"സമ്പത്തിന്‍റെ വൃത്തികെട്ട പ്രദര്‍ശനം'; വ്യവസായിയുടെ കാമുകി പണക്കെട്ടിന്മേല്‍ നടക്കുമ്പോള്‍
Thursday, June 27, 2024 11:24 AM IST
ഓരോ നാണയവും അധ്വാനിച്ചുണ്ടാക്കുന്നവര്‍ അതിന്‍റെ വില മറക്കരുതെന്നാണല്ലൊ. മറന്നാല്‍ അവര്‍ കാട്ടാനിടയുള്ള അഹന്ത വലുതായിരിക്കും. അത് ചിലപ്പോള്‍ വലിയ പതനങ്ങള്‍ക്ക് വഴിവെച്ചേക്കാം.

ഇപ്പോഴിതാ റഷ്യയിലുള്ള ഒരു വ്യാപാരി തന്‍റെ കാമുകിയ്ക്കായി ഒരുക്കിയ പരവതാനി വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവയ്ക്കുന്നു. മിസ്റ്റര്‍ താങ്ക്യൂ എന്നറിയപ്പെടുന്ന റഷ്യന്‍ സംരംഭകനും സോഷ്യല്‍ മീഡിയ വ്യക്തിയുമായ സെര്‍ജി കോസെങ്കോയാണ് വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്.

വീഡിയോയില്‍ കോസെങ്കോയുടെ കാമുകി ഹെലികോപ്റ്ററില്‍ നിന്ന് പണത്തിന്‍റെ കൂമ്പാരത്തിലേക്ക് ഇറങ്ങുന്നതായി കാണാം. പിന്നീട് പണം പരവതാനിയായി വിരിച്ച് അയാളുടെ കൈയിലും പിടിച്ച് അവര്‍ നടക്കുകയാണ്.

മുമ്പ് സംഭവിച്ച ഇക്കാര്യം സമൂഹ മാധ്യമങ്ങളില്‍ വിണ്ടും ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ പലരും രൂക്ഷമായാണ് പ്രതികരിക്കുന്നത്. "നിങ്ങള്‍ അങ്ങേയറ്റം സമ്പന്നനായിരിക്കാം, എന്നാല്‍ ഇത് ഇതുപോലെ പണം ചെലവഴിക്കുന്നതോ പാഴാക്കുന്നതോ ന്യായീകരിക്കുന്നില്ല. പകരം, നൂറുകണക്കിന് കുടുംബങ്ങളെ അഭിവൃദ്ധിപ്പെടുത്താനും ആയിരക്കണക്കിന് പട്ടിണിക്കാര്‍ക്ക് ഭക്ഷണം നല്‍കാനും നിങ്ങള്‍ക്ക് കഴിയും' എന്നാണൊരാള്‍ കുറിച്ചത്. "പണത്തെ ഇങ്ങനെ അപമാനിക്കുന്നത് ലജ്ജാകരമാണ്' എന്നാണ് മറ്റൊരാള്‍ കുറിച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.