‘വാഴ’ താരങ്ങൾക്ക് നേരെ ട്രോളുകളും വിമർശനങ്ങളും; ചർച്ചയായി സിജുവിന്‍റെ മറുപടി
Thursday, September 26, 2024 11:52 AM IST
തിയറ്ററുകളിൽ വൻവിജയം നേടിയ വാഴ എന്ന ചിത്രം ഒടിടിയിൽ റിലീസായതിന് പിന്നാലെ തനിക്കെതിരെ ഉയർന്ന ട്രോളുകളോടും വിമർശനങ്ങളോടും പ്രതികരിച്ച് നടനും കണ്ടന്‍റ് ക്രിയേറ്ററുമായ അമിത് മോഹൻ. സിനിമയ്ക്കെതിരെ മാത്രമല്ല ചിത്രത്തിലെ അഭിനേതാക്കൾക്കെതിരെയും കനത്ത ഡീഗ്രേഡിംഗ് ആണ് നടക്കുന്നത്.

ഇപ്പോഴിതാ വിമർശകർക്കു മറുപടിയുമായി എത്തുകയാണ് ചിത്രത്തിലെ പ്രധാന താരങ്ങളായി എത്തിയ സിജു സണ്ണിയും അമിത് മോഹനും.

ചിത്രത്തില്‍ കോട്ടയം നസീറിന്‍റെ മകനായ വിഷ്ണു എന്ന കഥാപാത്രത്തെയാണ് അമിത് മോഹൻ അവതരിപ്പിച്ചത്. സിനിമയിൽ ഏറെ ചര്‍ച്ചയായി മാറിയ തന്‍റെ രംഗത്തിന്‍റെ സ്‌ക്രീന്‍ഷോട്ട് സഹിതമായിരുന്നു അമിത്തിന്‍റെ പ്രതികരണം.




‘ടണ്‍ കണക്കിന് എയര്‍’ എന്ന കുറിപ്പോടെയാണ് അമിത് ട്രോളുകളോട് പ്രതികരിക്കുന്നത്. എല്ലാ അഭിപ്രായങ്ങളേയും മാനിക്കുന്നുവെന്നും അമിത് പറയുന്നുണ്ട്.

ചിത്രത്തിന്‍റെ തിരക്കഥാകൃത്തായ വിപിന്‍ദാസ്, നടന്‍ സിജു സണ്ണി തുടങ്ങിയവരും കമന്‍റ് ചെയ്തിട്ടുണ്ട്. 'ഉയരത്തില്‍ പറക്കുക' എന്നായിരുന്നു വിപിന്‍ ദാസിന്‍റെ പ്രതികരണം. അതേസമയം 'സുഹൃത്തേ ഒടിടിയില്‍ നന്നായി അഭിനയിക്കണ്ടേ'എന്നായിരുന്നു സിജു സണ്ണിയുടെ പ്രതികരണം.

സിജുവിന്‍റെ ഈ കമന്‍റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിട്ടുണ്ട്. സിജുവിന്‍റെ പ്രതികരണത്തെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്ത് എത്തുന്നുണ്ട്.

ബോക്‌സ്ഓഫിസില്‍ തരംഗമായി മാറിയ വാഴ സെപ്റ്റംബർ 23നാണ് ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിംഗ് ആരംഭിച്ചത്. പുതുമുഖങ്ങളായ ഹാഷിർ, സാഫ് ബോയ്, ജോമോൻ ജ്യോതിർ, സിജു സണ്ണി, അലൻ, വിനായക്, അജിൻ ജോയ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആനന്ദ് മേനോൻ സംവിധാനം നിർവഹിച്ച ചിത്രമാണിത്.

ജയ ജയ ജയ ജയഹേ, ഗുരുവായൂർ അമ്പലനടയിൽ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ സംവിധായകനായ വിപിൻ ദാസിന്‍റേതാണ് തിരക്കഥ.