മുലയൂട്ടുന്ന സ്ത്രീകള്‍ തീര്‍ച്ചയായും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ ഇവയാണ്...
Monday, August 5, 2024 11:41 AM IST
മുലയൂട്ടുന്ന സ്ത്രീകള്‍ കഴിക്കുന്ന ഭക്ഷണങ്ങള്‍ കുഞ്ഞുങ്ങനെ ബാധിക്കാറുണ്ട്. കുഞ്ഞുങ്ങള്‍ക്കു വയറിനു വേദന, വയര്‍ കമ്പിക്കല്‍, വയറിളക്കം മുതലായ പ്രശ്‌നങ്ങള്‍ ഇത്തരത്തില്‍ വരാറുണ്ടെന്ന് ആരോദ്യ വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു.

അതുകൊണ്ടുതന്നെ അമ്മമാര്‍ കഴിക്കുന്ന ഭക്ഷണങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. കുഞ്ഞുങ്ങളെ മാത്രമല്ല, അമ്മമാര്‍ക്കും ചില ഭക്ഷണങ്ങള്‍ പ്രശ്‌നം സൃഷ്ടിക്കും. ഇതെല്ലാം അറിഞ്ഞും മുന്നില്‍ക്കണ്ടും വേണം മുലയൂട്ടുന്ന സ്ത്രീകള്‍ ഭക്ഷണം കഴിക്കാന്‍.

മുലയൂട്ടുന്ന സ്ത്രീകള്‍ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ എതെല്ലാമെന്നു നോക്കാം...

അസംസ്‌കൃത പച്ചക്കറി

കാബേജ്, കോളിഫ്‌ളവര്‍, ബ്രൊക്കോളി തുടങ്ങിയ അസംസ്‌കൃത പച്ചക്കറികള്‍ മുലയൂട്ടുന്ന സ്ത്രീകള്‍ ഒഴിവാക്കുന്നതാണ് ആരോഗ്യകരം. കാരണം, ഇവ അമ്മയുടെ കുടലില്‍ ഗ്യാസ് നിറയ്ക്കാനിടയാക്കും.

മാത്രമല്ല, ഭക്ഷ്യവിഷബാധ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. അമ്മയെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ കുഞ്ഞുങ്ങളെയും ബാധിക്കാറുണ്ടെന്നും കണ്ടുവരുന്നു.

കാപ്പി

മുലയൂട്ടുന്ന സ്ത്രീകള്‍ കാപ്പി ഒഴിവാക്കുന്നതാണ് നല്ലത്. കാരണം, കഫീന്‍റെ ഒരു സാധാരണ ഉറവിടമാണ് കാപ്പി. കുഞ്ഞുങ്ങള്‍ക്ക് കഫീന്‍ അംശം ദഹിപ്പിക്കാനുള്ള ശേഷിയില്ല.

തത്ഫലമായി, കാലക്രമേണ വലിയ അളവില്‍ കഫീന്‍ നിങ്ങളുടെ കുഞ്ഞിന്‍റെ ശരീരത്തില്‍ അടിഞ്ഞുകൂടും. അതോടെ കുഞ്ഞിന് ഉറക്കമില്ലായ്മ, മുന്‍കോപം, ദേഷ്യം, കരച്ചില്‍ തുടങ്ങിയവയ്ക്കു കാരണമാകുന്നു.


മെര്‍ക്കുറി മത്സ്യം

മെര്‍ക്കുറി കൂടുതലായി അടങ്ങിയിരിക്കുന്ന മത്സ്യങ്ങളും മുലയൂട്ടുന്ന സ്ത്രീകള്‍ ഒഴിവാക്കണം. ബിഗ് ഐ ട്യൂണ, കിംഗ് മക്കെറല്‍, മാര്‍ലിന്‍ മത്സ്യം എന്നിവയില്‍ മെര്‍ക്കുറി കൂടുതലാണ്.

മെര്‍ക്കുറി വിഷലിപ്തമായ ഒരു ലോഹമാണ്. കൂടുതല്‍ സെന്‍സിറ്റീവ് ആയ ശിശുക്കളിലും കുട്ടികളിലും ഇതു ഭക്ഷ്യവിഷബാധയ്ക്കു കാരണമാകും.

ഉയര്‍ന്ന അളവിലുള്ള മെര്‍ക്കുറി നിങ്ങളുടെ ശിശുവിന്‍റെ കേന്ദ്ര നാഡീവ്യവസ്ഥയെ ബാധിക്കും. തല്‍ഫലമായി, അവര്‍ക്ക് വൈകല്യങ്ങള്‍ സംഭവിച്ചേക്കാം.

പെപ്പര്‍മിന്‍റ്/സേജ്/മദ്യം

ചില ഭക്ഷണങ്ങള്‍ മുലപ്പാല്‍ ഉത്പാദനത്തെ ബാധിക്കാറുണ്ട്. അതുകൊണ്ട് അത്തരം ഭക്ഷണങ്ങളില്‍നിന്നു മുലയൂട്ടുന്ന സ്ത്രീകള്‍ അകന്നു നില്‍ക്കുന്നതാണ് നല്ലത്.

പെപ്പര്‍മിന്‍റ് അല്ലെങ്കില്‍ കര്‍പ്പൂര തുളസി, സേജ് തുടങ്ങിയ ഔഷധസസ്യങ്ങള്‍ ആന്‍റി-ഗാലക്റ്റാഗോഗ്‌സ് എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്നവയാണ്. ഇവയുടെ ഉപഭോഗം മുലപ്പാല്‍ ഉത്പാദനം കുറയ്ക്കുന്നതായി കണ്ടുവരുന്നു.

അതുപോലെ, മുലയൂട്ടുന്നവര്‍ തീര്‍ച്ചയായും മദ്യം ഒഴിവാക്കണം. ചുരത്താനുള്ള കഴിവിനെ മദ്യം തടയും. അതോടെ കുഞ്ഞിനു പാല്‍ ലഭിക്കാതെവരും.

കൂടാതെ, മദ്യപാനം ശിശുവിന്‍റെ പാല്‍ കുടിയെ 20 മുതല്‍ 23 ശതമാനം വരെ കുറയ്ക്കും. ശിശുക്കളുടെ അസ്വസ്ഥതയ്ക്കും മോശം ഉറക്ക രീതികള്‍ക്കും ഇതു വഴിവയ്ക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു.