കാന്‍സറിനെ ചെറുക്കുന്ന ചില പ്രകൃതി ചികിത്സകള്‍ ഇവയാണ്...
Thursday, September 19, 2024 1:27 PM IST
കാന്‍സര്‍; ആഗോളതലത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യ വെല്ലുവിളികളിലൊന്ന്. സിന്തറ്റിക് മരുന്നുകളും കീമോതെറാപ്പിയും കാന്‍സര്‍ ചികിത്സയുടെ മൂലക്കല്ലാണെങ്കിലും ഈ രോഗത്തെ ചെറുക്കുന്നതില്‍ പ്രകൃതി ചികിത്സ ശ്രദ്ധ നേടിയിട്ടുണ്ട്.

സസ്യങ്ങള്‍, ഫംഗസുകള്‍, സമുദ്രജീവികള്‍ എന്നിവയില്‍നിന്നുണ്ടാകുന്ന പദാര്‍ഥങ്ങള്‍ കാന്‍സര്‍ വിരുദ്ധ ഗുണങ്ങള്‍ പ്രകടമാക്കിയിട്ടുണ്ട്. ചില പ്രകൃതിദത്ത സംയുക്തങ്ങള്‍ക്ക് കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച, വ്യാപനം എന്നിവയ്ക്കു തടയിടാന്‍ സാധിക്കും.

അത്തരം പ്രകൃതിദത്ത ഉത്പന്നങ്ങളെക്കുറിച്ച്...

മഞ്ഞള്‍

പാചകത്തിനുപയോഗിക്കുന്ന മഞ്ഞളില്‍ ശക്തമായ കാന്‍സര്‍ വിരുധഗുണങ്ങളുള്ള കുര്‍ക്കുമിന്‍ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ അടിച്ചമര്‍ത്തുക, അപ്പോപ്‌റ്റോസിസ് (കോശ മരണം) ഉണ്ടാക്കുക, മെറ്റാസ്റ്റാസിസ് തടയുക തുടങ്ങിയ കാന്‍സര്‍ വികസനത്തില്‍ ഉള്‍പ്പെടുന്ന നിരവധി പ്രവര്‍ത്തനങ്ങളെ ചെറുക്കാന്‍ കുര്‍ക്കുമിനു സാധിക്കും.

സ്തനാര്‍ബുദം, പ്രോസ്റ്റേറ്റ്, വന്‍കുടല്‍, പാന്‍ക്രിയാറ്റിക് അര്‍ബുദങ്ങള്‍ എന്നിവ നിയന്ത്രിക്കാന്‍ കുര്‍ക്കുമിന്‍ ഫലപ്രദമാണ്. ഇതിന്‍റെ ആന്‍റി-ഇന്‍ഫ്‌ലമേറ്ററി, ആന്‍റിഓക്‌സിഡന്‍റ് ഗുണങ്ങള്‍ ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദം കുറയ്ക്കുന്നതിലൂടെ കാന്‍സര്‍ തടയുന്നതിനും പ്രതിരോധിക്കുന്നതിനുമുള്ള ശരീരത്തിന്‍റെ കഴിവ് വര്‍ധിപ്പിക്കുന്നു.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീയില്‍ കാറ്റെച്ചിനുകള്‍ എന്നറിയപ്പെടുന്ന ആന്‍റിഓക്‌സിഡന്‍റുകളാല്‍ സമ്പന്നമാണ്. ഇതില്‍ എപ്പിഗല്ലോകാടെച്ചിന്‍ ഗാലേറ്റ്(ഇജിസിജി) ഉണ്ട്. ഇജിസിജി കാന്‍സര്‍ കോശങ്ങളുടെ വ്യാപനത്തെ തടയുകയും ട്യൂമറിന്‍റെ വളര്‍ച്ച കുറയ്ക്കുകയും ചില കീമോതെറാപ്പി മരുന്നുകളുടെ ഫലപ്രാപ്തി വര്‍ധിപ്പിക്കാനും കാറ്റെച്ചിനുകള്‍ സഹായകമാണ്.

സ്തനം, ശ്വാസകോശം, കരള്‍, ചര്‍മ്മം എന്നിവിടങ്ങളിലെ അര്‍ബുദങ്ങള്‍ തടയുന്നതിന് ഗ്രീന്‍ ടീയുടെ ഗുണങ്ങള്‍ ഫലപ്രദമാണ്.

കൂണ്‍, റെസ്വെറട്രോള്‍

കാന്‍സര്‍ കോശങ്ങളോടുള്ള രോഗപ്രതിരോധ സംവിധാനം സജീവമാക്കുന്ന പോളിസാക്രറൈഡുകള്‍, ബീറ്റാ ഗ്ലൂക്കാനുകള്‍ തുടങ്ങിയവ റീഷി, ഷൈടേക്ക്, മൈറ്റേക്ക് തുടങ്ങിയ ഔഷധ കൂണുകളില്‍ അടങ്ങിയിട്ടുണ്ട്.

