കുട്ടികളുടെ മാനസിക ആരോഗ്യം; മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...
Tuesday, May 14, 2024 2:44 PM IST
കുട്ടികള്‍ക്ക് ഏറ്റവും പിന്തുണ ലഭിക്കേണ്ടത് അവരുടെ മാതാപിതാക്കളില്‍ നിന്നാണ്. വളര്‍ച്ചയുടെ ഓരോഘട്ടത്തിലും നമ്മുടെ കുട്ടികള്‍ക്ക് പിന്തുണ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് ഓരോ മാതാപിതാക്കളുടെയും കടമയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ...?

നിരവധി മാര്‍ഗങ്ങളിലൂടെ കുട്ടിയുടെ മാനസികാരോഗ്യത്തെ പിന്തുണയ്ക്കാന്‍ മാതാപിതാക്കള്‍ക്കു സാധിക്കും. തല്ലും വഴക്കും കുട്ടികളുടെ മാനസിക വളര്‍ച്ചയ്ക്ക് പ്രശ്‌നം സൃഷ്‌ടിക്കുന്നതാണെന്നത് പ്രത്യേകം ഓര്‍മിക്കണം.

സ്വയം നിയന്ത്രിക്കാന്‍ പഠിപ്പിക്കാം

കുട്ടികളുടെ വികാരങ്ങളെ ആരോഗ്യകരമായ രീതിയില്‍ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് വീട്ടില്‍ തന്നെ പഠിപ്പിക്കാവുന്നതാണ്. എന്നുവച്ച്, തല്ലിയും വഴക്ക് പറഞ്ഞുമല്ല ഇതെന്നതാണ് ശ്രദ്ധേയം.

പെയ്ന്‍റിംഗ്, മോഡലിംഗ്, സ്‌ട്രെസ് ബോളുകള്‍, നടക്കാന്‍ പുറത്ത് പോകുക തുടങ്ങിയ പല രീതിയില്‍ കുട്ടികളുടെ വികാരങ്ങളെ ആരോഗ്യകരമായി മാതാപിതാക്കള്‍ക്ക് നേരിടാവുന്നതാണ്. അവര്‍ക്ക് ഒപ്പം സമയം ചിലവഴിക്കുക എന്നതാണ് ഇവിടെ ഏറ്റവും പ്രധാനം.

ഏത് പ്രശ്‌നത്തിലും മാതാപിതാക്കളെ സമീപിക്കാം എന്ന് കുട്ടികള്‍ തിരിച്ചറിയേണ്ടതാണ് മറ്റൊന്ന്. മാതാപിതാക്കളുടെ പിന്തുണ തങ്ങള്‍ക്ക് ഉണ്ടെന്ന തിരിച്ചറിവിലൂടെ മാത്രമേ ഇത് സാധിക്കൂ. അതിന് അവരുമായി മാനസിക അടുപ്പം നേടണം.

പെരുമാറ്റത്തിലെ മാറ്റങ്ങള്‍

പ്രായം അനുസരിച്ച് കുട്ടികളുടെ പെരുമാറ്റത്തില്‍ മാറ്റംവരുന്നത് സ്വാഭാവികമാണ്. എങ്കിലും, നമ്മുടെ കുട്ടി അവരുടെ സുഹൃത്തുക്കളില്‍ നിന്നോ കുടുംബത്തില്‍ നിന്നോ ദിനചര്യയില്‍ നിന്നോ കൂടുതല്‍ പിന്മാറുകയോ ഒറ്റപ്പെടുകയോ ചെയ്യുന്നുണ്ടെന്ന് തോന്നിയാല്‍ ശ്രദ്ധിക്കണം.

ഒരു പ്രത്യേക സാഹചര്യം അവര്‍ അനുഭവിക്കുന്നു എന്നതിന്‍റെയോ, സ്വന്തമായി എങ്ങനെ മുന്നോട്ട് പോകണമെന്ന് അറിയാത്തതിന്‍റെയോ അടയാളമായിരിക്കും അത്. അപ്പോള്‍ നിങ്ങള്‍ കൂടുതല്‍ സമയം കുട്ടിക്കൊപ്പം ചിലവിടണം.

