"ഈ ഉത്തരത്തിലൊത്തിരി ചോദ്യം'; കരടിയൊ പുരുഷനൊ എന്നതിനെക്കുറിച്ച് സ്ത്രീകള്‍ പറഞ്ഞത്...
Monday, May 13, 2024 10:59 AM IST
ഏതാനും നിമിഷങ്ങള്‍ മാത്രമുള്ള ഒരു വീഡിയോ ഇപ്പോള്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. എന്താണെന്നല്ലെ‍? ഇന്‍സ്റ്റഗ്രാമില്‍ എത്തിയ ദൃശ്യങ്ങള്‍ പ്രകാരം കുറച്ച് സ്ത്രീകളോട് ഒരാള്‍ അവര്‍ കാട്ടില്‍ അകപ്പെട്ടാല്‍ ആരുടെ കൂടെയാണെങ്കില്‍ സുരക്ഷിതമായിരിക്കും എന്ന് ചോദിക്കുന്നു. ഒരു പുരുഷനൊപ്പമാണൊ അതോ കരടിക്കൊപ്പമാണൊ സുരക്ഷ എന്നതാണ് വിശദമായ ചോദ്യം.

ഈ ചോദ്യത്തിന് ആ സ്ത്രീകളില്‍ ബഹുഭൂരിപക്ഷവും നല്‍കിയ ഉത്തരം ആണ്‍സമൂഹം ചിന്തിക്കേണ്ട ഒന്നാണ്. ഏഴു സ്ത്രീകളില്‍ ഒരാള്‍ മാത്രമാണ് പുരുഷനൊപ്പം എന്ന് പറഞ്ഞത്. ബാക്കി ആറുപേരും കരടിക്കൊപ്പമാണ് തങ്ങള്‍ സുരക്ഷിതര്‍ എന്ന് നിസംശയം പറയുന്നു.

ആദ്യകാഴ്ചയില്‍ തമാശയായ ചോദ്യം എന്ന് തോന്നാമെങ്കിലും ആ ഉത്തരങ്ങളുടെ ഉള്ളറ പറയുന്നത് നമ്മുടെ സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന സുരക്ഷ ഇല്ലായ്മയെ കുറിച്ചാണ്. വസ്ത്രം അയഞ്ഞാലും മുറുകിയാലും നേരം ഇരുട്ടിയാലും ഇടം വിജനമായാലും അവര്‍ ഭയപ്പെടുന്നു. അത് മറ്റൊന്നുംകൊണ്ടല്ല പുരുഷന്‍ എന്ന സഹമനുഷ്യന്‍ നിമിത്തമാണത്രെ.

ദുരന്തനിവാരണ വിദഗ്ധനും സമൂഹ മാധ്യമങ്ങളില്‍ ഏറെ പ്രശസ്തനുമായ മുരളി തുമ്മാരുകൂടി ഇക്കാര്യം തന്‍റെ ഫേസ്ബുക്കില്‍ പങ്കുവയ്ക്കുകയുണ്ടായി.
ആ കുറിപ്പിങ്ങനെ:

കരടിയും പുരുഷനും, ആരെയാണ് സ്ത്രീകള്‍ കൂടുതല്‍ പേടിക്കുന്നത്?
വെറും 29 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോ ആണ് ഇപ്പോള്‍ ടിക് ടോക്കില്‍ താരമായിരിക്കുന്നത്. ഒരാള്‍ ഒരു തെരുവില്‍ ഏഴു സ്ത്രീകളോട് ഒരേ ചോദ്യം ചോദിക്കുന്നതാണ് ഫോര്‍മാറ്റ്.

"നിങ്ങള്‍ ഒരു വനത്തില്‍ ഒറ്റക്ക് അകപ്പെട്ടാല്‍ ഒരു പുരുഷനോടൊപ്പം ആകുന്നതാണോ കരടിയോടൊപ്പം ആകുന്നതാണോ നിങ്ങള്‍ക്ക് കൂടുതല്‍ താല്പര്യം (സുരക്ഷിതം)?' ഇതാണ് ചോദ്യം.

