പൊന്നും വിലയുള്ള ഗായകൻ, അനന്ത് അംബാനി രാധിക സംഗീത് ചടങ്ങിൽ ജസ്റ്റിൻ ബീബർ; പ്രതിഫലം 83 കോടി
Saturday, July 6, 2024 9:38 AM IST
അംബാനിക്കുടുംബത്തിലെ കല്യാണക്കാഴ്ചകളാണ് ഇപ്പോൾ എല്ലാവരും ഉറ്റുനോക്കുന്നത്. ഓരോ കല്യാണവും ആഡംബരത്തിന്‍റെ ഔന്ന്യത്യത്തിലാണ് നടത്തുന്നത്. ഇപ്പോഴിത് അനന്ത്- രാധിക വിവാഹത്തിന് മുന്നോടിയായി ഇന്ത്യയിലെത്തിയിരിക്കുന്നത് പോപ് ഗായകൻ ജസ്റ്റിൻ ബീബറാണ്. വെള്ളിയാഴ്ച രാത്രി നടന്ന സംഗീത് ചടങ്ങിലേയ്ക്കാണ് ജസ്റ്റിൻ എത്തിയത്.

ഇന്ത്യയിലെത്തിച്ചതിന് ബീബറിന് പത്ത് മില്യൺ കോടി ഡോളറാണ് അംബാനിക്കുടുംബം നൽകിയിരിക്കുന്നതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. അതായത് ഇന്ത്യൻ തുക 83 കോടി.

കഴിഞ്ഞ വർഷം ജൂണില്‍ ജസ്റ്റിൻ ബീബറിന് റാംസേ ഹണ്ട് സിന്‍ഡ്രോം എന്ന രോഗം ബാധിച്ചിരുന്നു. തുടർന്ന് മുഖത്തിന്‍റെ ഒരു ഭാഗം ചലിപ്പിക്കാനോ കണ്‍പോള അടയ്ക്കാനോ ചിരിക്കാനോ കഴിയാത്ത അവസ്ഥയില്‍ എത്തി. ആരോഗ്യസ്ഥിതി വീണ്ടും വഷളായതോടെ ഗായകൻ ലോകപര്യടനം റദ്ദ് ചെയ്തിരുന്നു. ഇതിന് ശേഷം പൊതുവേദികളിൽ ജസ്റ്റിൻ പാടിയിരുന്നില്ല. അതിനാൽ തന്നെ ബീബർ സ്റ്റേജിൽ എത്തുന്നതിനായി തീവ്രമായി കാത്തിരുന്ന ആരാധകർക്ക് ഇത് വലിയ ആവേശമാണ് സമ്മാനിച്ചിരിക്കുന്നത്.

റാപ്പർ ഡ്രേക്ക്, അഡെൽ, ലാനാ ഡെൽ റേ എന്നീ ഗായകരും അംബാനിക്കല്യാണം കൊഴുപ്പിക്കാൻ എത്തുമെന്ന വിവരം നേരത്തേ പുറത്തുവന്നിരുന്നു. എന്നാൽ ഇവരുടെ പ്രതിഫലത്തുകകൾ വ്യക്തമല്ല.

മാർച്ചിൽ ജാംനഗറിൽ നടന്ന അനന്ത്-രാധിക പ്രീവെഡിംഗ് ആഘോഷത്തിൽ പാടാൻ പോപ് ഇതിഹാസം റിയാനയാണ് എത്തിയത്. ഒരു മണിക്കൂറിലെ പ്രകടനത്തിന് 74 കോടി റിയാന പ്രതിഫലമായി കൈപ്പറ്റി.‌

2018ൽ മകൾ ഇഷയുടെ വിവാഹത്തിന് ഇതിഹാസ ഗായിക ബിയോൺസിയെയാണ് മുകേഷ് അംബാനി പാടാനായി ക്ഷണിച്ചത്. അതിനു വേണ്ടി 50 കോടിയിലേറെ രൂപ ചിലവഴിച്ചിരുന്നു.