മീര നന്ദന്‍റെ വിവാഹ വിരുന്നിൽ നാടൻ ലുക്കിൽ മോഹൻലാൽ, കറുപ്പിൽ സുന്ദരിയായി കാവ്യ മാധവൻ; വീഡിയോ
Monday, July 1, 2024 9:51 AM IST
നടി മീര നന്ദന്‍റെ വിവാഹറിസപ്ഷനിലേക്ക് ഒഴുകിയെത്തി മലയാളചലച്ചിത്ര ലോകം. കൊച്ചി ബോൾഗാട്ടി പാലസിൽ വെച്ചു നടന്ന ചടങ്ങിൽ മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും എത്തിയിരുന്നു. അമ്മയുടെ മീറ്റിംഗ് നടന്നതിനാൽ താരങ്ങളെല്ലാവരും തന്നെ കൊച്ചിയിലുണ്ടായിരുന്നു.

മോഹൻലാൽ നാടൻലുക്കിലാണ് ചടങ്ങിനെത്തിയത്. മുണ്ടും ജുബ്ബയുമായിരുന്നു വേഷം. നടി കാവ്യ മാധവനും സ്റ്റൈലിഷ് ബ്ലാക്ക് സാരിയിൽ അതിസുന്ദരിയായിട്ടാണ് എത്തിയത്. ഏറെക്കാലത്തിന് ശേഷം നടി സംവൃത സുനിൽ പങ്കെടുത്ത വിവാഹവിരുന്ന് കൂടിയായിരുന്നു ഇത്. ഭർത്താവ് അഖിലിനൊപ്പമാണ് സംവൃത എത്തിയത്.



ശനിയാഴ്ച ഗുരുവായൂരിലായിരുന്നു മീരയുടെ വിവാഹം. തു‌ടർന്ന് കൊച്ചിയിലെ എളമക്കര ഭാസ്കരീയം ഓഡിറ്റോറിയത്തിൽ മറ്റു ചടങ്ങുകൾ നടന്നത്. ഈ ആഘോഷത്തിലാണ് സുരേഷ് ഗോപി, ദിലീപ്, ഫഹദ് ഫാസില്‍, നസ്രിയ അടക്കമുള്ള താരങ്ങൾ പങ്കെടുത്തത്.

ലണ്ടനിൽ ജനിച്ചുവളർന്ന ശ്രീജുവാണ് മീരയുടെ വരൻ. ലണ്ടനിൽ തന്നെ അക്കൗണ്ടന്‍റാണ് ശ്രീജു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹമാണ് മീരയുടേത്. മാട്രിമോണി സൈറ്റ് വഴി പരിചയപ്പെട്ട ഇരുവരും പിന്നീട് വീട്ടുകാരുടെ ആശിര്‍വാദത്തോടെ വിവാഹം ഉറപ്പിക്കുകയായിരുന്നു.



അവതാരകയായി കരിയർ തുടങ്ങിയ താരമാണ് മീര. ദിലീപിന്‍റെ നായികയായി മുല്ലയിലൂടെ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ചു. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മീര മലയാളികളുടെ പ്രിയ നായികയായി.