Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Viral
Back to home
നൃത്തത്തിന് റിട്ടയർമെന്റില്ല...
Wednesday, May 15, 2024 12:32 PM IST
സീമ മോഹന്‍ലാല്‍
"നൃത്തവും പാട്ടുമൊക്കെ എന്റെ മനസിന് സന്തോഷം തരുന്ന കാര്യങ്ങളാണ്. ഈ പ്രായത്തിലും അത് കൈകാര്യം ചെയ്യാന്‍ കഴിയുന്നത് മഹാഭാഗ്യംതന്നെയല്ലേ...' തുടക്കക്കാരായ ശിഷ്യകള്‍ക്ക് ഭരതനാട്യത്തിലെ പ്രാഥമിക പാഠങ്ങളായ നമസ്കാരവും തട്ടടവുമൊക്കെ കാണിച്ചുകൊടുക്കുകയാണ് 72കാരിയായ ജി. മഹിളാമണി എന്ന നൃത്താധ്യാപിക.
ആലപ്പുഴ പഴവീടില്‍ വീടിനോട് ചേര്‍ന്നുള്ള ശ്രീകലാനിലയം എന്ന നൃത്തവിദ്യാലയത്തില്‍ ഇരുപതോളം ശിഷ്യകള്‍ക്ക് തന്നിലെ കഴിവ് പകര്‍ന്നു നല്കുമ്പോഴും പ്രായാധിക്യത്തിന്റെ വിഷമതകള്‍ ഈ നര്‍ത്തകിയെ ബാധിച്ചിട്ടില്ല.
ഇന്നും പാട്ടിന്റെ താളത്തിനൊപ്പമുള്ള ചുവടും മുഖത്ത് മിന്നിമായുന്ന വ്യത്യസ്ഥ ഭാവങ്ങളും മഹിളാമണിയെന്ന നൃത്ത അധ്യാപികയുടെ വിഷമതകളില്‍ തളരാതെ പൊരുതി നേടിയ ജീവിത വിജയത്തിന്റെ കഥ കൂടിയാണ് പറയുന്നത്.
അഞ്ചാം വയസിലെ നൃത്ത പഠനം
ആലപ്പുഴ സ്വദേശികളായ ശ്രീധരന് നായര്‍ - ഗൗരിക്കുട്ടിയമ്മ ദമ്പതികള്‍ക്ക് കലാപരമായി അത്ര കഴിവൊന്നും ഇല്ല. ഗൗരിക്കുട്ടിയമ്മ തിരുവാതിരപ്പാട്ടുകള്‍ പാടുമായിരുന്നു. ഇവരുടെ മകളായ മഹിളാമണിക്ക് ചെറുപ്പം മുതല്‍ നൃത്തത്തോടായിരുന്നു കമ്പം. കൊച്ചുകുട്ടിയായിരിക്കുമ്പോള് തന്നെ എവിടെയെങ്കിലും പാട്ടുകേട്ടാല്‍ മഹിളാമണി താളംപിടിക്കും, അതിനൊപ്പം ചുവടുവയ്ക്കും.
മകളുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ ശ്രീധരന് നായര്‍ അവളെ അഞ്ചാം വയസില്‍ നൃത്തം പഠിക്കാനായി ആര്യകലാനിലയം രാമുണ്ണി മാഷിന്റെ അടുത്താക്കി. വളരെപ്പെട്ടെന്നു തന്നെ മഹിളാമണി ഓരോ സ്റ്റെപ്പുകളും പഠിച്ചു. അങ്ങനെ എട്ടാം വയസില്‍ ആലപ്പുഴ മുല്ലയ്ക്കല് ക്ഷേത്രത്തില്‍ അരങ്ങേറ്റവും നടന്നു.
തിരുവിതാംകൂര്‍ സഹോദരിമാരുടെ അടുത്തേക്ക്
മഹിളാമണിയുടെ അമ്മാവന് ആലപ്പുഴയിലെ ഒരു അനാഥമന്ദിരത്തിന്റെ സൂപ്രണ്ടായിരുന്നു. അവിടെയുള്ള അന്തേവാസികളെ കാണാനായി ഒരിക്കല്‍ പ്രശസ്ത നടിയും തിരുവിതാംകൂര്‍ സഹോദരിമാരില്‍ ഒരാളുമായ ലളിത എത്തി. സംസാരത്തിനിടെ തന്റെ അനന്തരവളുടെ അരങ്ങേറ്റം അടുത്തിടെയായിരുന്നുവെന്ന കാര്യം കൃഷ്ണപിള്ള അവരോട് പറഞ്ഞു.
