ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് സ്വപ്നം...
Saturday, June 29, 2024 11:01 AM IST
ബിജോ ജോ തോമസ്
കാലം1960കളുടെ തുടക്കം....കോയന്പത്തൂരിലെ ഈറോഡ് സെന്‍റ് റീത്താസ് സ്കൂളിലെ ഭാരതി എന്ന ആറാം ക്ലാസുകാരി തകർപ്പൻ നൃത്ത പെർഫോമൻസുമായി അരങ്ങു തകർക്കുകയാണ്. ചടങ്ങിലെ മുഖ്യാതിഥിയായിരുന്ന അന്നത്തെ തമിഴ്നാട് വിദ്യാഭ്യാസ മന്ത്രി സുന്ദര വടിവേലു ഒരു പ്രവചനം നടത്തി.

ഇവൾ വൈജയന്തിമാലയെയും പദ്മിനിയെയും പോലെ വലിയ നർത്തകിയും നടിയുമായി തീരും. സംസ്ഥാനത്തെ 45 സ്കൂളുകൾ പങ്കെടുത്ത നൃത്തമത്സരത്തിൽ ഒന്നാം സമ്മാനം നേടിയ ഭാരതിക്ക് സമ്മാനം നൽകിക്കൊണ്ടായിരുന്നു മന്ത്രിയുടെ പ്രവചനം. പ്രവചനം കേട്ട ജയഭാരതിയും മുത്തച്ഛനും ചിരിച്ചുതള്ളി. പക്ഷേ കാലം ജയഭാരതിക്ക് കരുതിവച്ചത് അതുതന്നെയായിരുന്നു.

മലയാളികളുടെ എക്കാലത്തെയും സ്വപ്നനായികയായി ഒട്ടേറെക്കാലം മലയാളസിനിമയിൽ വിരാജിച്ച അവർ ഇന്ന് എഴുപതിന്‍റെ നിറവിൽ ചെന്നൈയിൽ സ്വച്ഛജീവിതം നയിക്കുകയാണ്. പക്ഷേ ഒരു സിനിമാക്കഥ പോലെയായിരുന്നു ഭാരതിയുടെ ജീവിതവും. ഇപ്പോഴത്തെ ഈ ശാന്തജീവിതത്തിനുമപ്പുറം നിലനില്പിനായുള്ള പോരാട്ടത്തിലൂടെ ജീവിതസമരം നടത്തി എല്ലാം നേടിയെടുത്ത ഒരു നായികയുടെ കഥകൂടിയുണ്ട് ജയഭാരതിക്ക്.

കൊല്ലമാണ് സ്വദേശമെങ്കിലും ചെറുപ്പത്തിലെ അച്ഛൻ ഉപേക്ഷിച്ചുപോയ ഭാരതിയും അമ്മയും മുത്തച്ഛന്‍റെ സംരക്ഷണയിലാണ് വളർന്നത്. കോയന്പത്തൂരിൽ റെയിൽവേ ഗാർഡായിരുന്ന മുത്തച്ഛനോടൊപ്പം നന്നേ ചെറുപ്പത്തിലേ അവിടെയെത്തിയ ഭാരതിക്ക് പിന്നീടുള്ള ജീവിതം അത്ര സുഖകരമായിരുന്നില്ല.

അമ്മയും രണ്ടു സഹോദരിമാരും ഒരു സഹോദരനുമടങ്ങുന്ന കുടുംബത്തിന് സാന്പത്തിക പ്രതിസന്ധികൾ ഏറെയുണ്ടായി. കോയന്പത്തൂരിലെ മലയാളി അസോസിയേഷനുകളുടെ നാടകങ്ങളിൽ പത്താംവയസുമുതൽ അഭിനയിച്ചു തുടങ്ങിയ അവർ‌ക്ക് സിനിമയിലേക്ക് വഴിതുറന്നതും നാടകാഭിനയമായിരുന്നു.

അങ്ങനെ 13-ാം വയസിൽ ‘പെൺമക്കൾ’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം. ചിത്രത്തിന്‍റെ കരാർ ഒപ്പുവയ്ക്കുന്പോൾ ഭാരതിക്ക് ഒരു ലക്ഷ്യമേയുണ്ടായിരുന്നുള്ളൂ. ജോലി ചെയ്യണം, കുടുംബത്തെ സംരക്ഷിക്കണം. അങ്ങനെ അറുപതുകളുടെ മധ്യത്തിൽ തുടങ്ങിയ അഭിനയജീവിതം എൺപതുകളുടെ മധ്യം വരെ സജീവമായി.

