"ഹലോ സാര്‍ നദിയിലൊരു അജ്ഞാത മൃതദേഹം'; പോലീസുകാരെത്തിയപ്പോള്‍ സംഭവിച്ചത്...
Wednesday, June 12, 2024 11:51 AM IST
അജ്ഞാത മൃതദേഹങ്ങളുടെ കോള്‍ പോലീസ് സ്‌റ്റേഷനെ സംബന്ധിച്ച് പുതുമയുള്ള കാര്യമല്ലല്ലൊ. നദിയിലൊ കിണറ്റിലൊ ആളൊഴിഞ്ഞ പറമ്പിലൊ ഒക്കെ ഇത്തരത്തില്‍ ആളുകള്‍ മരിച്ചുകിടന്ന എത്രയെത്ര സംഭവങ്ങള്‍ നാം വാര്‍ത്തകളിലൂടെയും മറ്റും അറിഞ്ഞിരിക്കുന്നു.

മരിച്ചത് ആരാണെന്ന് അറിയുംവരെ എല്ലാവര്‍ക്കും ഒരു ടെന്‍ഷനുണ്ടാകും. എന്നാല്‍ അടുത്തിടെ തെലങ്കാനയിലെ ഒരു നദിയില്‍ പൊന്തിയ ശവം തിരിച്ചറിഞ്ഞപ്പോള്‍ നാട്ടുകാര്‍ക്ക് ചിരിയടക്കാനായില്ലത്രെ. അതെന്താ ആളെ ചിരിപ്പിച്ച മരണം എന്നല്ലെ.
വാറങ്കല്‍ ജില്ലയില്‍ ആണ് ഈ "മൃതദേഹം' പൊന്തിയത്. നാട്ടുകാര്‍ പോലീസിനെ കാര്യം വിളച്ചറിയിക്കുകയായിരുന്നു. കേട്ടപാതികേള്‍ക്കാത്തപാതി പോലീസ് ജീപ്പില്‍ക്കേറി സ്ഥലത്തെത്തി. അവര്‍ നോക്കുമ്പാള്‍ തണുത്ത ജലത്തില്‍ പൊന്തിക്കിടക്കുന്ന ശവം.

പിന്നൊന്നും നോക്കിയില്ല തലമുടികൂട്ടി പൊക്കിയെടുത്തു. അപ്പോഴല്ലെ രസം ആള് മരിച്ചിട്ടില്ലായിരുന്നു. അങ്ങേര് ചാടി എഴുന്നേറ്റു. കൂടിനിന്നവര്‍ ആദ്യം പേടിക്കുകയും പിന്നെ ആശയക്കുഴപ്പത്തിലാവുകയും ചെയ്തു.

പോലീസ് കാര്യം തിരക്കി. ടിയാന്‍ ഒരു ഗ്രാനൈറ്റ് ക്വാറിയില്‍ ജോലി ചെയ്യുന്ന ആളാണത്രെ. കൊടും ചൂടില്‍ 10 ദിവസമായി ഗ്രാനൈറ്റ് ക്വാറിയില്‍ 12 മണിക്കൂര്‍ തുടര്‍ച്ചയായി ജോലി ചെയ്യുകയായിരുന്നു. അതിനാല്‍ ശരീരം വല്ലാതെ ചൂടെടുത്ത്. പോംവഴിയായാണ് നദിയില്‍ വന്ന് കിടന്നത്. സംഗതി ശവം എന്ന് നാട്ടുകാരും വിചാരിച്ചു.

സത്യം അറിഞ്ഞതോടെ ആളെ തണുക്കാന്‍ വിട്ടശേഷം പോലീസും രക്ഷാപ്രവര്‍ത്തകരും മാധ്യമങ്ങളും നാട്ടുകാരും തിരികെ യാത്രയായി...

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.