മുത്തച്ഛൻ മരിച്ചപ്പോൾ അടക്കാൻ ഒൻപത് ദിവസം കാത്തിരിക്കേണ്ടി വന്നു: 'ഉള്ളൊഴുക്ക്' വന്ന വഴിയെക്കുറിച്ച് സംവിധായകൻ
Wednesday, June 26, 2024 2:43 PM IST
തിയറ്ററുകളിൽ വിജയക്കുതിപ്പ് തുടരുന്ന ഉള്ളൊഴുക്ക് എന്ന ചിത്രം രൂപപ്പെടുത്തിയെടുത്തതിനെക്കുറിച്ച് സംവിധായകൻ ക്രിസ്റ്റോ ടോമി. വെള്ളപ്പൊക്കം കാരണം മുത്തച്ഛൻ മരിച്ചുകഴിഞ്ഞ് ഒൻപത് ദിവസം അടക്കിനായി കാത്തിരുന്നുവെന്നും ആ സംഭവമാണ് ചിത്രത്തിന് പ്രമേയമായതെന്നും ക്രിസ്റ്റോ പറയുന്നു.

"കുട്ടനാട്ടിലാണ് എന്‍റെ അമ്മയുടെ വീട്. അവധിക്കാലം അവിടെയായിരുന്നു. അവിടെ എല്ലാ വർഷവും വെള്ളം പൊങ്ങും. അത് അവിടെ ഒരു സാധാരണ സംഭവമാണ്. അത്തരത്തിൽ 2005-ലെ വെള്ളപ്പൊക്ക സമയത്താണ് മുത്തച്ഛൻ മരിക്കുന്നത്.

അന്ന് എട്ട് ഒൻപത് ദിവസം വരെ അടക്കിനായി കാത്തിരിക്കേണ്ടി വന്നു. പിന്നീട് സിനിമ ചെയ്യണമെന്ന് ആലോചിച്ച സമയത്ത് ഈ സംഭവം എന്നെ വല്ലാതെ വേട്ടയാടിയിരുന്നു. ആദ്യ സിനിമ ചെയ്യുമ്പോൾ ഇതായിരിക്കണം കഥയെന്ന് ഞാൻ മനസിൽ വിചാരിച്ചിരുന്നു. 2016-ൽ കഥയെഴുതുമ്പോഴും ഈ പശ്ചത്താലം തന്നെയായിരുന്നു മനസിൽ. പിന്നീടാണ് വ്യത്യസ്തമായ കഥാപാത്രങ്ങളൊക്കെ അതിലേക്ക് വന്നത്'. ക്രിസ്റ്റോ പറയുന്നു.

ജൂണ്‍ 21നാണ് ചിത്രം തിയേറ്ററുകളില്‍ പ്രദർശനത്തിനെത്തിയത്. ഉര്‍വശി, പാര്‍വതി എന്നിവരെക്കൂടാതെ അലന്‍സിയര്‍, പ്രശാന്ത്‌ മുരളി, അര്‍ജുന്‍ രാധാകൃഷ്ണന്‍, ജയാ കുറുപ്പ് എന്നിവരും ചിത്രത്തിലുണ്ട്.