തിരുവനന്തപുരം: താന്‍ പോരാട്ടം തുടങ്ങിയിട്ടേയുള്ളൂവെന്ന് പി.വി.അന്‍വര്‍ എംഎല്‍എ. താന്‍ ദൈവത്തിനും ഈ പാര്‍ട്ടിക്കും മാത്രമേ കീഴടങ്ങൂവെന്ന് അന്‍വര്‍ പ്രതികരിച്ചു.

പരാതികളില്‍ തനിക്ക് ഒരുറപ്പും എവിടെ നിന്നും ലഭിച്ചിട്ടില്ല. ആരോപണങ്ങളില്‍ നീതിപൂര്‍വമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയുണ്ട്. എഡിജിപിയെ മാറ്റേണ്ടത് താനല്ലെന്നും അജിത് കുമാര്‍ ചുമതലയില്‍ തുടരുമ്പോള്‍ നിഷ്പക്ഷ അന്വേഷണം എങ്ങനെ നടക്കുമെന്നുള്ള ചോദ്യം തന്നെയാണ് തനിക്കുമുള്ളതെന്നും അൻവർ പറഞ്ഞു.

എഡിജിപിക്ക് വിധേയപ്പെട്ട് അന്വേഷണം നടത്തിയാൽ മറുപടി പറയേണ്ടി വരും. ആരോപണങ്ങളിൽ സത്യസന്ധമായ അന്വേഷണം വേണം. പിണറായി മുഖ്യമന്ത്രിയായത് സ്വന്തം നിലയില്‍ അല്ല. പാര്‍ട്ടിയാണ് പിണറായിയെ മുഖ്യമന്ത്രിയാക്കിയത്.

സൂചനാ തെളിവുകളാണ് താന്‍ പുറത്തുവിട്ടത്. ഇനി അന്വേഷിക്കേണ്ടത് പോലീസാണ്. പാര്‍ട്ടി സെക്രട്ടറിയോട് പറയേണ്ട കാര്യങ്ങള്‍ പറഞ്ഞു. എം.വി.ഗോവിന്ദന്‍ ചില ചോദ്യങ്ങള്‍ ചോദിച്ചു. അതിനെല്ലാം താന്‍ മറുപടി നല്‍കി. അന്തസുള്ള പാര്‍ട്ടിയും മുഖ്യമന്ത്രിയുമാണിത്.

സര്‍ക്കാര്‍ ഭയപ്പെട്ടിട്ടാണ് നടപടിയെടുക്കാത്തതെന്ന് വിശ്വസിക്കുന്നില്ല. സര്‍ക്കാരിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ലോബിക്ക് എതിരെയുള്ള വിപ്ലവമാണ് ഇത്. വിശ്വസിച്ച് ഏല്‍പ്പിച്ചവര്‍ മുഖ്യമന്ത്രിയെ ചതിച്ചു. അതിന് ഉത്തരവാദി മുഖ്യമന്ത്രി അല്ല.

ലക്ഷക്കണക്കിന് പാര്‍ട്ടിക്കാര്‍ പറയാന്‍ ആഗ്രഹിച്ച കാര്യമാണ് താന്‍ പറഞ്ഞത്. ആരോപണങ്ങള്‍ പാര്‍ട്ടിക്ക് തള്ളിക്കളയാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നില്ല. പോലീസിലെ ലോബിക്കെതിരായ വിപ്ലവമായി ഇത് മാറുമെന്നും അന്‍വര്‍ പറഞ്ഞു.

മുഖ്യമന്ത്രിയെ കണ്ട ശേഷം അന്‍വര്‍ എലിയായി മാറിയെന്ന വിമര്‍ശനത്തിനും എംഎല്‍എ മറുപടി പറഞ്ഞു. എലി അത്ര മോശം ജീവിയല്ല, അത് വീട്ടില്‍ എന്തൊക്കെ പ്രശ്‌നങ്ങളുണ്ടാക്കും. എലിയായോ പൂച്ചയായോ താൻ പൊതുമധ്യത്തിൽ ഉണ്ടാകുമെന്നും അൻവർ പ്രതികരിച്ചു.