അതുപോലെ അവരുടെ ഉള്ള് മനസിലാക്കണം. ചോദിക്കുന്നപാടെ അവര്‍ മനസ് തുറന്നെന്നുവരില്ല എന്നതും നിങ്ങളുടെ സമീപനം ആര്‍ട്ടിഫിഷ്യല്‍ അല്ലെന്ന് അവര്‍ക്ക് മനസിലാകണം എന്നതും പ്രത്യേകം ശ്രദ്ധിക്കുക.


ദൈനംദിന പതിവ്

ദൈനംദിന ഷെഡ്യൂളുകളെക്കുറിച്ച് കുട്ടിക്ക് ബോധം നല്‍കേണ്ടത് പ്രധാനമാണ്. ഭക്ഷണത്തിനുള്ള സമയക്രമം, പ്രതിവാര സിനിമ, പാര്‍ക്ക്, ഔട്ടിംഗ് തുടങ്ങിയ എന്തും ആകാവുന്നതാണ്. നിങ്ങളുടെ സ്‌നേഹം വെളിപ്പെടുത്താനുള്ള മാര്‍ഗങ്ങളും വേദികളുമാണ് ഇവ.

കുട്ടിയെ സംബന്ധിച്ചിടത്തോളം, നിങ്ങള്‍ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന് അവര്‍ സ്‌നേഹിക്കപ്പെടുന്നെന്നും മാതാപിതാക്കള്‍ക്ക് അവര്‍ പ്രധാനപ്പെട്ടതാണെന്നും മനസിലാകുന്ന അന്തരീക്ഷം ഉണ്ടായിരിക്കുകയാണ്.

അനുകൂല പ്രോത്സാഹനം

കുട്ടികള്‍ പോസിറ്റീവ് ഫീഡ്ബാക്ക് സ്വീകരിക്കാനാണ് ഏറ്റവും ഇഷ്ടം. അവര്‍ എന്ത് ചെയ്താലും അതിനെ മാതാപിതാക്കള്‍ ഇഷ്ടപ്പെടുന്നു എന്നും പ്രോത്സാഹിപ്പിക്കുന്നു എന്നും മനസിലാകണം.

കുട്ടികളെ എല്ലാ കാര്യങ്ങളിലും പ്രോത്സാഹിപ്പിക്കുകയാണ് ഏറ്റവും നിര്‍ണായകം. ഭക്ഷണം, പഠിത്തം മുതല്‍ കളികളില്‍വരെ ഇത് ആകാവുന്നതാണ്. മോശമാണെങ്കില്‍ അത് അവരോട് പറയാതിരിക്കുക.

നല്ലതാണെന്നും ഇനിയും നന്നാക്കാമെന്നും മാത്രമേ പറയാവൂ. നെഗറ്റീവ് ഇംപാക്ട് നല്‍കാതിരിക്കുകയാണ് പ്രധാനം.

മാതാപിതാക്കളില്‍ നിന്ന് പഠനം

മാതാപിതാക്കളെ നിരീക്ഷിക്കുന്നതിലൂടെ കുട്ടികള്‍ വളരെയധികം കാര്യങ്ങള്‍ പഠിക്കുന്നു. നിങ്ങളുടെ കാര്യങ്ങള്‍ ഓഫീസിലേത് ഉള്‍പ്പെടെയാണെങ്കില്‍ പോലും അത് കുട്ടികളുമായി ഷെയര്‍ ചെയ്യുക. കണ്ടതും കേട്ടതുമെല്ലാം പറയുക എന്നതല്ല.

മറിച്ച് ചില സന്ദര്‍ഭങ്ങളില്‍ എങ്ങനെ പെറുമാറണമെന്ന് ഓഫീസിലെ ഉദാഹരണങ്ങളിലൂടെ നിങ്ങള്‍ക്ക് കുട്ടികളെ മനസിലാക്കിയെടുക്കാം. അതുപോലെ കുട്ടികളെ കൊണ്ട് തീരുമാനം എടുപ്പിക്കാന്‍ മാതാപിതാക്കള്‍ പരിശീലിപ്പിക്കണം.

അത് ഭക്ഷണത്തില്‍ തുടങ്ങി എല്ലാ കാര്യങ്ങളിലും പ്രാവര്‍ത്തികമാക്കാം. അവര്‍ക്കും വീട്ടില്‍ ഒരു ഇടം ഉണ്ടെന്ന് മനസിലാക്കുന്നത സാഹചര്യമാണത്.