"പറക്കുന്ന കാര്‍'; ടോക്കിയോ നഗരത്തിലെ പുതിയ വിശേഷം
Thursday, May 23, 2024 3:00 PM IST
പറക്കുക എന്നത് പലരുടെയും കിനാവാണ്. ഈ ഭൂമിയെ തൊടാതെ തെന്നിനീങ്ങി കാഴ്ചകള്‍ ആസ്വദിക്കാന്‍ നിരവധിപേര്‍ക്ക് ഇഷ്ടമാണ്. നമ്മുടെ സയന്‍സ് ഫിക്ഷന്‍ ചിത്രങ്ങളില്‍ പറക്കുന്ന നിരവധി വാഹനങ്ങളെയും മനുഷ്യരെയുമൊക്കെ കാണാന്‍ കഴിയും.

പണ്ട് ഇതൊക്കെ ഒരു ഭാവന മാത്രം എന്നായിരുന്നു ആളുകള്‍ പറഞ്ഞിരുന്നത്. എന്നാല്‍ കാലം മാറിയപ്പോള്‍ സാങ്കേതികവിദ്യ വേറെ ലെവലായി മാറി. ഇപ്പോഴിതാ ശരിക്കുമൊരു പറക്കും കാര്‍ എത്തിയിരിക്കുന്നു.

സംഗതി അങ്ങ് ജപ്പാനിലെ ടോക്കിയോയിലാണ്. അത്യാധുനിക സാങ്കേതികവിദ്യയുടെ ഒരു പ്രദര്‍ശനം സുഷി ടെക് ടോക്കിയോ 2024 ല്‍ നടത്തി. ഇതില്‍ അഞ്ഞൂറിലാധികം കാണികളെ സാക്ഷിയാക്കി ഒരു കാര്‍ പറന്നുയര്‍ന്നു. ഹെലിപാഡോ റണ്‍വേയോ ആവശ്യമില്ലാതെ, ഫലത്തില്‍ എവിടെയും പറന്നുയരാനും ലാന്‍ഡ് ചെയ്യാനും കഴിയുന്ന വാഹനം.

ദൃശ്യങ്ങളില്‍ ഒരാള്‍ മാത്രമിരിക്കുന്ന ഈ കാര്‍ നേരെ പറന്നുയരുകയാണ്. ചുറ്റുമുള്ളവര്‍ അദ്ഭുതാഹ്ലാദങ്ങളോടെ നോക്കി നില്‍ക്കുന്നു. അല്‍പനേരം പറന്നശേഷം കാര്‍ സുരക്ഷിതമായി നിലത്തിറങ്ങുന്നു.

ഹെക്സ എന്ന് പേരിട്ടിരിക്കുന്ന "കാര്‍' വികസിപ്പിച്ചെടുത്തത് അമേരിക്കന്‍ കമ്പനിയായ ലിഫ്റ്റ് എയര്‍ക്രാഫ്റ്റ് ഇങ്ക് ആണ്. ഒറ്റ സീറ്റുള്ള വാഹനമാണ് ഹെക്സ. വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന 18 പ്രൊപ്പല്ലറുകള്‍ കാരണമാണ് അത് പറക്കുന്നത്.

ഇതിന് 4.5 മീറ്റര്‍ വീതിയും 2.6 മീറ്റര്‍ ഉയരവുമുണ്ട്. ഏകദേശം 196 കിലോഗ്രാം ഭാരം മാത്രമാണിതിന്. എന്തായാലും ഭാവിയില്‍ പറന്നു പായാമെന്നാണ് പലരും കുറിക്കുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.