40 കടന്ന സ്ത്രീകള്‍ ആരോഗ്യത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്...
Thursday, August 15, 2024 12:59 PM IST
സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ ഹോര്‍മോണ്‍ മാറ്റങ്ങള്‍ കണ്ടുവരുന്നത് അവരുടെ നാല്‍പ്പതുകളിലാണ്. അതുകൊണ്ടുതന്നെ നാല്‍പ്പതിലുള്ളവരും നാല്‍പ്പതു കടന്നവരും അവരുടെ ആരോഗ്യത്തില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നത് ഗുണകരമാണ്.

സ്ത്രീകളില്‍ 40 വയസ് കഴിയുമ്പോള്‍ ഹോര്‍മോണ്‍ മാറ്റങ്ങള്‍ക്കൊപ്പം അസ്ഥികളുടെ സാന്ദ്രത കുറയുക, മെറ്റബോളിസത്തിലെ മാറ്റങ്ങള്‍ എന്നിങ്ങനെയുള്ള ശാരീരിക മാറ്റങ്ങള്‍ വരുന്നു. ഈ മാറ്റങ്ങള്‍ ഓസ്റ്റിയോപൊറോസിസ്, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍, ഊര്‍ജനില കുറയല്‍ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം.

അതുകൊണ്ടുതന്നെ കാല്‍സ്യം, വിറ്റാമിന്‍ ഡി എന്നിങ്ങനെയുള്ള വിവിധ സപ്ലിമെന്‍റുകള്‍ കഴിക്കുന്നത് നല്ലതാണ്. 40 വയസ് കഴിഞ്ഞ സ്ത്രീകള്‍ ഉറപ്പായും കഴിക്കേണ്ട സപ്രിമെന്‍റുകള്‍ ഇവയാണ്...

കാല്‍സ്യം, വിറ്റാമിന്‍ ഡി

സ്ത്രീകള്‍ ആര്‍ത്തവവിരാമത്തോട് അടുക്കുമ്പോള്‍ അസ്ഥികളുടെ ആരോഗ്യത്തിനു പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതാണ്. ആര്‍ത്തവ വിരാമകാലഘട്ടത്തിലേക്ക് കടക്കുന്നതിനു മുമ്പുതന്നെ ഈസ്ട്രജന്‍റെ അളവ് കുറയുകയും അസ്ഥികളുടെ സാന്ദ്രത കുറയുകയും ചെയ്യും.

അസ്ഥികളുടെ ശക്തി നിലനിര്‍ത്തുന്നതിനും ഒടിവുകള്‍ക്കുള്ള സാധ്യത കുറയ്ക്കുന്നതിനും കാല്‍സ്യം കഴിക്കുന്നത് ഗുണകരമാണ്. അസ്ഥികളുടെ ആരോഗ്യത്തിന് പുറമേ, പേശികളുടെ പ്രവര്‍ത്തനം, നാഡി, ഹൃദയത്തിന്‍റെ ആരോഗ്യം എന്നിവയ്ക്കും കാല്‍സ്യം അത്യാവശ്യമാണ്.

കാല്‍സ്യം ആഗിരണം ചെയ്യുന്നതിനും അസ്ഥികളുടെ ആരോഗ്യത്തിനും വിറ്റാമിന്‍ ഡി പ്രധാന പങ്ക് വഹിക്കുന്നു. ഇത് രോഗപ്രതിരോധ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുകയും ഹോര്‍മോണ്‍ ഏറ്റക്കുറച്ചിലുകളില്‍ പ്രധാനമായ മാനസികാവസ്ഥ നിയന്ത്രണത്തിനു സഹായിക്കുകയും ചെയ്യുന്നു.

വിറ്റാമിന്‍ ഡിയുടെ കുറഞ്ഞ അളവ് ഓസ്റ്റിയോപൊറോസിസ്, ഹൃദ്രോഗം, ചില അര്‍ബുദങ്ങള്‍ എന്നിവയ്ക്കും കാരണമായേക്കും.

മഗ്നീഷ്യം, ഒമേഗ-3

ശരീരത്തിന്‍റെ ഊര്‍ജ ഉത്പാദനം, പേശികളുടെയും നാഡിയുടെയും പ്രവര്‍ത്തനം, അസ്ഥികളുടെ ആരോഗ്യം എന്നിങ്ങനെ ശരീരത്തിലെ 300 ലധികം ബയോകെമിക്കല്‍ പ്രവര്‍ത്തനങ്ങളില്‍ മഗ്നീഷ്യത്തിനു പ്രത്യേക സ്ഥാനമുണ്ട്. രക്തസമ്മര്‍ദം, രോഗപ്രതിരോധം എന്നിവയ്ക്കു പിന്തുണ നല്‍കാനും മഗ്നീഷ്യം സഹായകമാണ്.