പ്രത്യക്ഷത്തില്‍ നിസ്സാരമായ ചോദ്യമാണ്. പക്ഷെ ചോദിച്ചവരില്‍ ഏഴില്‍ ആറുപേരും പറഞ്ഞത് ഒരു കരടിയോടൊപ്പം പെട്ടുപോകുന്നതാണ് കൂടുതല്‍ താല്പര്യം (സുരക്ഷിതം) എന്നതാണ്.
കരടി എപ്പോഴും ആക്രമിക്കില്ല എന്നും ചില ആണുങ്ങള്‍ വല്ലാതെ പേടിപ്പെടുത്തുന്നുവെന്നും ഒക്കെയാണ് അവര്‍ കാരണമായി പറഞ്ഞത്.

കേട്ടവര്‍ കേട്ടവര്‍ ഞെട്ടി. ആണുങ്ങള്‍ പ്രത്യേകിച്ചും. ദശലക്ഷക്കണക്കിന് ആളുകള്‍ വീഡിയോ കണ്ടു. പതിനായിരക്കണക്കിന് സ്ത്രീകള്‍ ആ അഭിപ്രായത്തെ പിന്തുണച്ചുകൊണ്ട് രംഗത്ത് വന്നു. ആണുങ്ങള്‍ അന്തം വിട്ടു.

ഇതൊരു തമാശയല്ല. ഇതിന് അടിസ്ഥാനമായ ചില കാരണങ്ങളുണ്ട്. അത് ലോകത്തെവിടെയും ഇപ്പോഴും നിലനില്‍ക്കുന്നതുമാണ്. നാലിലൊന്ന് സ്ത്രീകളും കുട്ടികളായിരിക്കുന്പോള്‍ തന്നെ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാകുന്നു. മൂന്നിലൊന്ന് സ്ത്രീകളും അവരുടെ ജീവിതകാലത്ത് ലൈംഗികമോ അല്ലാത്തതോ ആയ അക്രമത്തിന് ഇരയാകുന്നു.

2022 ല്‍ മാത്രം 47,000 സ്ത്രീകള്‍ പങ്കാളികളാലോ സ്വന്തം കുടുംബങ്ങളാലോ കൊല്ലപ്പെട്ടു എന്നാണ് കണക്കുകള്‍. ഇതിലെല്ലാം 99 ശതമാനവും അക്രമകാരികള്‍ പുരുഷന്മാരാണ്. അതിലും വലിയൊരു ശതമാനം സ്വന്തം പങ്കാളിയോ കുടുംബാംഗങ്ങളോ ആണ്.

കൊലപാതകങ്ങള്‍ പൊതുവില്‍ കുറവായ കേരളത്തില്‍ പോലും പ്രേമിച്ചതിന്‍റെ പേരില്‍, പ്രേമം നിരസിച്ചതിനെ പേരില്‍, പ്രേമത്തില്‍ നിന്നും പിന്മാറിയതിന്‍റെ പേരില്‍ ഒക്കെ എത്രയോ സ്ത്രീകളാണ് ഓരോ വര്‍ഷവും കൊല്ലപ്പെടുന്നത്.

കേരളത്തിലെ സ്ത്രീകളില്‍ ലൈംഗിക പീഡനത്തിന് ഇരയാവുന്നവരില്‍ വലിയൊരു ശതമാനവും സ്വന്തം കുടുംബങ്ങളില്‍ നിന്നോ, സുഹൃത്തുക്കളില്‍ നിന്നോ പരിചയക്കാരില്‍ നിന്നോ ആണ്.

കാട്ടില്‍ ഒറ്റക്കാകുന്ന സ്ത്രീകള്‍ക്ക് പുരുഷന്മാര്‍ കരടികളെക്കാള്‍ ഭീഷണിയായി തോന്നുന്നത് ചുമ്മാതല്ല. കഷ്ടമാണ് ലോകത്തിന്‍റെ കാര്യം.



Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.