വാഹനം ഓടിക്കുന്നതിനിടെ ഓണ്‍ലൈന്‍ കോടതിയില്‍ ഹാജരായ "ധൈര്യശാലി'; അതും ലൈസന്‍സില്ലാതെ!
Friday, May 31, 2024 12:13 PM IST
ആളുകള്‍ പല കാര്യങ്ങള്‍ നിമിത്തം കോടതി കയറാറുണ്ട്. അവരില്‍ ചിലര്‍ അന്നേരം കാട്ടുന്ന അബദ്ധം നിമിത്തം കോടതിയുടെ ശിക്ഷയ്ക്ക് പാത്രമാകാറുണ്ട്. കോടതി നടക്കുന്നതിനിടെ ഫോണില്‍ സംസാരിച്ച പലരും കോടതി തീരുംവരെ നില്‍ക്കേണ്ടി വന്ന സംഭവം നമ്മള്‍ കേട്ടിട്ടുണ്ടല്ലൊ.

എന്നാല്‍ അടുത്തിടെ അമേരിക്കയില്‍ നടന്ന സാഹസികത ഇതിനെയൊക്കെ കടത്തിവെട്ടുന്നതായിരുന്നു. മിഷിഗണില്‍ നിന്നുള്ള കോറി ഹാരിസ് എന്നയാള്‍ ആണ് ഇതിലെ മുഖ്യ കഥാപാത്രം.

ഇദ്ദേഹത്തിന്‍റെ ഒരുകേസ് അവിടുത്തെ കോടതി പരിഗണിക്കുകയായിരുന്നു. ജഡ്ജി ജെ. സെഡ്രിക് സിംപ്‌സണ്‍ ആയിരുന്നു കോടതിയില്‍ ഉണ്ടായിരുന്നത്. വക്കീല്‍ വാദിച്ചുതുടങ്ങിയപ്പോള്‍ ഹാരിസ് സൂം മീറ്റ് വഴി കോടതിയില്‍ ഹാജരായി. ജഡ്ജി നോക്കിയപ്പോള്‍ ടിയാന്‍ കാര്‍ ഓടിക്കുകയാണ്.

അദ്ദേഹം ഇക്കാര്യം തിരക്കിയപ്പോള്‍ കാര്‍ ഉടന്‍ ഒതുക്കാമെന്ന് വാക്ക് പറഞ്ഞു. അന്നേരമാണ് ഇയാളുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കിയതാണല്ലൊ എന്ന കാര്യം ജഡ്ജി തിരിച്ചറിഞ്ഞത്. ഇക്കാര്യം വക്കീലിനോട് ചോദിച്ച്. ശരിയാണെന്ന് അവരും പറഞ്ഞു.

ഇതോടെ ആള് പരുങ്ങലിലായി. അതുവരെയുള്ള സ്മാര്‍ട്‌നെസ് ഒക്കെ പോയി തന്‍റെ അബദ്ധത്തില്‍ ഹാരിസ് തലയില്‍ കൈവച്ചിരുന്നു. സെഡ്രിക് സിംപ്‌സണ്‍ ഉടനടി ഒരു ഉത്തരവങ്ങിട്ടു. വൈകുന്നേരം ആറിനുള്ളില്‍ ആളെ ഉള്ളിലാക്കിയേക്കാന്‍.

ഫലത്തില്‍ പുതിയ ഒരു കേസുമായി, ജയിലിലുമായി. ഇയാളുടെ ഈ അബദ്ധം വലിയ ചര്‍ച്ചയാക്കുകയാണ് നെറ്റിസണ്‍. "വാഷിംഗ്ടണ്‍ കൗണ്ടി ജയിലിലന്ന് വൈകുന്നേരം ചിരിപടര്‍ന്നു കാണും' എന്നാണൊരാള്‍ കുറിച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.