പ്രധാനമന്ത്രിയെ നേരിട്ടുകണ്ട് വിവാഹം ക്ഷണിച്ച് വരലക്ഷ്മി; ചിത്രങ്ങൾ
Saturday, June 29, 2024 3:11 PM IST
പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ടുകണ്ട് വിവാഹത്തിന് ക്ഷണിച്ച് നടി വരലക്ഷ്മിയും പ്രതിശ്രുത വരൻ നിക്കോളായിയും. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ വരലക്ഷ്മി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. പ്രധാനമന്ത്രിക്കൊപ്പമെടുത്ത സെൽഫിയും ചിത്രത്തിൽ കാണാം. ശരത്കുമാറും രാധിക ശരത്കുമാറും ഇവർക്കൊപ്പമുണ്ടായിരുന്നു. ഡൽഹിയിൽ വെച്ചാ‌യിരുന്നു കൂടിക്കാഴ്ച.



‘‘ഡൽഹിയിൽ ഒരു ദിവസം. ഞങ്ങളെ വളരെ ഊഷ്മളമായി സ്വാഗതം ചെയ്തതിന് നന്ദി. തിരക്കുകൾക്കിടയിലും വിലയേറിയ സമയം ഞങ്ങൾക്കായി ചെലവഴിച്ചതിന് നന്ദി. ഇതൊരു ബഹുമതി തന്നെയാണ്. ഈ കൂടിക്കാഴ്ച സാധ്യമാക്കിയതിന് അച്ഛൻ ശരത്കുമാറിനോട് നന്ദി പറയുന്നു.’’–വരലക്ഷ്മിയുടെ വാക്കുകൾ.


വരലക്ഷ്മിയും കുടുംബവും ചലച്ചിത്രമേഖലയ്ക്ക് അകത്തും പുറത്തുമുള്ള പ്രമുഖരെ നേരിട്ടാണ് വിവാഹം ക്ഷണിക്കുന്നത്. നേരത്തേ കേന്ദ്ര മന്ത്രി നിർമലാ സീതാരാമൻ, രജനികാന്ത്, ഐശ്വര്യ രജനികാന്ത്, അല്ലു അർജുൻ തുടങ്ങിയവരെയും നേരിട്ടു കണ്ട് വിവാഹം ക്ഷണിച്ചിരുന്നു.

മുംബൈ സ്വദേശിയാണ് നിക്കോളായ് സച്ച്ദേവ്. വരലക്ഷ്മിയും നിക്കോളായ് സച്ച്ദേവും കഴിഞ്ഞ 14 വർഷമായി സുഹൃത്തുക്കളായിരുന്നു. ശരത്‌കുമാറിന്‍റെ ആദ്യ ഭാര്യ ഛായയിലെ മകളാണ് 38കാരിയായ വരലക്ഷ്മി. ഈ ബന്ധത്തിൽ വരലക്ഷ്മിക്ക് പുറമേ പൂജ എന്ന മകൾ കൂടി ഇവര്‍ക്കുണ്ട്.