്ടും കണ്ടും, അനു
ന്യൂ മാഹി ഇരട്ടക്കൊലപാതകം: വിചാരണ 22 മുതൽ, കാതോര്‍ത്ത് രാഷ്ട്രീയ കേരളം
ബിജെപി-ആർഎസ്എസ് പ്രവർത്തകരായ ഈസ്റ്റ് പള്ളൂരിലെ മടോൻ പുറൽകണ്ടി വിജിത്ത് (25)
ക്ഷേത്രോപാസനയും ബൈക്ക് റൈഡിംഗും!!!
ക്ഷേത്രോപാസനയും ബൈക്ക് റൈഡിംഗും. പറഞ്ഞുവരുന്നത് പ്രത്യേകിച്ച് ഒരു ബന്ധവുമില്ലാ
വിസ്മയ കാഴ്ചകള്‍ ഒരുക്കി ബേപ്പൂരിൽ ജലമേള
മലബാറിന്റ പേരും പെരുമയുമാണ് ബേപ്പൂര്‍. അതിന് നെറ്റിപ്പട്ടം ചാര്‍ത്തുന്ന, വിനോ
ലിവിംഗ് വിൽ ചർച്ചകൾ സജീവമാക്കുന്ന മലയാളികൾ
മരണശേഷം എന്നെ എന്ത് ചെയ്യണമെന്നാണ് ആഗ്രഹമെന്ന് ഞാൻ വീട്ടിൽ പലവട്ടം പറഞ്ഞിട്ട
മധുരയിലൊരു മലയാളി ഗ്രാമം
തമിഴ്നാട്ടിലെ മധുരയിലൊരു മലയാളി ഗ്രാമം. മലയാളികൾക്ക് പോലും പരിചിതമല്ലാത്
സെൻട്രൽ ജയിലിലെ "കണ്ണൂർ സ്ക്വാഡ്’
കണ്ണൂർ പോലീസിലെ അന്വേഷണസംഘത്തിനാണ് "കണ്ണൂർ സ്ക്വാഡ്' എന്ന വിശേഷണം. ഈ കണ്ണൂർ സ
അരുംകൊല -2
കൊലപാതകം നടത്തുന്നതിന് ഒരാഴ്ച മുന്നേ റഫീക്കാബീവിയും മകൻ ഷെഫീക്കും മകന്റെ സു
മച്ചിനു മുകളിൽ ഒരു മൃതദേഹം -1
2022 ജനുവരി 14 വൈകിട്ട് ഏഴു മണി. ചൊവ്വര ശ്രീ ധർമശാസ്താ ക്ഷേത്രത്തിൽ മകര വിളക്ക
രാഷ്ട്രീയധൂർത്തിന്റെ പിന്നാന്പുറം: മുഖം മിനുക്കാൻ വന്പൻപട!
മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി ഫേസ്ബുക്കിലും ട്വിറ്ററിലും പോസ്റ്റിടാനും മറു
രാഷ്ട്രീയധൂർത്തിന്റെ പിന്നാന്പുറം: പഠിപ്പില്ലാതെ കിട്ടും പദവിയും ലക്ഷങ്ങളും!
പേഴ്സണല്‍ സ്റ്റാഫുകളിലെ ബമ്പര്‍ പ്രൈസാണ് പ്രൈവറ്റ് സെക്രട്ടറി, അഡീഷണല്‍ പ്രൈവ
രാഷ്ട്രീയധൂർത്തിന്റെ പിന്നാന്പുറം: ഇഷ്ടക്കാർക്ക് വാരിക്കോരി!
എന്തിനാണ് കേരളത്തിലെ മന്ത്രിമാര്‍ക്കും പ്രതിപക്ഷ നേതാവിനും ഇത്രയേറെ പേഴ്സണല
കോഴിക്കോടിന് തിലകം ചാർത്തി വിശ്വദർശൻ
കലാ-സാംസ്കാരിക പ്രവര്‍ത്തകര്‍ക്കും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കും എന്നും താ
അടവുകൾ പതിനെട്ടും കണ്ട് പാലക്കാട്
വയനാട്ടിലെയും ചേലക്കരയിലെയും ഉപതെരഞ്ഞെടുപ്പ് പൂർത്തിയായതോടെ കണ്ണുകളെല്ലാം
റസാഖിന്റെ ഇതിഹാസം...
