ഇത്തരമൊരു സന്തോഷം തുറന്നുപറയാൻ ഞങ്ങൾക്കൊരു മടിയുമില്ല; കത്രീന ഗർഭിണിയോ എന്ന ചോദ്യത്തിന് വിക്കിയുടെ മറുപടി
Saturday, June 29, 2024 11:32 AM IST
കത്രീന കൈഫ് ഗർഭിണിയാണോ എന്ന ചോദ്യത്തിന് ഉത്തരവുമായി ഭർത്താവും നടനുമായ വിക്കി കൗശൽ. ഗർഭിണിയാകുക എന്ന സന്തോഷം തുറന്നുപറയാൻ യാതൊരു മടിയുമില്ലെന്നും എപ്പോൾ നല്ല വാർത്തകൾ വന്നാലും പറയുമെന്നുമായിരുന്നു വിക്കിയുടെ മറുപടി. ബാഡ് ന്യൂസ് എന്ന പുതിയ ചിത്രത്തിന്‍റെ ട്രെയിലർ ലോഞ്ചിനിടെ കത്രീനയുടെ ഗര്‍ഭം സംബന്ധിച്ച് നേരിട്ട ചോദ്യത്തിനായിരുന്നു താരത്തിന്‍റെ മറുപടി.

എപ്പോൾ നല്ല വാർത്തകൾ വന്നാലും, ഞാൻ അത് നിങ്ങളുമായി പങ്കിടും. സമയമാകുമ്പോൾ ഇത്തരം ഒരു സന്തോഷം തുറന്നു പറയാന്‍ ഞങ്ങള്‍ക്ക് മടിയൊന്നും ഇല്ല, കത്രീനയുമായി ബന്ധപ്പെട്ട ഗര്‍ഭധാരണ വാർത്തകളെ തള്ളിക്കൊണ്ട് വിക്കി പറഞ്ഞു.

നേരത്തെ ഒരു അഭിമുഖത്തില്‍ വിവാഹശേഷം ജീവിതം എങ്ങനെ മാറിയെന്നും വിക്കി പറഞ്ഞിരുന്നു. “വിവാഹത്തിന് ശേഷം നിങ്ങൾക്ക് ഒരിക്കലും പഴയ വ്യക്തിയാകാൻ കഴിയില്ല. ഒരാളുമായി ജീവിതം നയിക്കാൻ തുടങ്ങുന്നത് ഒരു കൂട്ടിച്ചേര്‍ക്കലാണ്. കാരണം അതുവരെ എല്ലാം ആലോചിച്ചത് നിങ്ങളെക്കുറിച്ചാണ്. നിങ്ങളുടെ ഷെഡ്യൂൾ, നിങ്ങളുടെ കാഴ്ചപ്പാട്, അതാണ് നിങ്ങൾക്ക് അനുയോജ്യം.

നിങ്ങൾ വിവാഹിതനായി കഴിഞ്ഞാൽ നിങ്ങളുടെ വ്യക്തിഗത ആവശ്യങ്ങൾക്ക് അപ്പുറം 'ഞങ്ങൾ' ആണ്. ഓരോ തീരുമാനവും ഞങ്ങൾ രണ്ടുപേർക്കും ചേരണം. അപ്പോൾ മാത്രമേ ആത്യന്തികമായി സമാധാനം ഉണ്ടാകൂ. കഴിഞ്ഞ രണ്ടര വർഷത്തിനുള്ളിൽ ഞാൻ കഴിഞ്ഞ 33 വര്‍ഷത്തേക്കാള്‍ പക്വത പ്രാപിച്ചതായി എനിക്ക് തോന്നിയിട്ടുണ്ട്.

നീണ്ട പ്രണയത്തിന് ശേഷം 2021 ഡിസംബറിലാണ് വിക്കി കൗശലും കത്രീന കൈഫും വിവാഹിതരായത്.