അക്കാലത്ത് ലളിത, പത്മിനി, രാഗിണിമാര്‍ രാമായണം ബാലെ ചെയ്യുന്ന സമയമാണ്. ബാലെയിലേക്ക് കുട്ടികളെ അന്വേഷിക്കുന്നുമുണ്ടായിരുന്നു. അങ്ങനെ തിരുവിതാകൂര്‍ സഹോദരിമാരുടെ ക്ഷണം സ്വീകരിച്ച് എട്ടാംവയസില്‍ മഹിളാമണി ചെന്നൈയിലേക്ക് വണ്ടികയറി. വീട്ടുകാരെ പിരിയാന്‍ വിഷമം ഉണ്ടായെങ്കിലും നല്ല നര്‍ത്തകിയായി മടങ്ങിയെത്താം എന്ന് എല്ലാവരും പറഞ്ഞപ്പോള്‍ മഹിളാമണി മറ്റൊന്നും ചിന്തിച്ചില്ല.
ലളിത, പത്മിനി, രാഗിണിമാരുടെ കൂടെ മൂന്നുവര്‍ഷക്കാലം അവിടെ കഴിഞ്ഞു. തീരെ ചെറിയ പ്രായത്തില്‍ വീടുമാറിയെങ്കിലും മാതാപിതാക്കളെ കാണാത്ത വിഷമമൊന്നും അറിയിക്കാതെയാണ് തിരുവിതാംകൂര്‍ സഹോദരിമാര്‍ മഹിളാമണിയെ കൊണ്ടുനടന്നത്.
അവിടെ വച്ച് ഭരതനാട്യത്തിനൊപ്പം ഫോക്ക് ഡാന്‍സും അഭ്യസിച്ചു. രാജ്യത്തെ വിവിധ സ്ഥലങ്ങളിലെ നിരവധി വേദികളില്‍ മഹിളാമണി നൃത്തം അവതരിപ്പിച്ച് കൈയടി നേടി. അങ്ങനെയിരിക്കെ പത്മിനിയുടെ വിവാഹത്തിനായി എല്ലാവരും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തി.
ഈ സമയത്ത് കല്യാണത്തില്‍ പങ്കെടുക്കാനായി മഹിളാമണിയുടെ മാതാവും എത്തിയിരുന്നു. അമ്മയെ കണ്ടതോടെ വീട്ടിലേക്ക് പോകാന്‍ മഹിളാമണി വാശിപിടിച്ചു. അങ്ങനെ അമ്മയ്ക്കൊപ്പം ആലപ്പുഴയിലേക്ക് തിരികെയെത്തി. നാട്ടിലെത്തിയ ശേഷം വീണ്ടും നൃത്തപഠനം തുടര്‍ന്നു.
വെള്ളിത്തിരയിലും
വെള്ളിത്തിരയിലും തന്റെ വൃക്തിമുദ്ര പതിപ്പിക്കാന്‍ മഹിളാമണിക്കു കഴിഞ്ഞു. നിണമണിഞ്ഞ കാല്‍പ്പാടുകള്‍ ആയിരുന്നു ആദ്യ സിനിമ. രാഗിണിക്കൊപ്പമുള്ള ഒരു യാത്രയില്‍ ചെന്നൈയില്‍ വച്ച് കണ്ടുമുട്ടിയ ഒരു സിനിമാപ്രവര്‍ത്തകനാണ് അതിനുള്ള അവസരമൊരുക്കിയത്. തുടര്‍ന്ന് ജയില്‍, ഒരു സുന്ദരിയുടെ കഥ, ആരോമല്‍ ഉണ്ണി തുടങ്ങിയ സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തു.
കൂട്ടായി വീരകുമാറും
1966 ലായിരുന്നു മഹിളാമണി ബാലരാമപുരം സ്വദേശിയും ബിസിനസുകാരനുമായ വീരകുമാറിന്റെ ജീവിതസഖിയായത്. വീരകുമാറും കലയോട് താല്പര്യമുള്ള ആളായിരുന്നു. ഇതിനിടയില്‍ 1975 ല്‍ ആലപ്പുഴ ജവഹര്‍ ബാലഭവനില്‍ നൃത്താധ്യാപികയായി മഹിളാമണി ജോലിയില്‍ പ്രവേശിച്ചു.
സ്കൂളിലെ ജോലിക്കൊപ്പം പ്രൈവറ്റായി നൃത്തക്ലാസുകള്‍ എടുത്തു. ഭാര്യയുടെ മനസറിഞ്ഞ വീരകുമാര്‍, ശ്രീകലാനിലയം എന്ന പേരില്‍ വീട്ടില്‍ തന്നെ ഒരു നൃത്ത കലാലയം തുടങ്ങാന്‍ മഹിളാമണിക്ക് പിന്തുണയേകി. ഇതിനിടയില്‍ ഇവര്‍ക്ക് മൂന്നു മക്കളും ജനിച്ചു.
സംഗീതവും നൃത്തവും കൊണ്ട് സന്തോഷകരമായി മുന്നോട്ടു പോയ ആ ജീവിതത്തിന് അല്പായുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. 27-ാം വയസില്‍ മഹിളാമണിക്ക് വീരകുമാറിനെ നഷ്ടമായി.
