മൂക്കുകൊണ്ട് "ക്ഷ, ത്ര' മാത്രമല്ല റിക്കാര്‍ഡും പറ്റുമെന്ന് "ടൈപ്പിംഗ് മാന്‍ ഓഫ് ഇന്ത്യ'
Saturday, June 1, 2024 11:36 AM IST
ആളുകള്‍ പലതരം റിക്കാര്‍ഡുകള്‍ സ്ഥാപിക്കാറുണ്ടല്ലൊ. അവയില്‍ പലതും കൗതുകകരമാണുതാനും. ചിലര്‍ സ്വന്തം റിക്കാര്‍ഡുകള്‍ ഇങ്ങനെ തിരുത്തി കൊണ്ടിരിക്കുന്നതും വലിയ കൗതുകംതന്നെയാണ്. അത്തരത്തിലൊരു റിക്കാര്‍ഡിന്‍റെ കാര്യമാണിത്.

ഇന്ത്യക്കാരനായ വിനോദ് കുമാര്‍ ചൗധരി എന്നയാളാണ് ഈ റിക്കാര്‍ഡ് തിരുത്തലുകാരന്‍. അദ്ദേഹം 2023-ല്‍ ഒരു വേറിട്ട റിക്കാര്‍ഡ് സ്ഥാപിച്ചു.അതായത് കീബോര്‍ഡില്‍ ഇംഗ്ലിഷ് അക്ഷരമാല വേഗത്തില്‍ ടൈപ്പ് ചെയ്തു.

കൈകൊണ്ടല്ല കേട്ടോ മൂക്കുപയോഗിച്ചായിരുന്നു ഈ പ്രകടനം. അതും 27.80 സെക്കന്‍ഡില്‍ അദ്ദേഹം ഇംഗ്ലിഷ് അക്ഷരമാല മൊത്തം കുറിച്ചു. ഈ റിക്കാര്‍ഡ് നേട്ടത്തില്‍ അദ്ദേഹത്തെ എല്ലാവരും അഭിനന്ദിച്ചു.

എന്നാല്‍ അദ്ദേഹം അവിടംകൊണ്ടൊന്നും ഇത് അവസാനിപ്പിച്ചില്ല. അതേ വര്‍ഷം 26.73 സെക്കന്‍ഡില്‍ അദ്ദേഹം പിന്നെയും റിക്കാര്‍ഡ് ഇട്ടു. അതുംകൊണ്ടും നിര്‍ത്തിയില്ല. പിന്നീട് അടുത്തിടെ വെറും 25.66 സെക്കന്‍ഡില്‍ ചൗധരി ഈ നേട്ടം പൂര്‍ത്തിയാക്കി

"ടൈപ്പിംഗ് മാന്‍ ഓഫ് ഇന്ത്യ' എന്നാണ് ഈ 44 കാരന്‍ അറിയപ്പെടുന്നത്. മൂക്ക് ഉപയോഗിച്ച് ടൈപ്പുചെയ്യുന്നതിനു പുറമേ, "അക്ഷരമാല പിന്നിലേക്ക് (ഒറ്റക്കൈ) 5.36 സെക്കന്‍ഡ് കൊണ്ട് ടൈപ്പ് ചെയ്യാനുള്ള ഏറ്റവും വേഗമേറിയ സമയം, 6.78 സെക്കന്‍ഡ് കൊണ്ട് പിന്നില്‍ കൈകൊണ്ട് അക്ഷരമാല ടൈപ്പ് ചെയ്യുന്ന ഏറ്റവും വേഗതയേറിയ സമയം' എന്നീ റിക്കാര്‍ഡുകള്‍ അദ്ദേഹത്തിന്‍റെ പേരിലാണ്.

തന്‍റെ ജോലി ടൈപ്പിംഗ് ആണെന്നും അതിനാല്‍ ഈ മേഖലയില്‍ തന്നെ റിക്കാര്‍ഡ് തീര്‍ക്കണമെന്നും ആഗ്രഹിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. ഇതിനായി മണിക്കൂറുകളോളം പരിശീലിച്ചതായും ചൗധരി വെളിപ്പെടുത്തി. മൂക്ക് ഉപയോഗിച്ച് ടൈപ്പ് ചെയ്തത് ആദ്യമൊക്കെ തലകറക്കം ഉണ്ടാക്കിയെന്നും അദ്ദേഹം വെളിപ്പെടുത്തി.

എന്നാല്‍ മതിയായ പരിശീലനത്തിലൂടെ എല്ലാം സാധ്യമാണെന്ന് അദ്ദേഹം തറപ്പിച്ചു പറയുന്നു. സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലുള്ള റിക്കാര്‍ഡുകളുടെ എണ്ണത്തിലും കൂടുതല്‍ റിക്കാര്‍ഡുകള്‍ സ്ഥാപിക്കുക എന്നതാണ് തന്‍റെ മോഹമെന്ന് വിനോദ് പറഞ്ഞുവയ്ക്കുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.