തെല്ല് ഭയമുളള വധുവിനായി കാബിന്‍ ക്രൂ വക ഒരു "മിഡ്-എയര്‍ റിഹേഴ്‌സല്‍'
Friday, May 17, 2024 12:53 PM IST
വിവാഹം; പലരും ജീവിതത്തിലെ നിര്‍ണായകമായ ഒരു കാര്യം എന്ന നിലയിലാണ് കാണാറ്. രണ്ടുപേരുടെ കൂടിച്ചേരല്‍ മാത്രമല്ലല്ലൊ അതിന്‍റെ സവിശേഷത. പലതരം ചടങ്ങുകളും ആഘോഷങ്ങളും വിവാഹവുമായി ബന്ധപ്പെട്ട് നാം കൊണ്ടാടാറുണ്ട്.

മിക്കവര്‍ക്കും വിവാഹദിനം അടുക്കുമ്പോള്‍ ചെറിയ ടെന്‍ഷനൊക്കെ ഉണ്ടാകാറുണ്ട്. പ്രത്യേകിച്ച് ആ വേദിയില്‍ നില്‍ക്കേണ്ടിവരുന്ന വധൂവരന്‍മാര്‍ക്ക്. ഇപ്പോഴിതാ ഒരു വിമാനത്തിലെ കാബിന്‍ ക്രൂ വധുവിന്‍റെ ടെന്‍ഷന്‍ കുറയ്ക്കാന്‍ നടത്തിയ പ്രവൃത്തി സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു.

സൗത്ത് വെസ്റ്റേണ്‍ എയര്‍ലൈന്‍സിലെ കാബിന്‍ ക്രൂ ആണ് ഇത്തരമൊരു കാര്യം ചെയ്തത്. അവര്‍ വധുവിനും കുടുംബത്തിനുമായി ഒരു "മിഡ്-എയര്‍ റിഹേഴ്‌സല്‍' സംഘടിപ്പിച്ചു.

ഇന്‍സ്റ്റഗ്രാമില്‍ എത്തിയ വീഡിയോ പ്രകാരം കേലി എന്ന വധുവും വരന്‍ ജാക്കും മറ്റ് യാത്രക്കാരും വിമാനത്തിലുണ്ട്. ഫ്ലൈറ്റ് അറ്റന്‍ഡന്‍റുകള്‍ വധൂവരന്‍മാരെ മുന്നിലേക്ക് ക്ഷണിക്കുന്നു. ശേഷം അറ്റന്‍ഡര്‍മാരില്‍ ഒരാള്‍ വിമാനത്തിലെ മെെക്ക് വഴി ജാക്കിനോട് കേലിയെ വിവാഹം ചെയ്യാന്‍ സമ്മതമാണൊ എന്ന് തിരക്കുന്നു.

അവന്‍ സമ്മതമാണെന്ന് പറയുമ്പോള്‍ യാത്രക്കാരും വധുവും ആഹ്ലാദത്തിലാകുന്നു. ശേഷം സമാനമായ ചോദ്യം കേലിയോടും ആവര്‍ത്തിക്കുന്നു. ജാക്കിനെ വിവാഹം കഴിക്കാന്‍ സമ്മതമാണെന്ന് അവളും പറയുന്നു. ഇതോടെ അവര്‍ ഭാര്യഭര്‍ത്താക്കന്‍മാരായി എന്ന് ഫ്ലൈറ്റ് അറ്റന്‍ഡന്‍റ് പറയുന്നു. അപ്പോള്‍ ആളുകള്‍ കെെയടിക്കുന്നു. വരനും വധുവും തമ്മില്‍ ചുംബിക്കുകയും ചെയ്യുന്നു.

വിവാഹത്തിന്‍റെ ഈ റിഹേഴ്‌സല്‍ നെറ്റിസണും ബോധിച്ചു. നിരവധിപേര്‍ വധൂവരന്‍മാര്‍ക്ക് ആശംസയും സൗത്ത് വെസ്റ്റേണ്‍ എയര്‍ലൈന്‍സിലെ കാബിന്‍ ക്രൂവിന് അഭിനന്ദനവും നേര്‍ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.