അതിജീവനത്തിനു വേണ്ടിയുള്ള നൃത്തം
ഭര്‍ത്താവിന്റെ ആകസ്മിക വിയോഗം അവരെ തളര്‍ത്തിയെങ്കിലും കുഞ്ഞുങ്ങളുടെ ഭാവിയെക്കുറിച്ചോര്‍ത്തപ്പോള്‍ വെറുതെയിരിക്കാനായില്ല. പിന്നീടങ്ങോട്ട് മഹിളാമണി ആടിയത് അതിജീവനത്തിനുവേണ്ടിയുള്ള നൃത്തമായിരുന്നു.
നൃത്ത പഠന ക്ലാസില്‍നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് മക്കളെ പഠിപ്പിച്ചു ജോലിക്കാരാക്കി. മക്കളെ വിവാഹം ചെയ്തുകൊടുത്തു. മൂത്തമകള്‍ ഗോമതി സരോജം സയന്‍സ് ആന്‍ഡ് ടെക്നോളജി ഡിപ്പാര്‍ട്ട്മെന്റില്‍ ഉദ്യോഗസ്ഥയായിരുന്നു. നിലവില്‍ വിആര്‍എസ് എടുത്ത ഗോമതി 1984 ല്‍ കോളജ് പഠനകാലത്ത് കേരള സര്‍വകലാശാല കലോത്സവത്തില്‍ ഭരതനാട്യത്തിന് ഒന്നാം സ്ഥാനം നേടിയിരുന്നു.
ആലപ്പുഴ സീ ഫുഡ് എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന് യൂണിറ്റ് ഹെഡായ രണ്ടാമത്തെ മകള്‍ രാജരാജേശ്വരിയും യൂണിവേഴ്സിറ്റി തലത്തില്‍ പലതവണ കലാതിലകം ആയിട്ടുണ്ട്. മകന് അജയ്കാന്ത് മാധ്യമപ്രവര്‍ത്തകനാണ്.
അയ്യായിരത്തിലധികം വിദ്യാർഥികൾ
30 വര്‍ഷത്തെ അധ്യാപന ജീവിതത്തില്‍ നിന്ന് വിരമിച്ച ശേഷം മഹിളാമണി ശീകലാനിലയത്തില് കൂടുതല്‍ സജീവമായി. ആദ്യനാളുകളില്‍ ഓരോ ബാച്ചിലും 70ലധികം വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നു. ചലച്ചിത്ര നടിമാരായ ഉഷ, ദേവി ചന്ദന, സോണിയ.ജി. നായര്‍ എന്നിവരെല്ലാം മഹിളാമണിയുടെ ശിക്ഷ്യഗണത്തില്‍ ഉള്‍പ്പെടും.
ഇതിനകം അയ്യായിരത്തിലധികം വിദ്യാര്‍ഥികളെയാണ് ഇവര്‍ നൃത്തം അഭ്യസിപ്പിച്ചിരിക്കുന്നത്. സ്കൂള്‍-കോളജ് കലോത്സവങ്ങളില്‍ പലപ്പോഴും മഹിളാമണി ടീച്ചറുടെ ശിഷ്യര്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടിയിട്ടുണ്ട്. മത്സരങ്ങളുടെ വിധി കര്‍ത്താവായും ഇവര്‍ പങ്കെടുത്തിട്ടുണ്ട്. ബാലഭവനില്‍ സഹപ്രവര്‍ത്തകനായിരുന്ന നടന് നെടുമുടി വേണുവിനൊപ്പം ചേര്‍ന്ന് നിരവധി ബാലെകളും നൃത്തങ്ങളും സംവിധാനം ചെയ്തിട്ടുമുണ്ട്.
ഇപ്പോള്‍ 20 ഓളം വിദ്യാര്‍ഥികള്‍ക്കാണ് മഹിളാമണി ടീച്ചര്‍ നൃത്തപാഠങ്ങള്‍ പകര്‍ന്നു നല്‍കുന്നത്. എട്ടു വയസു മുതല്‍ 14 വയസുവരെയുള്ളവരാണ് ശിഷ്യകള്‍. വൈകിട്ട് നാലു മുതല്‍ ആറ് വരെയാണ് ക്ലാസ്. ഭരതനാട്യമാണ് പ്രധാനമായും പഠിപ്പിക്കുന്നത്.