ജീവിതവും കാലവും സമയവും മറന്ന് സെറ്റിൽനിന്ന് സെറ്റിലേക്കുള്ള ഓട്ടം. സിനിമ മാത്രമായിരുന്നു അവരുടെ ലോകം. കരിയറിന്‍റെ ആദ്യകാലത്ത് ‘കടമറ്റത്ത് കത്തനാർ’ എന്ന ചിത്രത്തിൽ ചെറിയ ഒരു വേഷം അഭിനയിക്കാനെത്തിയ ജയഭാരതി ഷൂട്ടിംഗ് കഴിഞ്ഞിട്ടും പോകാതെ അമ്മയോടൊപ്പം വിഷമിച്ച് നിൽക്കുന്നതുകണ്ട നടൻ തിക്കുറിശി കാര്യം തിരക്കിയപ്പോൾ തിരിച്ചുപോകാൻ വണ്ടിക്കൂലിക്ക് കാശില്ലെന്നും വെയിൽ മാറുന്പോൾ നടന്നുപോകാനാണെന്നും സങ്കോചത്തോടെ മറുപടി പറഞ്ഞു.

“നാളെ നീ വലിയ നടിയാകും, കാറു വാങ്ങും” അന്ന് തിക്കുറിശി ജയഭാരതിയെ ആശ്വസിപ്പിച്ചു. പിന്നീട് തിരക്കുള്ള നടിയായി കാർ വാങ്ങിയപ്പോൾ ആദ്യമായി കാറിൽ കയറ്റിയതും തിക്കുറിശിയെ തന്നെ.
ഷീലയും ശാരദയുമൊക്കെ തിളങ്ങിനിന്നപ്പോഴും കൂടുതൽ ചിത്രങ്ങളിൽ അഭിനയിക്കാനും ആരാധകരെ സൃഷ്ടിക്കാനും ജയഭാരതിക്കു കഴിഞ്ഞു. മറ്റുപല നായികമാർക്കുമില്ലായിരുന്ന നൃത്തമികവ് അവരുടെ പ്ലസ്പോയിന്‍റായി.

കരകാണാക്കടൽ, തോക്കുകൾ കഥ പറയുന്നു, കള്ളിയങ്കാട്ട് നീലി, ഇതാ ഇവിടെ വരെ, രതിനിർവേദം തുടങ്ങി അനവധി സിനിമകളിൽ ഗ്ലാമറും അഭിനയവും ഒരുപോലെ സമന്വയിപ്പിച്ച് പ്രേക്ഷകരുടെ സ്വപ്നനായികയായി ജയഭാരതി.

എഴുപതുകളുടെ അവസാനം മുതൽ അമ്മ വേഷങ്ങളിലും കാരക്ടർ വേഷങ്ങളിലുമൊക്കെ അതിശയിപ്പിക്കുന്ന പ്രകടനമായിരുന്നു അവരുടേത്. നസീർ-ഷീല തിളങ്ങി നിന്ന ജോഡിയായപ്പോഴും നസീറിന്‍റെ ഒട്ടേറെ ഹിറ്റുകളിൽ നായികയാകാൻ ജയഭാരതിക്കു കഴിഞ്ഞു.

നസീറുമായി നല്ല ആത്മബന്ധം സൂക്ഷിച്ച ജയഭാരതിക്ക് നസീർ എന്നും നല്ല സുഹൃത്തും സഹായിയുമായിരുന്നു. ചെറുപ്പത്തിൽ‌ ഉപേക്ഷിച്ചുപോയ അച്ഛനെ 25 വർഷങ്ങൾക്കുശേഷം ജയഭാരതിക്ക് കണ്ടെത്തിക്കൊടുത്തതും നസീർ. എറണാകുളത്തു വച്ച് അച്ഛനും മകളും തമ്മിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ചുക്കാൻ പിടിച്ചത് നസീറായിരുന്നു.

എഴുപതുകളുടെ അവസാനം നടൻ‌ സത്താറിനെ വിവാഹം ചെയ്ത ജയഭാരതി പിന്നീട് കുടുംബജീവിതത്തിനാണ് പ്രധാന്യം നൽകിയത്. 2019ൽ സത്താർ മരിച്ചതിനുശേഷം മകൻ ക്രിഷ് സത്താറും കൊച്ചുമകനുമടങ്ങുന്ന ലോകമാണ് ജയഭാരതിയുടേത്.

2002ൽ മോഹൻലാൽ നായകനായ ഒന്നാമൻ എന്ന ചിത്രത്തിലാണ് ജയഭാരതി അവസാനം അഭിന‍യിച്ചത്. പിന്നീട് സിനിമയിൽനിന്നും മീഡിയയിൽനിന്നുമൊക്കെ അകന്ന ജീവിതമായിരുന്നു അവരുടേത്. താരസംഘടനയായ അമ്മയുടെ യോഗത്തിൽ പങ്കെടുക്കാൻ കൊച്ചിയിൽ എത്തുന്നതുമാത്രമായി അവരുടെ കേരളവുമായുള്ള ബന്ധം.

പക്ഷേ മലയാളികൾക്ക് ജയഭാരതിയെ മറക്കാനാകില്ലല്ലോ. തങ്ങളുടെ സ്വപ്നനായിക എഴുപതു വയസ് പിന്നിടുന്നു എന്നു പറയുന്പോൾ പ്രേക്ഷകർക്കും അത് വിസ്മയമാവുകയാണ്.