എല്ലാവരിലും ഒരു മുറിയുള്ള സഞ്ചാരി; സംഗീതമെന്ന അമരസല്ലാപം
Friday, June 21, 2024 11:57 AM IST
ഈ പ്രകൃതി തന്നെ ഒരു സംഗീതോപകരണമാണ്. സരളമാനസര്‍ അത് ശ്രവിക്കുകയും അവരുടെ ജീവിതം ഏറ്റവും ആസ്വാദ്യകരമായി മാറുകയും ചെയ്യുന്നു. പദങ്ങളുണ്ടാകുന്നതിനും മുന്‍പേയുള്ള ഏതോ കാലത്ത് മനുഷ്യന്‍ സംഗീതത്തെ അറിഞ്ഞിരുന്നു. ദലമര്‍മ്മരങ്ങളില്‍ നിന്നും കളകൂജനങ്ങളില്‍ നിന്നും അവര്‍ അതിന്‍റെ മാധുര്യം മനസിലാക്കി. പിന്നീട് കാലപുരോഗതിയ്‌ക്കൊപ്പം അതൊരു ശ്രേഷ്ഠ കലാരൂപമായി രൂപാന്തരപ്പെട്ടു.

കാലാകാലങ്ങളില്‍ സംഗീതം വിവിധഭാവത്തില്‍ നമുക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടു. നാടോടി സംഗീതം, സോപാനസംഗീതം, കഥകളി സംഗീതം, പാശ്ചാത്യസംഗീതം, പോപ്പും റോക്കും ജാസും, കര്‍ണാടക സംഗീതം, ഹിന്ദുസ്ഥാനി സംഗീതം, ബംഗാളി-ബാബുല്‍ സംഗീതം എന്നിങ്ങനെ അത് ലളിതവും രൗദ്രവും ദുഃഖവും ആനന്ദവുമൊക്കെയായി നമുക്ക് മുന്നില്‍ എത്തി. അങ്ങനെ, സന്തോഷം വന്നാലും സങ്കടം വന്നാലും അസുഖം വന്നാലുമൊക്കെ നമ്മള്‍ ഒരു പാട്ടിലലിയാന്‍ തുടങ്ങി.



ഒരു സാധാരണ മനുഷ്യന്‍ ഏറ്റവും കേള്‍ക്കുക സിനിമ ഗാനങ്ങളാണെന്നതാണ് സത്യം. ശബ്ദ ചലച്ചിത്രങ്ങളുടെ കാലാരംഭം തൊട്ട് ഇതുവരെ ആ ഗാനശാഖ ജനഹൃദയങ്ങളില്‍ ശരവേഗമെത്തുന്നു. മലയാള ചലച്ചിത്രമേഖലയെ സംബന്ധിച്ച് അനുഗ്രഹീതരായ ഗാനരചയിതാക്കളും സംഗീത സംവിധായകരും ഗായകരും ധാരാളമുണ്ട്.



പി. ഭാസ്‌കരന്‍, വയലാര്‍ രാമവര്‍മ്മ മുതല്‍ വിനായക് ശശികുമാര്‍വരെയുള്ള ഗാനരചയിതാക്കള്‍ തങ്ങളുടെ തൂലികയാല്‍ പാട്ടുകളെ അര്‍ഥപൂര്‍ണമാക്കിയിരിക്കുന്നു. ബാബുക്കയും ദക്ഷിണാമൂര്‍ത്തിയും മുതല്‍ രഞ്ജിന്‍രാജ്‌ വരെയുള്ള സംഗീതസംവിധായകര്‍ ആ വരികളില്‍ താളം ചാലിച്ച് ഗാനമാക്കുന്നു.



ദാസേട്ടനും ജാനകിയമ്മയും മുതല്‍ ഹരിശങ്കറും നിത്യാ മാമ്മനും വരെയുള്ളവര്‍ കാലാതീതമായി ആ പാട്ടിനെ സ്വരങ്ങളാല്‍ ചമയിച്ച് ശ്രോതാക്കളുടെ ആത്മാവില്‍ എത്തിക്കുന്നു.

ഇങ്ങനെ എത്രയോ ഗാനങ്ങള്‍ നമ്മുടെ ഹൃദയം കവര്‍ന്നിരിക്കുന്നു. സന്യാസിനി നിന്‍ പുണ്യാശ്രമത്തില്‍, കടലിനക്കരെ പോണോരെ, പുലര്‍ക്കാല സുന്ദര സ്വപ്‌നത്തില്‍, പുലരെ പൂന്തോണിയില്‍, ഇത്രമേല്‍ മണമുള്ള കുടമുല്ല പൂവുകള്‍ക്കെത്ര കിനാക്കള്‍, പാതിരാമഴ ഏതോ, കണ്ണീര്‍ പൂവിന്‍റെ, പിന്നെയും പിന്നെയും, പവിഴ മഴയെ... അങ്ങനെയങ്ങനെ എത്രയെത്ര പാട്ടുകള്‍.



പാമരനെന്നൊ പണ്ഡിതനെന്നൊ വേര്‍തിരിവില്ലാതെ സന്തോഷം വന്നാലും സങ്കടം വന്നാലും അസുഖങ്ങള്‍ വന്നാലുമൊക്കെ സംഗീതം അതിന്‍റെ കേള്‍വിക്കാരനെ എപ്പോഴും തൊട്ടുതലോടുകയാണ്. മറ്റൊരു സംഗീതദിനം കൂടി കടന്നുപോവുകയാണ്.

വാസ്തവത്തില്‍ നമ്മുടെ എല്ലാ നിമിഷങ്ങളും സംഗീതമയം ആണ്. പ്രിയപ്പെട്ടവരെ ചാരി ഹൃദയതാളം ശ്രവിച്ച് ഈ ഭൂമിയുടെ അറ്റത്തേയ്‌ക്കൊരു യാത്ര പോവുക... ജീവിതം മനോഹരമായിരിക്കും...

ശരത് ജി. മോഹൻ