കൊച്ചുകുട്ടികള്‍ ഭരതനാട്യത്തോട് വിരസത തോന്നാതിരിക്കാന്‍ ഇടയ്ക്ക് ഫോക്ക് ഡാന്‍സും പഠിപ്പിക്കുമെന്ന് മഹിളാമണി പറഞ്ഞു. അടുത്തിടെ വരാന്തയില്‍ തെന്നിവീണ് മുട്ടിന്റെ ചിരട്ടയ്ക്ക് പരിക്കേറ്റ് വിശ്രമിക്കേണ്ടി വന്ന മൂന്നുമാസം ഒഴിച്ചാല്‍ തനിക്കൊപ്പം എന്നും നൃത്തമുണ്ടെന്ന് മഹിളാമണി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഒരു ജോടി പാന്റും കത്രികയും ടോര്‍ച്ചുമായി കാടിനെ അതിജീവിച്ചത് പത്തുനാള്‍; ഒടുവില്‍ മക്ക്ലിഷ് നാട്ടില്‍
ഇത്തവണത്തെ ഫാദേഴ്സ് ഡേ വലിയ ആഘോഷമാക്കാനായിരുന്നു അമേരിക്കയിലുള്ള രണ്ട് പെണ്‍കുട്ടികള്‍ കരുതിയിരുന്നത്. അതിനായി അ
സംഗീതലോകത്തെ "കണ്ണൂർ ബ്രദേഴ്സ്'
അച്ഛന്റെ ശിക്ഷണത്തിൽ സംഗീതലോകത്തേക്ക് ചുവടുവച്ച മക്കൾ. ഇപ്പോൾ ഇവർ കൂടുന്നിടത്തെല്ലാം സംഗീതം അലയടിക്കും. ജന്മവാസ
മനഃപൂർവം കാറിൽ തട്ടും പണം വാങ്ങുന്ന സൈക്കിൾ യാത്രക്കാരൻ ..! ഒടുവിൽ
വാഹനാപകടങ്ങൾ വ്യാജമായി സൃഷ്ടിച്ച് ഡ്രൈവർമാരെ ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടുന്ന ഒരു വിരുതനെക്കുറിച്ചുള്ള വാർത്തയാണ
വായന മാത്രമല്ല; ചരിത്രവും ജോർജുകുട്ടിയുടെ കരങ്ങളിൽ ഭദ്രം
വായനയ്ക്കൊരു സുഖമുണ്ട്. പക്ഷേ അത് പിൽക്കാലത്ത് ഒരു ചരിത്രമാണെന്ന തിരിച്ചറിവിലാണ് വടശേരിക്കര വാഴപ്പിള്ളേത്ത് ജോർജു
ഫ്രഞ്ച് നഗരവീഥിയിലെ "ബ്ലാക്ക് ഏലിയന്‍'
ലോകം വിചിത്രമാണെന്ന് പലരും പറയാറുണ്ടല്ലൊ. വാസ്തവത്തില്‍ "വിചിത്രരായ മനുഷ്യരുള്ള ലോകം' എന്നാണ് പറയേണ്ടത്. വേറിട്ട ജീ
അറുപതു തവണ രക്തദാനം; റോബർട്ടിനിത് മഹാദാനം
രക്തദാനത്തെ പ്രോത്സാഹിപ്പിക്കുകയും നിരവധിയാളുകള്‍ക്ക് രക്തം നല്‍കുകയും ചെയ്തു പെരുവ സ്വദേശിയായ റോബര്‍ട്ട് തോട്ടുപുറം
വലിയ വില നൽകേണ്ടിവരും..! വിവാഹമോചനത്തിനു ശ്രമിക്കുന്ന ഭർത്താക്കന്മാർക്കുള്ള മുന്നറിയിപ്പ്
വിവാഹമോചനങ്ങൾ ഇപ്പോൾ സാധാരണമാണെങ്കിലും പല കേസുകളിലും ബന്ധമൊഴിയുന്ന ഭാര്യക്കു വലിയ തുക ഭർത്താക്കന്മാർ നൽകേണ്ടിവ
വളരെ വിശേഷപ്പെട്ട ദിവസം, അനുജത്തി സോഫ്റ്റവെയര്‍ ഡെവലപ്മെന്റ് എന്‍ജിനീയർ; സന്തോഷം പങ്കിട്ട് ചേട്ടന്
ചേട്ടന്, അനുജത്തിയുമാണെങ്കില് ഉറപ്പായും വഴക്കും തല്ലുകൂടലും ഒക്കെ ഉണ്ടാകും. "അമ്മേ, ചേട്ടന് എന്നെ അടിച്ചു, മാന്തി' എന്‍
"തിരികെ വരും'; വയോധികന്റെ മൃതദേഹം മരവിപ്പിച്ച് സൂക്ഷിച്ച് ഓസ്ട്രേലിയന്‍ കമ്പനി
മരണം അനിവാര്യമായ ഒരു അവസാനം എന്നാണ് പലരും മനസിലാക്കുന്നത്. പണ്ഡിതനായാലും പാമരനായാലും ധനവാനായാലും ഭിക്ഷാടകനായാ
താജ് ആയാലും തട്ടുകടയായാലും അവനുറങ്ങട്ടെയെന്ന് ടാറ്റ; ബഹുമാനമറിയിച്ചു നെറ്റിസണ്
ഇന്ത്യയില്‍ പല വമ്പന്‍ ബിസിനസുകാര്‍ ഉണ്ട്. എന്നാല്‍ ഇന്ത്യക്കാര്‍ ഏറ്റവും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന
