തിരുവനന്തപുരം: എഡിജിപി എം.ആര്‍.അജിത് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ ഗുരുതര ആരോപണം ഉന്നയിച്ച പി.വി.അന്‍വര്‍ എംഎല്‍എ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തുന്നു. എകെജി സെന്‍ററിന് സമീപമുള്ള ഗോവിന്ദന്‍റെ വസതിയിലാണ് കൂടിക്കാഴ്ച.

എം.ആര്‍.അജിത് കുമാര്‍, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി എന്നിവര്‍ക്കെതിരേ പരാതി നല്‍കാനാണ് അന്‍വര്‍ എത്തിയത്. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പാണ് ഗോവിന്ദന് കൈമാറുക. പരാതി പാര്‍ട്ടി സംഘടനാപരമായി പരിശോധിക്കണമെന്നാണ് അന്‍വറിന്‍റെ ആവശ്യം.

ചൊവ്വാഴ്ച മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ അൻവർ ഒത്തുതീര്‍പ്പിന് വഴങ്ങിയിരുന്നു. താന്‍ ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മുഖ്യമന്ത്രി കേട്ടു. ആരോപണങ്ങള്‍ മുഖ്യമന്ത്രിക്ക് എഴുതിക്കൊടുത്തെന്നും അൻവർ പ്രതികരിച്ചിരുന്നു.

ഒരു സഖാവെന്ന നിലയിലാണ് വിഷയത്തില്‍ താന്‍ ഇടപെട്ടത്. ഇക്കാര്യത്തില്‍ തന്‍റെ ഉത്തരവാദിത്വം കഴിഞ്ഞെന്നും അന്‍വര്‍ പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ അൻവറിന്‍റെ പരസ്യപ്രതികരണം അടക്കം മുഖ്യമന്ത്രി വിലക്കിയെന്നാണ് പുറത്തുവന്ന വിവരം.