കണ്ണിൽ കണ്ടതല്ല, ചുമരിൽ കണ്ടതെല്ലാമാണ് അബ്ദുൾ റസാഖ് എന്ന തൃശൂർകാരനെ കേരളവ
ഐലന്റ് മാർബിൾ ചിത്രശലഭം പാറിപ്പറക്കുന്നു....ഹാരിയുടെ അനിമേഷനിൽ
ഉദ്യാനങ്ങളിൽനിന്നു പറന്നെത്തി ഹാരി ജോസണ്ന്റെ കൈത്തണ്ടയിലിരിക്കാൻ സാധിച്ചെങ
കല്ലുകളിൽ ചരിത്രമെഴുതിയ ഹംപി
കല്ലുകൾ കൊണ്ട് വിസ്മയം തീർത്ത ഹംപിയെന്ന പുരാതന നഗരം മാടിവിളിക്കാൻ തുടങ്ങിയി
ഡ്രാക്കുളയ്ക്കു മുന്‍പേ പിറന്നവൻ
നീണ്ട 134 വർഷങ്ങൾക്കുശേഷം അവൻ ഉയർത്തെഴുന്നേൽക്കുകയാണ്. ബ്രാം സ്റ്റോക്കര്‍ എന
നന്മയുടെ പാലാഴി
മറ്റുള്ള സംഗീതജ്ഞരിൽ നിന്നും വളരെ വ്യത്യസ്തനായിരുന്നു ചെന്പൈ വൈദ്യനാഥ ഭാഗവതർ
ആ കോള്‍ നിങ്ങള്‍ക്കും വരാം; കരുതിയിരിക്കുക
ദിവസങ്ങള്‍ക്ക് മുമ്പ് കോട്ടയം സ്വദേശിനിയുടെ ഫോണിലേക്ക് ഒരു കോള്‍ വന്നു. വിളിക്ക
നവരാത്രി സ്പെഷൽ: പാചകക്കുറിപ്പ്
1. ബട്ടൂര
ചേരുവകൾ
മൈദ - 2 കപ്പ്
ഉപ്പ് - കാൽ ടീ സ്പൂണ്‍
വിയറ്റ്നാം വിശേഷങ്ങൾ: ഭക്ഷണരുചി... അതു വേറെ ലെവലാണ്
ചിത്രങ്ങൾ, എഴുത്ത്: ബ്രില്യൻ ചാൾസ്
വൈവിധ്യമാർന്ന സ്ട്രീറ്റ് ഫുഡ് ആണ്
കോളനിയല്ല; കൊതിപ്പിക്കുന്ന വിയറ്റ്നാം
ചിത്രങ്ങൾ, എഴുത്ത്: ബ്രില്യൻ ചാൾസ്
ഹൈസ്കൂളിലെ ചരിത്രപാഠപുസ്തകത്ത
ഏഴിമലയിൽ നടന്ന ലോകസമാധാന സമ്മേളനങ്ങൾ
ലോകസമാധാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓര്മപ്പെടുത്താനായി 1981 മുതലാണ് ഐ
ഓണത്തപ്പനൊരുക്കി അമ്പതാണ്ട്
\മലയാളികളുടെ ഓണസങ്കല്പങ്ങളില് പ്രധാനപ്പെട്ട ഒന്നാണ് ഓണത്തപ്പന്. ഓണ സങ്കല
കോഴിക്കോടിന്റെ മാലിന്യതലസ്ഥാനം; തീരാദുരിതമായി ഞെളിയന്‍പറമ്പ്
കോഴിക്കോടിന്റെ മാലിന്യ തലസ്ഥാനമാണ് ഞെളിയൻപറമ്പ്. 16 ഏക്കറില്‍ മാലിന്യം മാത്ര
കോഴിക്കോടുനിന്നു കൊച്ചിയിലേക്കൊരു മോഷണ യാത്ര
2024 മേയ് ആറ് വൈകുന്നേരം അഞ്ചു മണി. കോഴിക്കോട് നല്ലളം പോലീസ് സ്റ്റേഷനിലെ സബ് ഇന്‍
ശ്രുതിയെവിടെ...
ഐഎസ്ആർഒയിൽ അസി. എൻജിനിയറാണെന്നും തിരുവനന്തപുരത്ത് സിവിൽ സർവീസ് പരിശീലന
നാട്ടികൃഷിയില്നിന്ന് നാമ്പെടുത്ത നാടന്പാട്ടുമായി റംഷി പട്ടുവം
വയലുകളെ പുളകമണിയിച്ചിരുന്ന നാട്ടിപ്പാട്ടുകള്‍ വയലേലകള്‍ക്കും പുതുതലമുറയ
ചെരിപ്പിടാത്ത ഗ്രാമം
ചെരിപ്പിന് മാത്രം അയിത്തം കൽപിക്കുന്ന ഒരു ഗ്രാമം. ഗ്രാമത്തിൽ നഗ്നപാദരായി നടക
ന്യൂജെൻ ലഹരിപതയുന്നു; നാലു മാസത്തിനിടെ 70 വിദ്യാർഥികൾ പ്രതികൾ
കോഴിക്കോട്: വിദ്യാർഥികളെ കണ്ണികളാക്കി ലഹരി മാഫിയ കേരളത്തിൽ പിടിമുറുക്കുന്
മിഷൻ 10 ഡേയ്സ്
അടച്ചുറപ്പുള്ളൊരു വീട്ടിൽ മുത്തച്ഛനൊപ്പം കട്ടിലിൽ കിടന്നുറങ്ങിയിരുന്ന പെൺകു
ജ്വാലാമുഖ ഭാവം
ശിവപുരാണത്തിലെ സതിയുടെ വിവിധ ഭാവങ്ങള്‍ ജ്വാലാമുഖിയെന്ന ഏകാംഗ കുച്ചിപ്പുടി ഡ്
മലബാർ മേഖലയിൽ ദേശീയപാതയിലെ ആദ്യ മേല്‍പാലം തുറന്നു, മഴക്കാലമെത്തും മുന്‍പേ പണി തീരുമോ?
