പന്തളം: എംസി റോഡിൽ കുളനട ജംഗ്ഷനിലെ ഓർത്തഡോക്സ‌് പള്ളിക്ക് സമീപം ടൂറിസ്റ്റ് ബസും ചരക്കു ലോറിയും കൂട്ടിയിട്ടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബസ് ഡ്രൈവർ മരിച്ചു. വട്ടപ്പാറ സ്വദേശി മിഥുൻ (30) ആണ് മരിച്ചത്.

പുലർച്ചെ 6.45 ഓടെയായിരുന്നു അപകടം. ബസിൽ 25 ഓളം യാത്രക്കാരുണ്ടായിരുന്നു. നിരവധി പേർക്ക് പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങളുടെയും ഡ്രൈവർമാർ ക്യാബിനിൽ കുടുങ്ങിയിരുന്നു . ചെങ്ങന്നൂർ, അടൂർ ഫയർഫോഴ്‌സ് യൂണിറ്റുകളും നാട്ടുകാരും രണ്ടു മണിക്കൂറോളം പണിപ്പെട്ടാണ് ഇരുവരെയും പുറത്തെടുത്തത്.

അപകടത്തെ തുടർന്ന് എംസി റോഡിൽ രണ്ടുമണിക്കുറോളം ഗതാഗതം തടസപ്പെട്ടു. വാഹനങ്ങൾ പൈവഴി കുളനട എംസി കുറിയാനിപ്പള്ളി വഴി തിരിച്ചുവിട്ടിരിക്കുകയായിരുന്നു.

മാനന്തവാടിയിൽ നിന്ന് തിരുവനന്തപുരത്തിന് പോയ ടൂറിസ്റ്റ് ബസും തമിഴ്‌നാട്ടിൽ നിന്ന് ചരക്കു കയറ്റി വന്ന ലോറിയുമാണ് അപകടത്തിൽപെട്ടത്.