മത്സ്യ എണ്ണ സപ്ലിമെന്‍റുകളില്‍ കാണപ്പെടുന്ന ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ഹൃദയാരോഗ്യത്തിനും വീക്കം കുറയ്ക്കുന്നതിനും തലച്ചോറിന്‍റെ സുഗമമായ പ്രവര്‍ത്തനത്തിനും അത്യാവശ്യമാണ്.


40 വയസിനുതാഴെയുള്ള സ്ത്രീകള്‍ക്ക് ഹൃദയ സംബന്ധമായ അസുഖങ്ങളുടെ അപകടസാധ്യത കുറയ്ക്കല്‍, ഹോട്ട് ഫ്‌ളാഷുകള്‍ പോലുള്ള ആര്‍ത്തവവിരാമ ലക്ഷണങ്ങള്‍ ലഘൂകരിക്കല്‍, ഹോര്‍മോണ്‍ മാറ്റങ്ങള്‍ നിയന്ത്രണം എന്നീ പ്രശ്‌നങ്ങള്‍ക്കും ഒമേഗ-3 സഹായകമാണ്.

വിറ്റാമിന്‍ ബി, കൊളാജന്‍

ഊര്‍ജ ഉത്പാദനത്തിനും തലച്ചോറിന്‍റെ പ്രവര്‍ത്തനത്തിനും ആരോഗ്യകരമായ ചര്‍മവും മുടിയും നിലനിര്‍ത്തുന്നതിനും വിറ്റാമിന്‍ ബി നിര്‍ണായകമാണ്. ന്യൂറോ ട്രാന്‍സ്മിറ്ററായ സെറോടോണിന്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്നതിലൂടെ വൈറ്റമിന്‍ ബി 6 മാനസികാവസ്ഥ നിയന്ത്രണത്തിനും സഹായകമാണ്.

നാഡി ആരോഗ്യത്തിനും ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിനും വിളര്‍ച്ച തടയുന്നതിനും ക്ഷീണം കുറയ്ക്കുന്നതിനും വിറ്റാമിന്‍ ബി 12 അത്യാവശ്യമാണ്. ചര്‍മം, മുടി, നഖങ്ങള്‍, കണക്റ്റീവ് ടിഷ്യുകള്‍ എന്നിവയ്ക്ക് ഘടന നല്‍കുന്ന ശരീരത്തിലെ ഏറ്റവും സമൃദ്ധമായ പ്രോട്ടീനാണ് കൊളാജന്‍. സ്ത്രീകള്‍ക്ക് പ്രായമാകുമ്പോള്‍ സ്വാഭാവിക കൊളാജന്‍ ഉത്പാദനം കുറയും.

ചുളിവ്, സന്ധി വേദന തുടങ്ങിയ വാര്‍ധക്യത്തിന്‍റെ ലക്ഷണങ്ങള്‍ക്ക് ഇതു കാരണമാകും. ചര്‍മത്തിന്‍റെ ഇലാസ്തികത നിലനിര്‍ത്താനും സന്ധി വേദന കുറയ്ക്കാനും അസ്ഥികളുടെ ആരോഗ്യത്തെ പിന്തുണയ്ക്കാനും കൊളാജന്‍ സഹായിക്കും.

ഇരുമ്പ്, പ്രോബയോട്ടിക്‌സ്

ശരീരത്തില്‍ ഹീമോഗ്ലോബിന്‍ ഉത്പാദിപ്പിക്കുന്നതിന് ഇരുമ്പ് അത്യാവശ്യമാണ്. നാല്‍പ്പതുകഴിഞ്ഞ സ്ത്രീകളില്‍ ആര്‍ത്തവവുമായി ബന്ധപ്പെട്ടുള്ള വിളര്‍ച്ച ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. ക്ഷീണം, ബലഹീനത, ബുദ്ധിപരമായ പ്രവര്‍ത്തനം എന്നിവയെ ഇതു പ്രതികൂലമായി ബാധിക്കും.

അതുപോലെ രോഗപ്രതിരോധ പ്രവര്‍ത്തനം, ദഹനം, മാനസികാവസ്ഥ എന്നിവയുമായി ബന്ധമുള്ള കുടലിന്‍റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്ന ഗുണകരമായ ബാക്ടീരിയകളാണ് പ്രോബയോട്ടിക്‌സ്.

നാല്‍പ്പതുകഴിഞ്ഞ സ്ത്രീകള്‍ക്ക് ദഹനത്തിലും മെറ്റബോളിസത്തിലും മാറ്റങ്ങള്‍ അനുഭവപ്പെടാം. ഈ പ്രശ്‌നം പ്രോബയോട്ടിക്‌സ് സപ്ലിമെന്‍റിന്‍റെ ഉപയോഗത്തിലൂടെ നിയന്ത്രിക്കാം.