കോഴിക്കോട്: മഴക്കാലത്ത് ഏറ്റവും കുടുതല്‍ ദുരിതമുണ്ടാകുന്നത് ദേശീയപാതകളിലാ
നൃത്തത്തിന് റിട്ടയർമെന്റില്ല...
നൃത്തവും പാട്ടുമൊക്കെ എന്റെ മനസിന് സന്തോഷം തരുന്ന കാര്യങ്ങളാണ്. ഈ പ്രായത്തിലും
സാധാരണക്കാരന്റെ കീശ കീറുമോ? മൊബൈല്‍ താരിഫുകളില്‍ മാറ്റത്തിന്റെ റേഞ്ച്
കോഴിക്കോട്: മലയാളികളുടെ ജീവിതത്തിൽ മൊബൈല്‍ ഫോണുകളുടെ പ്രാധാന്യം എത്രയെന്നു
രക്ഷാപ്രവർത്തനത്തിന്റെ കരുതലിന് കാൽനൂറ്റാണ്ടിന്റെ തിളക്കം
കരുതലും കരുണയുമായി സന്നദ്ധ പ്രവർത്തനത്തിന്റെ വഴിത്താരയിൽ കാൽനൂറ്റാണ്ടിലേ
പലചരക്ക് കടയിലെ സമ്പാദ്യവുമായി മോളി കണ്ടത് 16 രാജ്യങ്ങള്‍
‘കഴിഞ്ഞ നവംബറിലാണ് റഷ്യ കണ്ട് മടങ്ങിയെത്തിയത്. 2,30,000 രൂപയായിരുന്നു മൊത്തം ചെ
ലബൂഷെ കീഴടക്കി; ഇനി എവറസ്റ്റ്
മൗണ്ട് കിളിമഞ്ചാരോയ്ക്ക് മുകളിൽ ഇന്ത്യൻ പതാകയുയർത്തിയ കീഴ്പള്ളി അത്തിക്കൽ സ്വ
അടുത്ത ബെല്ലോടു കൂടി ചിരിയുടെ മാലപ്പടക്കം - 2
ഇഷ്ടം പറഞ്ഞപ്പോൾ അവളൊരു ആട്ടാട്ടി
അവളുടെ അമ്മയ്ക്കു ഖാദിനൂല് നൂൽപ
അടുത്ത ബെല്ലോടു കൂടി ചിരിയുടെ മാലപ്പടക്കം
അമ്മേ, ന്റെ പെറന്നാളെന്നാ…
പെറന്നാളാ…
ആ.. എന്നമ്മ പെറ്റ ദെവസം.
അത്.. അതെ
ഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
Latest News
എമ്പുരാന് വിവാദം സഭ നിർത്തിവച്ച് ചര്‍ച്ച ചെയ്യില്ല; ആവശ്യം തള്ളി രാജ്യസഭാ അധ്യക്ഷന്‍
ശബരിമല നട ഇന്നു തുറക്കും: ബുധനാഴ്ച ഉത്സവക്കൊടിയേറ്റ്
വടക്കാഞ്ചേരിയിൽ മധ്യവയസ്കൻ ട്രെയിനിൽനിന്നു വീണു മരിച്ച നിലയിൽ
ലാൽ സാറിന് കഥ അറിയാമായിരുന്നു, പൃഥ്വിരാജിനെ ഒറ്റപ്പെടുത്തേണ്ടതില്ല; ആന്റണി പെരുമ്പാവൂർ
വീണാ ജോർജ് ഡൽഹിയിൽ; കേന്ദ്ര ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച ഇന്ന്
Latest News
എമ്പുരാന് വിവാദം സഭ നിർത്തിവച്ച് ചര്‍ച്ച ചെയ്യില്ല; ആവശ്യം തള്ളി രാജ്യസഭാ അധ്യക്ഷന്‍
ശബരിമല നട ഇന്നു തുറക്കും: ബുധനാഴ്ച ഉത്സവക്കൊടിയേറ്റ്
വടക്കാഞ്ചേരിയിൽ മധ്യവയസ്കൻ ട്രെയിനിൽനിന്നു വീണു മരിച്ച നിലയിൽ
ലാൽ സാറിന് കഥ അറിയാമായിരുന്നു, പൃഥ്വിരാജിനെ ഒറ്റപ്പെടുത്തേണ്ടതില്ല; ആന്റണി പെരുമ്പാവൂർ
വീണാ ജോർജ് ഡൽഹിയിൽ; കേന്ദ്ര ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച ഇന്ന്
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top