"കുർക്കുറെ' വില്ലനായി; ഭാര്യ പിണങ്ങിപ്പോയി
യുവാക്കൾക്കിടയിൽ തരംഗമായി മാറിയ പായ്ക്കറ്റ് ഭക്ഷണമാണു കുർക്കുറെ. വിനോദകേന്ദ്രങ്ങളിലും പാർക്കുകളിലും ഇത്തരം വിവിധ
കടുവകളുടെ അമ്മയായ ഗോള്‍ഡന്‍ റിട്രീവര്‍; സ്നേഹത്തിന്റെ കഥ
കടുവകള്‍ എത്ര ശക്തരാണെന്ന് അറിയാമല്ലൊ. സിംഹങ്ങളെ എതിര്ത്തുനില്ക്കാന് കഴിയുന്ന ഇവ കെങ്കേമന്മാര് തന്നെയാണ്. അപ്പ
"ഡോക്ടര്‍ ഓഫ് ലിറ്റര്‍-അച്ചര്‍'; കാമ്പസിന്റെ സ്വന്തം മാക്സ് പൂച്ച
പേരിന് മുന്പില് ഒരു ഡോക്ടറേറ്റുള്ളത് മിക്കവര്‍ക്കും ഒരു അന്തസാണ്. പലരും കഷ്ടപ്പെട്ട് പഠിച്ചാണ് ഈ നേട്ടം കരസ്ഥമാക്കു
മകളുടെ ഭാവിക്കായി14 വർഷത്തിനുശേഷം അവർ വീണ്ടും വിവാഹിതരാകുന്നു
മകളുടെ ഭാവിക്കുവേണ്ടി 14 വര്‍ഷത്തിനുശേഷം അവർ വീണ്ടും വിവാഹിതരാകുന്നു. ആലപ്പുഴ കുതിരപ്പന്തി അശ്വതി നിവാസിൽ വിരമിച്ച
അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ കുളിമുറി കണ്ടെത്തി!
ലോകം കീഴടക്കാന്‍ ഇറങ്ങിത്തിരിച്ച അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ (ബിസി 356-323) കുളിമുറി കണ്ടെത്തിയെന്ന അവകാശവാദവുമാ
ഇനി ആകാശം തൊടുമ്പോള്‍ അടുത്തച്ഛനുണ്ടാകില്ല; ആ പൈലറ്റ് വിരമിക്കുകയാണ്
ചില ജോലികള്‍ ഏറെ സവിശേഷമാണ്. അതിനുകാരണം അത് ഒരുപാടുപേര് ആഗ്രഹിക്കുമെങ്കിലും വളരെ കുറച്ചുപേര്‍ എത്തിപ്പിടിക്കുന്
ജപ്പാനിൽ ആർക്കും വേണ്ടാതെ 90 ലക്ഷം വീടുകള്‍! കാരണം...
ആരും താമസിക്കാനില്ലാതെ ഉപേക്ഷിക്കപ്പെടുന്ന വീടുകളുടെ എണ്ണം ജപ്പാനിൽ കുതിച്ചുയരുന്നു. നിലവിൽ ഇത്തരം 90 ലക്ഷം വീടുകളു
"ഈ ഉത്തരത്തിലൊത്തിരി ചോദ്യം'; കരടിയൊ പുരുഷനൊ എന്നതിനെക്കുറിച്ച് സ്ത്രീകള്‍ പറഞ്ഞത്...
ഏതാനും നിമിഷങ്ങള്‍ മാത്രമുള്ള ഒരു വീഡിയോ ഇപ്പോള്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. എന്താണെന്നല്ലെ? ഇന്‍സ്റ്റഗ്രാ
യുദ്ധവീരനു നൂറാം വയസിൽ കല്യാണം, വധു 96കാരി
വരുന്ന ജൂണിൽ ഫ്രാൻസിൽ ഒരു വിവാഹം നടക്കും. പ്രേമവിവാഹമാണ്. വരന്റെ പേര് ഹാരോൾഡ് ടെറൻസ്. വധു ജീൻ സ്വെർലിൻ. ഇതിലെന്താ
ചൈനയിലെ "ചൗ ചൗ പാണ്ടകള്‍'; വാസ്തവം ഇതാണ്
എന്തിനും ഡൂപ്ലിക്കേറ്റ് ഇറക്കുന്നവരാണ് ഈ ചീനക്കാര്‍ എന്നാണ് വെയ്പ്പ്. അക്കാര്യം തെളിയിക്കുന്ന പല കാര്യങ്ങളും അവര്‍ ചെയ്
ഒരു ജോടി പാന്റും കത്രികയും ടോര്‍ച്ചുമായി കാടിനെ അതിജീവിച്ചത് പത്തുനാള്‍; ഒടുവില്‍ മക്ക്ലിഷ് നാട്ടില്‍
ഇത്തവണത്തെ ഫാദേഴ്സ് ഡേ വലിയ ആഘോഷമാക്കാനായിരുന്നു അമേരിക്കയിലുള്ള രണ്ട് പെണ്‍കുട്ടികള്‍ കരുതിയിരുന്നത്. അതിനായി അ
സംഗീതലോകത്തെ "കണ്ണൂർ ബ്രദേഴ്സ്'
അച്ഛന്റെ ശിക്ഷണത്തിൽ സംഗീതലോകത്തേക്ക് ചുവടുവച്ച മക്കൾ. ഇപ്പോൾ ഇവർ കൂടുന്നിടത്തെല്ലാം സംഗീതം അലയടിക്കും. ജന്മവാസ
മനഃപൂർവം കാറിൽ തട്ടും പണം വാങ്ങുന്ന സൈക്കിൾ യാത്രക്കാരൻ ..! ഒടുവിൽ
