താജ് ആയാലും തട്ടുകടയായാലും അവനുറങ്ങട്ടെയെന്ന് ടാറ്റ; ബഹുമാനമറിയിച്ചു നെറ്റിസണ്‍
Friday, May 31, 2024 2:55 PM IST
ഇന്ത്യയില്‍ പല വമ്പന്‍ ബിസിനസുകാര്‍ ഉണ്ട്. എന്നാല്‍ ഇന്ത്യക്കാര്‍ ഏറ്റവും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നയാള്‍ രത്തന്‍ ടാറ്റ എന്ന മനുഷ്യനാണെന്ന് പറയാം. അതിനു കാരണം അദ്ദേഹത്തിന്‍റെ മറ്റുള്ളവരോടുള്ള പെരുമാറ്റവും പ്രവര്‍ത്തിയുമാണ്.

അദ്ദേഹത്തിന്‍റെ നല്ല മനസിന്‍റെ നിരവധി ഉദാഹരണങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ എത്താറുണ്ട്. എന്നാല്‍ ഏറെ വേറിട്ട ഒരു പോസ്റ്റ് കഴിഞ്ഞ ദിവസം ഡോ. റൂബി ഖാന്‍ എന്ന യുവതി പങ്കുവയ്ക്കുകയുണ്ടായി.

ഒരു എച്ച്ആര്‍ പ്രഫഷണലായ റൂബി പലപ്പോഴും സൗത്ത് ബോംബെയിലെ പ്രശസ്തമായ താജ് ഹോട്ടലില്‍ താമസിക്കാറുണ്ട്. അടുത്തിയാണ് അവര്‍ ഒരു കാര്യം ശ്രദ്ധിച്ചത്. ഈ പഞ്ചനക്ഷത്ര ഹോട്ടലിന്‍റെ പ്രവേശന കവാടത്തില്‍ ഒരു തെരുവ് നായ സമാധാനപരമായി കിടന്നുറങ്ങുന്നു.

ഒരുപക്ഷെ ജീവനക്കാരുടെ അലംഭാവമാകാം ഇതിനുപിന്നില്‍ എന്ന് റൂബി ചിന്തിച്ചു. അവര്‍ ഉടനടി ഈ നായയുടെ കാര്യം അവിടുത്തെ ജീവനക്കാരോട് ചോദിച്ചു. അപ്പോഴാണ് ആ സത്യം പുറത്തറിഞ്ഞത്.

ഈ നായ്ക്കളെല്ലാം അവരുടെ ജനനം മുതല്‍ ഈ ഹോട്ടലിന്‍റെ സമീപം തന്നെ ഉള്ളതാണത്രെ. അവയെ ഒന്നിനെയും ഒരു കാരണവശാലും ഉപദ്രവിക്കരുതെന്ന് രത്തന്‍ ടാറ്റ പ്രത്യേകനിര്‍ദേശം നല്‍കിയിട്ടുണ്ടത്രെ. അതിനാല്‍ ഈ നായ്ക്കള്‍ ഇത്തരത്തില്‍ അവര്‍ക്ക് താത്പര്യമുള്ളിടത്ത് കിടന്നുറങ്ങുമത്രെ.

ഇത്രയും വലിയ ധനികനായ ആ മനുഷ്യന്‍റെ ഈ കരുതല്‍ റൂബിയെ അദ്ഭുതപ്പെടുത്തി. മാത്രമല്ല ഈ വിവരം അറിഞ്ഞവരും അദ്ഭുതംകൂറി. കാരണം വിവിഐപികളടക്കം വന്നു താമസിക്കുന്ന ഇടമാണ് താജ്. എന്നിട്ടും ഇത്തരത്തില്‍ ജീവികളെ പുറത്താക്കാതെ കരുതുന്നത് വലിയ കാര്യമാണല്ലൊ.

രത്തന്‍ ടാറ്റയുടെ മൃഗങ്ങളോടുള്ള ദയയുള്ള പരിഗണനയെ നിരവധിപേര്‍ പ്രശംസിച്ചു. "ആര്‍ക്കും വലിയ സംരംഭകനാകാം. എന്നാല്‍ വലിയ മനുഷ്യനാവുക പ്രയാസം. താങ്കള്‍ ഇതു രണ്ടുമാണ്' എന്നാണൊരാള്‍ കുറിച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.