ഫ്രഞ്ച് നഗരവീഥിയിലെ "ബ്ലാക്ക് ഏലിയന്‍'
Saturday, June 15, 2024 11:46 AM IST
ലോകം വിചിത്രമാണെന്ന് പലരും പറയാറുണ്ടല്ലൊ. വാസ്തവത്തില്‍ "വിചിത്രരായ മനുഷ്യരുള്ള ലോകം' എന്നാണ് പറയേണ്ടത്. വേറിട്ട ജീവിതചര്യയുള്ള പലരും നമുക്ക് ചുറ്റുമുണ്ട്. ഇത്തരത്തിലുള്ള "അസാധാരണക്കാര്‍' നമ്മളെ അമ്പരപ്പിക്കുകയും ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യും.

ഇത്തരം ആളുകള്‍ക്ക് സാധാരണക്കാരുടെ യുക്തിയില്‍ നിരക്കാത്ത അവരവരുടേതായ പല ന്യായങ്ങളുമുണ്ട്. അത്തരത്തില്‍ ലോകശ്രദ്ധയാകര്‍ഷിച്ച ഒരാളാണ് ഫ്രാന്‍സില്‍ നിന്നുള്ള ആന്‍റണി ലോഫ്രെഡോ. "കറുത്ത അന്യഗ്രഹജീവി' ആവുക എന്നതാണ് അദ്ദേഹത്തിന്‍റെ ലക്ഷ്യം.

അതിനായി ഈ മുപ്പത്തിമൂന്നുകാരന്‍ ശരീരത്തില്‍ വരുത്തിയ മാറ്റം ആരെയും ഞെട്ടിക്കുന്നതാണ്. നിലവില്‍ ഫ്രഞ്ച് നഗരത്തില്‍ കാണപ്പെടുന്ന ഇദ്ദേഹം ശരീരം മുഴുവന്‍ മാറ്റം വരുത്തി അന്യഗ്രഹ ജീവി എന്ന നിലയിലാണ് നടപ്പ്.

മുന്‍പ് സാധാരണ വ്യക്തിയായിരുന്നു ആന്‍റണി. അയാളുടെ സ്വന്തം ഭാഷയില്‍ പറഞ്ഞാല്‍ "സെക്സി മാന്‍'. എന്നാല്‍ ഒരു അന്യഗ്രഹ ജീവിയാകണമെന്ന അദമ്യമായ ആഗ്രഹം അദ്ദേഹത്തിന്‍റെ ജീവിതത്തെ മാറ്റിമറിച്ചു.

ചെവി പാതി മുറിച്ചും നാവ് രണ്ടായി മുറിച്ചും കൃഷ്ണമണിയില്‍ ടാറ്റൂ ചെയ്തുമൊക്കെ ഇയാളാകെ മാറി. ശരീരത്തിലെ ഒട്ടുമിക്കയിടങ്ങളിലും രൂപമാറ്റം വരുത്തി. ഇതോടെ സമൂഹ മാധ്യമങ്ങളിലും മാധ്യമങ്ങളിലും ആന്‍റണി ലോഫ്രെഡോ വലിയ ചര്‍ച്ചയായി. പിന്നാലെ , "ദി ബ്ലാക്ക് ഏലിയന്‍ പ്രോജക്റ്റ്' എന്നൊരു ഡോക്യുമെന്‍ററി അദ്ദേഹത്തെക്കുറിച്ചുണ്ടായി.

താനിതുവരെ 46 ശതമാനം മാത്രമാണ് രൂപമാറ്റം വരുത്തിയതെന്നും ഇനിയും മാറ്റം അനിവാര്യമാണെന്നും ആന്‍റണി പറയുന്നു. ഇയാള്‍ ഒരു കാലും മുറിച്ചുമാറ്റാന്‍ പദ്ധതിയിടുന്നു എന്നുകേട്ടവരൊക്കെ ഞെട്ടിയിരിക്കുന്നു.

എന്തായാലും ഇത്തരം ബ്ലാക്ക് ഏലിയന്‍ മാറ്റം ആന്‍റണി ലോഫ്രെഡോയ്ക്ക് പ്രസിദ്ധി മാത്രമല്ല ബുദ്ധമുട്ടും സമ്മാനിക്കുന്നുണ്ടത്രെ. "ആന്‍റണി ഒരു പ്രഹേളിക' എന്നാണൊരാള്‍ ഇയാളെ കുറിച്ച് എഴുതിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.