വാഹനാപകടങ്ങൾ വ്യാജമായി സൃഷ്ടിച്ച് ഡ്രൈവർമാരെ ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടുന്ന ഒരു വിരുതനെക്കുറിച്ചുള്ള വാർത്തയാണ
വായന മാത്രമല്ല; ചരിത്രവും ജോർജുകുട്ടിയുടെ കരങ്ങളിൽ ഭദ്രം
വായനയ്ക്കൊരു സുഖമുണ്ട്. പക്ഷേ അത് പിൽക്കാലത്ത് ഒരു ചരിത്രമാണെന്ന തിരിച്ചറിവിലാണ് വടശേരിക്കര വാഴപ്പിള്ളേത്ത് ജോർജു
ഫ്രഞ്ച് നഗരവീഥിയിലെ "ബ്ലാക്ക് ഏലിയന്‍'
ലോകം വിചിത്രമാണെന്ന് പലരും പറയാറുണ്ടല്ലൊ. വാസ്തവത്തില്‍ "വിചിത്രരായ മനുഷ്യരുള്ള ലോകം' എന്നാണ് പറയേണ്ടത്. വേറിട്ട ജീ
അറുപതു തവണ രക്തദാനം; റോബർട്ടിനിത് മഹാദാനം
രക്തദാനത്തെ പ്രോത്സാഹിപ്പിക്കുകയും നിരവധിയാളുകള്‍ക്ക് രക്തം നല്‍കുകയും ചെയ്തു പെരുവ സ്വദേശിയായ റോബര്‍ട്ട് തോട്ടുപുറം
വലിയ വില നൽകേണ്ടിവരും..! വിവാഹമോചനത്തിനു ശ്രമിക്കുന്ന ഭർത്താക്കന്മാർക്കുള്ള മുന്നറിയിപ്പ്
വിവാഹമോചനങ്ങൾ ഇപ്പോൾ സാധാരണമാണെങ്കിലും പല കേസുകളിലും ബന്ധമൊഴിയുന്ന ഭാര്യക്കു വലിയ തുക ഭർത്താക്കന്മാർ നൽകേണ്ടിവ
വളരെ വിശേഷപ്പെട്ട ദിവസം, അനുജത്തി സോഫ്റ്റവെയര്‍ ഡെവലപ്മെന്റ് എന്‍ജിനീയർ; സന്തോഷം പങ്കിട്ട് ചേട്ടന്
ചേട്ടന്, അനുജത്തിയുമാണെങ്കില് ഉറപ്പായും വഴക്കും തല്ലുകൂടലും ഒക്കെ ഉണ്ടാകും. "അമ്മേ, ചേട്ടന് എന്നെ അടിച്ചു, മാന്തി' എന്‍
"തിരികെ വരും'; വയോധികന്റെ മൃതദേഹം മരവിപ്പിച്ച് സൂക്ഷിച്ച് ഓസ്ട്രേലിയന്‍ കമ്പനി
മരണം അനിവാര്യമായ ഒരു അവസാനം എന്നാണ് പലരും മനസിലാക്കുന്നത്. പണ്ഡിതനായാലും പാമരനായാലും ധനവാനായാലും ഭിക്ഷാടകനായാ
താജ് ആയാലും തട്ടുകടയായാലും അവനുറങ്ങട്ടെയെന്ന് ടാറ്റ; ബഹുമാനമറിയിച്ചു നെറ്റിസണ്
ഇന്ത്യയില്‍ പല വമ്പന്‍ ബിസിനസുകാര്‍ ഉണ്ട്. എന്നാല്‍ ഇന്ത്യക്കാര്‍ ഏറ്റവും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന
"കുർക്കുറെ' വില്ലനായി; ഭാര്യ പിണങ്ങിപ്പോയി
യുവാക്കൾക്കിടയിൽ തരംഗമായി മാറിയ പായ്ക്കറ്റ് ഭക്ഷണമാണു കുർക്കുറെ. വിനോദകേന്ദ്രങ്ങളിലും പാർക്കുകളിലും ഇത്തരം വിവിധ
കടുവകളുടെ അമ്മയായ ഗോള്‍ഡന്‍ റിട്രീവര്‍; സ്നേഹത്തിന്റെ കഥ
കടുവകള്‍ എത്ര ശക്തരാണെന്ന് അറിയാമല്ലൊ. സിംഹങ്ങളെ എതിര്ത്തുനില്ക്കാന് കഴിയുന്ന ഇവ കെങ്കേമന്മാര് തന്നെയാണ്. അപ്പ
"ഡോക്ടര്‍ ഓഫ് ലിറ്റര്‍-അച്ചര്‍'; കാമ്പസിന്റെ സ്വന്തം മാക്സ് പൂച്ച
പേരിന് മുന്പില് ഒരു ഡോക്ടറേറ്റുള്ളത് മിക്കവര്‍ക്കും ഒരു അന്തസാണ്. പലരും കഷ്ടപ്പെട്ട് പഠിച്ചാണ് ഈ നേട്ടം കരസ്ഥമാക്കു
മകളുടെ ഭാവിക്കായി14 വർഷത്തിനുശേഷം അവർ വീണ്ടും വിവാഹിതരാകുന്നു
മകളുടെ ഭാവിക്കുവേണ്ടി 14 വര്‍ഷത്തിനുശേഷം അവർ വീണ്ടും വിവാഹിതരാകുന്നു. ആലപ്പുഴ കുതിരപ്പന്തി അശ്വതി നിവാസിൽ വിരമിച്ച
അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ കുളിമുറി കണ്ടെത്തി!
