ചെന്നൈ: "അമ്മ' ജനറല്‍സെക്രട്ടറി സ്ഥാനം രാജിവച്ചത് സ്ഥിരീകരിച്ച് നടന്‍ സിദ്ദിഖ്. സ്ഥാനത്ത് തുടരുന്നത് ധാര്‍മികമായി ശരിയല്ലെന്ന് തോന്നി. അതുകൊണ്ടാണ് രാജിവയ്ക്കാൻ തീരുമാനിച്ചതെന്ന് സിദ്ദിഖ് പ്രതികരിച്ചു.

തനിക്കെതിരായ ലൈംഗിക ആരോപണത്തെപ്പറ്റി ഇപ്പോള്‍ ഒന്നും പറയാനില്ല. പിന്നീട് പ്രതികരിക്കുമെന്നും സിദ്ദിഖ് പറഞ്ഞു. ഇന്ന് രാവിലെയാണ് "അമ്മ' പ്രസിഡന്‍റ് മോഹൻലാലിന് സിദ്ദിഖ് ഇ-മെയിലിൽ രാജിക്കത്തയച്ചത്.

യുവനടി രേവതി സമ്പത്ത് ശനിയാഴ്ചയാണ് സിദ്ദിഖിനെതിരെ ഗുരുതര ലൈംഗിക ആരോപണം ഉന്നയിച്ചത്. സിനിമ മോഹിച്ചെത്തിയ നടിയെ ചെറുപ്രായത്തിൽ പീഡിപ്പിച്ചെന്നായിരുന്നു ആരോപണം.