കാട് വീടാണ്; കൂടിറങ്ങുന്ന പുലിക്കാഴ്ച
Monday, June 10, 2024 10:21 AM IST
കാട് മറ്റൊരു ലോകമാണല്ലൊ. മനുഷ്യര്‍ക്ക് റോള്‍ ഇല്ലാത്ത ഇവിടെ സിംഹവും കടുവയും പുലിയുമൊക്കെയാണ് പ്രധാനികള്‍. അവരുടെ സ്വെെര്യവിഹാരം കഥകളിലും മറ്റുമാണ് നാം അറിയാറ്.

എന്നാല്‍ വേനല്‍ കടുക്കുമ്പോഴും പുഴ വറ്റുമ്പൊഴും ഒക്കെ ഈ വന്യജീവികള്‍ നാട്ടില്‍ ഇറങ്ങാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ അവ മനുഷ്യരെയും വളര്‍ത്തുമൃഗങ്ങളെയുമൊക്കെ ആക്രമിക്കാറുണ്ട്. അതിനാല്‍ത്തന്നെ ഇങ്ങനെ നാട്ടില്‍ ഇറങ്ങുന്ന മൃഗങ്ങളെ മയക്കുവെടിവച്ചും കൂട്ടിലാക്കിയുമൊക്കെ തിരികെ കാട്ടില്‍ എത്തിക്കാറുണ്ട്.

അത്തരത്തില്‍ നാട്ടിലിറങ്ങി കെണിയിലായ ഒരു പുലിയെ തിരികെ കാട് കയറ്റുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ സുപ്രിയ സാഹു എക്‌സില്‍ പങ്കുവച്ച ദൃശ്യങ്ങളില്‍ പുള്ളിപ്പുലിയെ വനത്തിലേക്ക് വിടുന്ന രണ്ട് വീഡിയോകള്‍ പങ്കിട്ടു.

നീലഗിരിയിലെ ഗൂഡല്ലൂരിലാണ് പുള്ളിപ്പുലി ജനവാസ കേന്ദ്രത്തിലേക്ക് കടന്നത്. വഴിതെറ്റി നാട്ടിലിറങ്ങിയ പുലിയെ തമിഴ്‌നാട് വനപാലകര്‍ സുരക്ഷിതമായി രക്ഷപ്പെടുത്തി തിരികെ വനത്തില്‍ എത്തിച്ചു. ദൃശ്യങ്ങളില്‍ ഒരു ചെറിയ പിക്കപ്പ് ട്രക്കിന്‍റെ പുറകിലെ കൂട് തുറക്കുമ്പോള്‍ പുലി ചാടിയോടുന്നതായി കാണാം.

ഈ കാഴ്ചയില്‍ നിരവധി മൃഗസ്‌നേഹികള്‍ വനംവകുപ്പിനെ അഭിനന്ദിച്ചു. "ഗൂഡല്ലൂര്‍ ടീമിന് അഭിനന്ദനങ്ങള്‍. നിങ്ങള്‍ ഗംഭീരമായ ജോലി ചെയ്തു.' എന്നാണൊരാള്‍ കുറിച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.