രണ്ടുപേർക്കു മാത്രം കിടക്കാവുന്ന ജയിൽ, എന്നിട്ടും കാലി
Friday, May 31, 2024 12:49 PM IST
പരിധിയിലധികം തടവുകാരാ‍ണു ലോകത്തെ മിക്ക ജയിലുകളിലും കഴിയുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ജയിലുകളിൽ ഒന്നായ തിഹാർ ജയിലിൽ 10,026 തടവുകാരുടെ സ്ഥാനത്ത് 19,500 തടവുകാരുണ്ട്.

എന്നാൽ ലോകത്തിലെതന്നെ ഏറ്റവും ചെറിയ ജയിലായ ഇംഗ്ലീഷ് ചാനലിലെ സാർക്ക് ദ്വീപിലുള്ള ഒരു ജയിൽ പലപ്പോഴും കാലിയായാണു കിടക്കാറുള്ളത്. രണ്ടു തടവുകാരെ മാത്രം താമസിപ്പിക്കാവുന്ന വലിപ്പമാണ് ഈ ജയിലിനുള്ളത്.

എന്നിട്ടും ജയിലിൽ തടവുകാർ എത്താത്തതിനു കാരണം ദ്വീപിൽ വലിയ കുറ്റകൃത്യങ്ങളൊന്നും നടക്കുന്നില്ലാത്തതിനാലാണത്രെ. ഒരു തടവുകാരനെ കൊണ്ടുവന്നാൽ രണ്ടോ മൂന്നോ ദിവസമേ ഇവിടെ താമസിപ്പിക്കാനാകൂവെന്ന പരിമിതിയുമുണ്ട്.

1856ലാണ് ഈ ജയിൽ നിർമിച്ചത്. രണ്ടു മുറികളാണ് ഇവിടെയുള്ളത്. നിർമിച്ചശേഷം ജയിലിനു വലിയ രൂപമാറ്റമൊന്നും വരുത്തിയിട്ടില്ല. എന്നാൽ ജയിലിനുള്ളിൽ ടോയ്‌ലെറ്റ് സൗകര്യങ്ങളും വൈദ്യുതിയും പിന്നീട് ഏർപ്പെടുത്തി.

5.4 ചതുരശ്ര കിലോമീറ്ററാണ് സാർക്ക് ദ്വീപിന്‍റെ വിസ്തൃതി. 2023ലെ സെൻസസ് പ്രകാരം 562 ആളുകൾ മാത്രമാണു ഈ ദ്വീപിൽ താമസിക്കുന്നത്. ദ്വീപിൽ ആകെയുള്ളത് രണ്ടു പോലീസുകാർ മാത്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.