ലൈംഗികതയും ആരോഗ്യ ഗുണങ്ങളും; ഇക്കാര്യങ്ങള്‍ അറിയാതെ പോകരുത്...
Thursday, August 8, 2024 3:00 PM IST
പ്രത്യുത്പാദനം, ശാരീരിക ആസ്വാദനം എന്നിവ മാത്രമല്ല ലൈംഗികത. അതിനു ചില ആരോഗ്യ ഗുണങ്ങളും ഉണ്ടെന്നു പറഞ്ഞാല്‍ നെറ്റിചുളിക്കേണ്ട... ലൈംഗികതയില്‍ എനര്‍ജി പരസ്പരം പാസ് ചെയ്യുന്നുണ്ട് എന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു.

അതുകൊണ്ടുതന്നെ ലൈംഗികതയിലൂടെ ചില ആരോഗ്യ ഗുണങ്ങളും നേടിയെടുക്കാം. ലൈംഗികതയിലൂടെ ലഭിക്കുന്ന അദ്ഭുതകരമായ ആരോഗ്യ ഗുണങ്ങളില്‍ ചിലത് ഇവയാണ്...

രോഗപ്രതിരോധ ശേഷി

കൃത്യമായി ആരോഗ്യകരമായ ലൈംഗികതയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് രോഗപ്രതിരോധ ശേഷി മികച്ച നിലയില്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍. ലൈംഗികമായി സജീവമായ ആളുകള്‍ക്ക് അസുഖമുള്ള ദിവസങ്ങള്‍ കുറവാണെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു.

ലൈംഗികതയിലൂടെ ആന്‍റിബോഡികള്‍ ശരീരത്തില്‍ ഉണ്ടാകാറുണ്ടെന്നു ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ശരിയായ ഭക്ഷണം, ശുചിത്വം, ഉറക്കം തുടങ്ങിയ മറ്റെല്ലാ കാര്യങ്ങളും കൃത്യമായി പാലിക്കുകയും പ്രതിരോധ കരുത്തിന് അത്യാവശ്യമാണെന്നതും വിസ്മരിക്കരുത്.

മൂത്രാശയ നിയന്ത്രണം

സ്ത്രീകളെ സംബന്ധിച്ചിടത്തോളം ലൈംഗികതയ്ക്കിടയിലുണ്ടാകുന്ന ലൂബ്രിക്കേഷന്‍, രക്തയോട്ടം, ഇലാസ്തികത എന്നിവയെല്ലാം ശാരീരികമായ ആരോഗ്യത്തില്‍ പ്രധാനമാണ്.

സ്ത്രീകള്‍ക്കു മൂത്രാശയ നിയന്ത്രണം നല്‍കാനും ലൈംഗികതയ്ക്കു സാധിക്കും. മൂത്രം അനിയന്ത്രിതാവസ്ഥ ഒഴിവാക്കാന്‍ ശക്തമായ പെല്‍വിക് ഫ്‌ലോര്‍ പ്രധാനമാണ്.

നല്ല ലൈംഗികബന്ധം പെല്‍വിക് ഫ്‌ലോര്‍ പേശികള്‍ക്കുള്ള ഒരു വ്യായാമം പോലെയാണ്.

രക്തസമ്മര്‍ദ്ദം, കലോറി

ലൈംഗികതയും രക്തസമ്മര്‍ദ്ദവും തമ്മില്‍ ബന്ധമുണ്ടെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. ലൈംഗികബന്ധം സിസ്റ്റോളിക് രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതായി പഠനം കണ്ടെത്തിയിട്ടുണ്ട്.

മാത്രമല്ല, ലൈംഗികത ശരിക്കും ഒരു മികച്ച വ്യായാമമാണ്. ലൈംഗികത മിനിറ്റില്‍ അഞ്ച് കലോറി വീതം ശരീരത്തില്‍നിന്നു റിലീസ് ചെയ്യുന്നു. ലൈംഗികതയ്ക്കിടെ ഹൃദയമിടിപ്പ് വര്‍ധിപ്പിക്കുകയും വിവിധ പേശികള്‍ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.


ഇതെല്ലാം കലോറി റിലീസ് ചെയ്യുന്നതിനും രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും കാരണമാകും.

ഹൃദയാഘാത സാധ്യത, സമ്മര്‍ദ്ദം

നല്ല ലൈംഗിക ജീവിതം നിങ്ങളുടെ ഹൃദയത്തിന് നല്ലതാണ്. നിങ്ങളുടെ ഹൃദയമിടിപ്പ് വര്‍ധിപ്പിക്കുന്നതിനുള്ള മികച്ച മാര്‍ഗം എന്നതിനുപുറമെ, നിങ്ങളുടെ ഈസ്ട്രജന്‍, ടെസ്റ്റോസ്റ്റിറോണ്‍ എന്നിവയുടെ അളവ് സന്തുലിതമാക്കാനും ലൈംഗികബന്ധം സഹായകമാണ്.

ആഴ്ചയില്‍ രണ്ടുതവണയെങ്കിലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷന്മാര്‍ക്ക് അല്ലാത്തവരേക്കാള്‍ ഹൃദ്രോഗം മൂലം മരിക്കാനുള്ള സാധ്യത പകുതിയാണെന്നാണ് കണ്ടെത്തല്‍.

അതുപോലെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും ലൈംഗികതയ്ക്കു സാധിക്കും. തലച്ചോറിന്‍റെ ആനന്ദവും പ്രതിഫല സംവിധാനവും പുനരുജ്ജീവിപ്പിക്കുന്ന മസ്തിഷ്‌ക രാസവസ്തു ലെംഗിക ഉത്തേജനത്തിനിടെ പുറപ്പെടുവിക്കപ്പെടുന്നതാണ് ഇതിന്‍റെ കാരണം.

പ്രോസ്റ്റേറ്റ് കാന്‍സര്‍, ഉറക്കം

പുരുഷന്മാരില്‍ ഒരു പ്രായപരിധി കഴിഞ്ഞു കണ്ടുവരുന്ന പ്രോസ്‌റ്റേറ്റ് കാന്‍സര്‍ ചെറുക്കാന്‍ ലൈംഗികതയ്ക്കു സാധിക്കും. മാസത്തില്‍ കുറഞ്ഞത് 21 തവണയെങ്കിലും സ്ഖലനം ചെയ്യുന്ന പുരുഷന്മാര്‍ക്ക് പ്രോസ്റ്റേറ്റ് കാന്‍സര്‍ വരാനുള്ള സാധ്യത കുറവാണെന്ന് അമേരിക്കയിലെ ഒരു പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്.

ലൈംഗികബന്ധത്തിനു ശേഷം നല്ല ഉറക്കം ലഭിക്കുമെന്നത് മറ്റൊരു ഗുണമാണ്. ലൈംഗികബന്ധത്തിനുശേഷം വിശ്രമത്തിനും ഉറക്കത്തിനും കാരണമാകുന്ന ഹോര്‍മോണായ പ്രോലാക്റ്റിന്‍ പുറത്തുവരുന്നതാണ് ഇതിന്‍റെ കാരണം.