കാന്‍സര്‍ കോശങ്ങളെ ലക്ഷ്യമിടുകയും നശിപ്പിക്കുകയും ചെയ്യുന്ന മാക്രോഫേജുകള്‍, ടി-സെല്ലുകള്‍ തുടങ്ങിയ രോഗപ്രതിരോധ കോശങ്ങളെ സജീവമാക്കുന്നതിലൂടെ ഈ സംയുക്തങ്ങള്‍ ശരീരത്തിന്‍റെ സ്വാഭാവിക പ്രതിരോധത്തെ ഉത്തേജിപ്പിക്കുന്നു. പൂരിത കാന്‍സര്‍ ചികിത്സകളില്‍ കൂണ്‍ സാധാരണയായി ഉപയോഗിക്കുന്നു.


മുന്തിരിപ്പഴം, സരസഫലങ്ങള്‍, റെഡ് വൈന്‍ എന്നിവയുടെ ചര്‍മ്മത്തില്‍ കാണപ്പെടുന്ന ശക്തമായ ആന്‍റിഓക്‌സിഡന്‍റാണ് റെസ്വെറട്രോള്‍. കാര്‍ഡിയോ-പ്രൊട്ടക്റ്റീവ് ഇഫക്റ്റുകള്‍ക്ക് പേരുകേട്ട റെസ്വെറട്രോളിന് കാന്‍സര്‍ വിരുദ്ധ ഗുണങ്ങളും ഉണ്ട്.

സ്തനം, പ്രോസ്റ്റേറ്റ്, വന്‍കുടല്‍, കരള്‍ എന്നിവയുള്‍പ്പെടെ വിവിധ കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ ഇത് തടയുന്നു.

ഇഞ്ചി, വെളുത്തുള്ളി

ഇഞ്ചി ആന്‍റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ക്കു പേരുകേട്ടതാണ്. ഇഞ്ചിയില്‍ ജിഞ്ചറോള്‍, ഷോഗോള്‍ തുടങ്ങിയ സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഈ സംയുക്തങ്ങള്‍ കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തടയുകയും അണ്ഡാശയം, വന്‍കുടല്‍, പാന്‍ക്രിയാറ്റിക് കാന്‍സറുകള്‍ എന്നിവയ്ക്ക് ശമനമേകുകയും ചെയ്യുന്നു.

വെളുത്തുള്ളി കാന്‍സറിനെ ചെറുക്കുന്ന ശക്തമായ ചേരുവയാണ്. വെളുത്തുള്ളി ഉത്പാദിപ്പിക്കുന്ന സള്‍ഫര്‍ അടങ്ങിയ സംയുക്തമായ അല്ലിസിന്‍, കാന്‍സര്‍ കോശങ്ങളുടെ വ്യാപനത്തെ തടയുന്നു.

ഇത് ആമാശയം, വന്‍കുടല്‍, അന്നനാളം എന്നിവയിലെ കാന്‍സറുകള്‍ക്കെതിരെ ഫലപ്രദമാണ്. വെളുത്തുള്ളി കരളിലെ വിഷാംശം ഇല്ലാതാക്കുന്നു, ഇത് ശരീരത്തെ അര്‍ബുദസാധ്യതകളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

കറ്റാര്‍ വാഴ, സോര്‍സോപ്പ്

കറ്റാര്‍ വാഴയില്‍ കാന്‍സര്‍ വിരുധഗുണങ്ങളുള്ള അലോയിന്‍, ഇമോഡിന്‍ തുടങ്ങിയ സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഈ സംയുക്തങ്ങള്‍ ട്യൂമറുകളുടെ വളര്‍ച്ച കുറയ്ക്കുന്നതിനും ശരീരത്തില്‍ കാന്‍സര്‍ കോശങ്ങളുടെ വ്യാപനം തടയുന്നതിനും സഹായകമാണ്.

ഗ്രാവിയോള എന്നും അറിയപ്പെടുന്ന സോര്‍സോപ്പ് ശക്തമായ കാന്‍സര്‍ വിരുധഗുണങ്ങളുള്ള ഒരു ഉഷ്ണമേഖലാ പഴമാണ്. ആരോഗ്യമുള്ള കോശങ്ങളെ ഒഴിവാക്കിക്കൊണ്ട് കാന്‍സര്‍ കോശങ്ങളെ തെരഞ്ഞെടുത്ത് നശിപ്പിക്കുന്ന അസെറ്റോജെനിനുകള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു.

സ്തനം, ശ്വാസകോശം, പ്രോസ്റ്റേറ്റ്, പാന്‍ക്രിയാറ്റിക് കാന്‍സറുകളെ ചെറുക്കാന്‍ സോര്‍സോപ്പ് ഫലപ്രദമാണ്.