ലോകം കീഴടക്കാന്‍ ഇറങ്ങിത്തിരിച്ച അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ (ബിസി 356-323) കുളിമുറി കണ്ടെത്തിയെന്ന അവകാശവാദവുമാ
ഇനി ആകാശം തൊടുമ്പോള്‍ അടുത്തച്ഛനുണ്ടാകില്ല; ആ പൈലറ്റ് വിരമിക്കുകയാണ്
ചില ജോലികള്‍ ഏറെ സവിശേഷമാണ്. അതിനുകാരണം അത് ഒരുപാടുപേര് ആഗ്രഹിക്കുമെങ്കിലും വളരെ കുറച്ചുപേര്‍ എത്തിപ്പിടിക്കുന്
ജപ്പാനിൽ ആർക്കും വേണ്ടാതെ 90 ലക്ഷം വീടുകള്‍! കാരണം...
ആരും താമസിക്കാനില്ലാതെ ഉപേക്ഷിക്കപ്പെടുന്ന വീടുകളുടെ എണ്ണം ജപ്പാനിൽ കുതിച്ചുയരുന്നു. നിലവിൽ ഇത്തരം 90 ലക്ഷം വീടുകളു
"ഈ ഉത്തരത്തിലൊത്തിരി ചോദ്യം'; കരടിയൊ പുരുഷനൊ എന്നതിനെക്കുറിച്ച് സ്ത്രീകള്‍ പറഞ്ഞത്...
ഏതാനും നിമിഷങ്ങള്‍ മാത്രമുള്ള ഒരു വീഡിയോ ഇപ്പോള്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. എന്താണെന്നല്ലെ? ഇന്‍സ്റ്റഗ്രാ
യുദ്ധവീരനു നൂറാം വയസിൽ കല്യാണം, വധു 96കാരി
വരുന്ന ജൂണിൽ ഫ്രാൻസിൽ ഒരു വിവാഹം നടക്കും. പ്രേമവിവാഹമാണ്. വരന്റെ പേര് ഹാരോൾഡ് ടെറൻസ്. വധു ജീൻ സ്വെർലിൻ. ഇതിലെന്താ
ചൈനയിലെ "ചൗ ചൗ പാണ്ടകള്‍'; വാസ്തവം ഇതാണ്
എന്തിനും ഡൂപ്ലിക്കേറ്റ് ഇറക്കുന്നവരാണ് ഈ ചീനക്കാര്‍ എന്നാണ് വെയ്പ്പ്. അക്കാര്യം തെളിയിക്കുന്ന പല കാര്യങ്ങളും അവര്‍ ചെയ്
രാജവെമ്പാലകളെ പഠിച്ച് വിജയ് നീലകണ്ഠൻ
ഒന്‍പതാം വയസിലാണ് തളിപ്പറന്പ് സ്വദേശിയായ വിജയ് നീലകണ്ഠൻ വനത്തികത്തേക്ക് കടക്കുന്നത്. മുംബൈ സഞ്ജയ് ഗാന്ധി നാഷണൽ പാർക
"ഹോണടി... എന്താടോ നന്നാവാത്തേ...'; എംവിഡി ഓർമിപ്പിക്കുന്നത്...
റോഡില്‍ വാഹനമോടിക്കുമ്പോള്‍ ഹോണ്‍ ഉപയോഗിക്കുന്നതിനെ കുറിച്ച് എംവിഡി. ഓരോ ഹോണടിക്കുശേഷവും, ഒരാത്മപരിശോധന നടത്തുക.
പലചരക്ക് കടയിലെ സമ്പാദ്യവുമായി മോളി കണ്ടത്16 രാജ്യങ്ങള്‍
‘കഴിഞ്ഞ നവംബറിലാണ് റഷ്യ കണ്ട് മടങ്ങിയെത്തിയത്. 2,30,000 രൂപയായിരുന്നു മൊത്തം ചെലവ്. അതില്‍ 30,000 രൂപ ട്രാവല്‍ ഏജന്‍സി
"ദെെവത്തിന്റെ സ്വന്തം നാട്'; പരസ്യം ലണ്ടനില്‍ തെളിയുമ്പോള്‍...
