"ഹായ്'; കൈവീശി കാണിക്കുന്ന കടുവ ഹിറ്റ്
Wednesday, June 19, 2024 3:26 PM IST
കാട് മറ്റൊരു ലോകമാണ്. അവിടുത്തെ ചലനങ്ങളും നിയമവും കാഴ്ചകളും ഒക്കെ വേറിട്ടതാണ്. മനുഷ്യനെ സംബന്ധിച്ച് പ്രകൃതിയായി മാത്രം ചെന്നെത്താന്‍ കഴിയുന്ന ഇടമാണവിടം.

മിക്കപ്പോഴും ഫോട്ടോഗ്രാഫര്‍മാരാണ് ഇത് മനസിലാക്കി കാടുകള്‍ കയറുക. അവര്‍ ചിത്രീകരിച്ചവയില്‍ നിന്നാകും കാടിന്‍റെ ഭംഗി സമൂഹം അറിയുന്നത്. സോഷ്യല്‍ മീഡിയയുടെ കാലത്ത് ചിത്രങ്ങളും ദൃശ്യങ്ങളും നമുക്ക് മുന്നില്‍ യഥേഷ്ടം എത്തുന്നു.

അടുത്തിടെ ഇന്‍സ്റ്റഗ്രാമിലെത്തിയ ഇത്തരത്തിലെ ഒരു വീഡിയോ അല്‍പം കൗതുകം നല്‍കുന്നതായിരുന്നു. മഹാരാഷ്ട്രയിലെ തഡോബ ദേശീയ ഉദ്യാനത്തില്‍ നിന്നുള്ള ദൃശ്യങ്ങളായിരുന്നത്.

വീഡിയോയില്‍ ഒരു കടുവ വെള്ളം കുടിക്കുന്നതാണുള്ളത്. അതിനിടയില്‍ അത് തന്‍റെ മുന്‍കാലുകള്‍ വീശുന്നുണ്ട്. ഫലത്തില്‍ കടുവ എതിരേയുള്ള മനുഷ്യനെ കൈവീശി കാണിക്കുകയാണെന്ന് തോന്നും.

"കടുവ ഹായ് പറയുന്നത് എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ?' എന്ന അടിക്കുറിപ്പോടെ എത്തിയ ഈ ദൃശ്യങ്ങള്‍ വൈറലായി മാറി. നിരവധി അഭിപ്രായങ്ങള്‍ ദൃശ്യങ്ങള്‍ക്ക് ലഭിച്ചു. "അതിമനോഹരമായ ദൃശ്യത്തിന് രസകരമായ അടിക്കുറിപ്പ്' എന്നാണൊരാള്‍ കുറിച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.