"തിരികെ വരും'; വയോധികന്‍റെ മൃതദേഹം മരവിപ്പിച്ച് സൂക്ഷിച്ച് ഓസ്ട്രേലിയന്‍ കമ്പനി
Saturday, June 1, 2024 1:02 PM IST
മരണം അനിവാര്യമായ ഒരു അവസാനം എന്നാണ് പലരും മനസിലാക്കുന്നത്. പണ്ഡിതനായാലും പാമരനായാലും ധനവാനായാലും ഭിക്ഷാടകനായാലും ഒരുദിവസം മരിക്കും എന്ന കാര്യം എല്ലാവര്‍ക്കും അറിയാം.

ചിലര്‍ മരണത്തിന് ശേഷമുള്ള ജീവിതത്തില്‍ വിശ്വസിക്കുമ്പോള്‍ മറ്റ് ചിലര്‍ അതിനെ തള്ളിക്കളയുന്നു. എന്തായാലും ഈ ഭൂമിയില്‍ മരണമില്ലാതെ തുടരണമെന്ന് കൊതിക്കുന്നവര്‍ നിരവധിയാണ്. ശാസ്ത്രം എത്രയൊക്കെ ഉന്നതി നേടിയിട്ടും അവര്‍ക്ക് മരണത്തിനൊരു മരുന്നില്‍ എത്താന്‍ സാധിച്ചിട്ടില്ല.

അടുത്തിടെ ഓസ്‌ട്രേലിയയില്‍ നിന്നുള്ള ഒരു മനുഷ്യന്‍റെ മൃതദേഹം സൂക്ഷിച്ചത് വലിയ വാര്‍ത്തയായി. അതിനുകാരണം ഒരുദിവസം അദ്ദേഹം തിരിച്ച് ജീവിക്കുന്നവനായി തീരുമെന്ന വിശ്വാസമാണ്.

ഈ മേയ് 12ന് ആണ് ഇദ്ദേഹം മരിച്ചത്. ഓസ്‌ട്രേലിയയില്‍ നിന്നുള്ള ഒരു ക്രയോജനിക് കമ്പനിയാണ് ഭാവിയില്‍ പുനരുജ്ജീവനം സാധ്യമാകുമെന്ന പ്രതീക്ഷയില്‍ സിഡ്‌നിക്കാരനായ 80 കാരന്‍റെ മൃതദേഹം സംസ്‌കരിക്കാതെ ശീതീകരിച്ച് സൂക്ഷിച്ചിരിക്കുന്നത്.

നിരവധി പ്രക്രിയയകള്‍ ഇതിനായി വേണ്ടിവന്നു. മൃതദേഹം ആറ് ഡിഗ്രി സെല്‍ഷ്യസില്‍ തണുപ്പിച്ച ശേഷം ക്രയോപ്രോട്ടെക്റ്റന്‍റ് (ആന്‍റി-ഫ്രീസ് സൊല്യൂഷന്‍) ശരീരത്തില്‍ കുത്തിവയ്ക്കും. പിന്നീട് ഈ ശരീരം ഡ്രൈ ഐസില്‍ പായ്ക്ക് ചെയ്ത് താപനില മൈനസ് 80 ഡിഗ്രി സെല്‍ഷ്യസായി കുറയ്ക്കും. ഇതിന് ശേഷം മൃതദേഹം സതേണ്‍ ക്രയോണിക്‌സിന്‍റെ കേന്ദ്രത്തില്‍ എത്തിച്ച് -196 ഡിഗ്രി സെല്‍ഷ്യസ് തണുപ്പുള്ള ചേംബറിലേക്ക് മാറ്റും. ഇവിടെയാണ് പിന്നീട് മൃതദേഹം സൂക്ഷിക്കുക.

ഈ മൃതദേഹത്തിന് സതേണ്‍ ക്രയോണിക്സ് ഫെസിലിറ്റി സെന്‍റര്‍ 'പേഷ്യന്‍റ്-1' എന്നാണ് പേര് നല്‍കിയിരിക്കുന്നത്. മൃതദേഹം മരവിപ്പിച്ച് നിലനിര്‍ത്തുന്നതിനായി കമ്പനി ഈടാക്കുന്നത് 1,70,000 ഓസ്‌ട്രേലിയന്‍ ഡോളറാണ്. അതായത് 94,11,030 രൂപ.

എന്നാല്‍ ഇക്കാര്യം പുറത്തുവന്നതോടെ നിരവധിപേര്‍ വിമര്‍ശനവുമായി എത്തി. മരിച്ചുപോയ ആളുകളെ തിരികെ കൊണ്ടുവരാന്‍ കഴിയുമെന്ന ആശയം വിഡ്ഢിത്തമാണെന്ന് ചിലര്‍ പറഞ്ഞു. മരിച്ചാലുടന്‍, ഒരാളുടെ തലച്ചോറിന്‍റെയും അവയവങ്ങളുടെയും ഓക്‌സിജന്‍ നഷ്ടപ്പെടുകയും വ്യക്തിഗത കോശങ്ങള്‍ മരിക്കാന്‍ തുടങ്ങുകയും ചെയ്യുമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.