തൃശൂര്‍ തരണമെന്ന് പറഞ്ഞയാള്‍ ഇപ്പോള്‍ ചോദിക്കുന്നു "നിങ്ങളൊക്കെ ആരാ’; സുരേഷ് ഗോപിയെ ട്രോളി ടിനി ടോം, പിന്നാലെ വിശദീകരണം
Monday, April 7, 2025 9:17 AM IST
സുരേഷ് ഗോപിയുടെ ഡയലോഗ് വേദിയിൽ അവതരിപ്പിച്ച് പുലിവാല് പിടിച്ച് ടിനി ടോം. ജബൽപൂർ വിഷയത്തിൽ സുരേഷ് ഗോപി നടത്തിയ പ്രതികരണവും തൃശൂരിനെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ വൈറൽ ഡയലോഗും ഒരു ഉദ്ഘാടനവേദിയിൽ ടിനി ടോം മിമിക്രി രൂപത്തിൽ അവതരിപ്പിച്ചിരുന്നു.

ആ വീഡിയോ പിന്നീട് ട്രോൾ പേജുകളിൽ നിറഞ്ഞു. ഒടുവിൽ, വിഷയത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് താരം.

ജബല്‍പൂര്‍ വിഷയത്തില്‍ പ്രതികരണം ചോദിച്ച മാധ്യമങ്ങളോട് ക്ഷുഭിതനായി സംസാരിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നടപടി വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ചോദ്യങ്ങൾ ചോദിച്ചപ്പോൾ നിങ്ങളൊക്കെ ആരാണെന്നു ആയിരുന്നു അദ്ദേഹത്തിന്‍റെ മറുചോദ്യം. ഈ സംഭവത്തിലെ ഡയലോഗാണ് ടിനിടോം മിമിക്രയിൽ ഉപയോഗിച്ചത്.



‘തൃശൂർ ആയതുകൊണ്ട് അതുമായി ബന്ധപ്പെട്ട ഒരാളുണ്ട്. അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നേനെ. എങ്കിൽ അദ്ദേഹം പറഞ്ഞേനെ, ‘മിഖായേൽ എനിക്കു വേണം... നിങ്ങൾ അതെനിക്കു തരണം’! അങ്ങനെ പറഞ്ഞിരുന്ന ആൾ ഇന്നു കാലത്ത് ഞാൻ മൊബൈൽ എടുത്തു നോക്കിയപ്പോൾ പറയുകയാണ്, ‘നിങ്ങളൊക്കെ ആരാ? ആരാ? മാധ്യമമോ? എനിക്കു ജനങ്ങളോടേ പറയാനുള്ളൂ. നിങ്ങളോടൊന്നുമില്ല. പള്ളിയിലൊക്കെ കുരിശൊക്കെ പിടിച്ചു നിൽക്കുമ്പോലെ’! ആരാണ് അത്? ഞാൻ പറഞ്ഞു തരേണ്ട ആവശ്യമില്ല,’’ എന്നായിരുന്നു ഉദ്ഘാടനവേദിയിൽ ടിനി ടോം പറഞ്ഞത്.

ടിനി ടോമിന്‍റെ പ്രസംഗത്തിലെ ചില ഭാഗങ്ങൾ മാത്രമെടുത്ത് ഉണ്ടാക്കിയ ട്രോൾ വീഡിയോകൾ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. സംഭവം വിവാദമായതോടെ പ്രസംഗത്തിന്‍റെ മുഴുവൻ വീഡിയോയും ടിനി ടോം പുറത്തുവിടുകയായിരുന്നു.

സുരേഷേട്ടനെ അനുകരിച്ചത് മാത്രം എഡിറ്റു ചെയ്തു ദയവായി രാഷ്ട്രീയ വിരോധം തീർക്കരുത് , സുരേഷേട്ടൻ എനിക്ക് സഹോദര തുല്യനാണ് എന്നും എപ്പോഴും എന്നാണ് ടിനിയുടെ വിശദീകരണം.