നമ്മുടെ നാട് എത്ര ഭംഗിയാര്ന്നതാണെന്ന് അറിയണമെങ്കില്‍ നിങ്ങള്‍ മറ്റൊരു നഗരത്തില്‍ പോയി നോക്കണം. അപ്പോഴാണ് അത്രയധികം
ഒരുദിവസത്തെ പോലീസ് ഓഫീസറായി സത്യപ്രതിജ്ഞ ചെയ്ത കുട്ടി; കാര്യം സങ്കടപ്പെടുത്തും
കുട്ടികള്‍ നമുക്കെല്ലാവര്‍ക്കും ഏറ്റവും പ്രിയപ്പെട്ടവരാണ്. അവരുടെ നിഷ്കളങ്കതയും ചെറിയ പിണക്കങ്ങളും വാശിയുമൊക്കെ ഹൃ
എവറസ്റ്റിലേക്കുള്ള യാത്രയിൽ ലബൂഷെ കൊടുമുടി കീഴടക്കി അഭിലാഷ്
മൗണ്ട് കിളിമഞ്ചാരോയ്ക്കു മുകളിൽ ഇന്ത്യൻ പതാകയുയർത്തിയ കീഴ്പ്പള്ളി അ
ചപ്പാത്തിക്ക് വയസ് 100!
വൈക്കം സത്യഗ്രഹത്തിന്റെ ഭാഗമായാണ് കേരളം ആദ്യമായി ചപ്പാത്തിയുടെ രുചി അറിയുന്നത്. അന്ന് പട്യാല സംസ്ഥാന മന്ത്രിയും മലയാ
ഭാമയുടെയും കാമാച്ചിയുടെയും 55 വര്‍ഷത്തെ സൗഹൃദം; ഹൃദയസ്പര്‍ശിയായ കഥ
സൗഹൃദം എന്നത് ഏറെ വിലയേറിയ ഒന്നാണല്ലൊ. ഓരോ മനുഷ്യര്‍ക്കും ആത്മവിശ്വാസം നല്കുവാനും അവരെ മുന്നോട്ട് ജീവിക്കുവാനും ഇത്ത
ടിവിക്ക് അടിമകളായി പൂച്ചകളും നായകളും..! പഠന റിപ്പോർട്ട് പുറത്ത്
ടിവിക്കു മുന്നിൽ മണിക്കൂറുകളോളം ചടഞ്ഞിരിക്കുന്നവരും മൊബൈൽ ഫോണിൽ ദീർഘനേരം നോക്കിയിരിക്കുന്നവരും അനവധിയാണ്. ഇവരി
ആളുകളെ ആകെ ഞെട്ടിച്ച് ചൈനീസ് യുവതിയുടെ "പ്രണയ മസ്തിഷ്കം'
പ്രണയം അന്ധമാണെന്ന് ചിലര്‍ പറയാറുണ്ടല്ലൊ. പ്രണയത്തിനായി മരിക്കുമെന്നും വേറെ ജന്മങ്ങള് എടുക്കുമെന്നുമൊക്കെ പലരും കു
Latest News
ആക്കുളം പുനരുജീവന പദ്ധതി ടൂറിസം വകുപ്പ് അട്ടിമറിച്ചു: കടകംപള്ളി സുരേന്ദ്രൻ
കേരളത്തിൽ നിന്നുള്ള 17 എംപിമാർ സത്യപ്രതിജ്ഞ ചെയ്തു
സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം മനു തോമസിനെ പാര്‍ട്ടിയിൽനിന്ന് പുറത്താക്കി
മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി; എഇഒ ഓഫീസ് പൂട്ടിയിട്ട് എംഎസ്എഫ് പ്രതിഷേധം
കൊച്ചിയിലെ കുടിവെള്ള വിതരണം വിദേശ കമ്പനിക്ക്; പദ്ധതിയിൽ മുഖ്യറോൾ വാട്ടർ അതോറിറ്റിക്ക് തന്നെയെന്ന് മന്ത്രി
Latest News
ആക്കുളം പുനരുജീവന പദ്ധതി ടൂറിസം വകുപ്പ് അട്ടിമറിച്ചു: കടകംപള്ളി സുരേന്ദ്രൻ
കേരളത്തിൽ നിന്നുള്ള 17 എംപിമാർ സത്യപ്രതിജ്ഞ ചെയ്തു
സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം മനു തോമസിനെ പാര്‍ട്ടിയിൽനിന്ന് പുറത്താക്കി
മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി; എഇഒ ഓഫീസ് പൂട്ടിയിട്ട് എംഎസ്എഫ് പ്രതിഷേധം
കൊച്ചിയിലെ കുടിവെള്ള വിതരണം വിദേശ കമ്പനിക്ക്; പദ്ധതിയിൽ മുഖ്യറോൾ വാട്ടർ അതോറിറ്റിക്ക് തന്നെയെന്ന് മന്ത്രി
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top