ബെർലിൻ: ജർമനിയിൽ കത്തിക്കുത്ത് നടത്തിയ മുഖ്യപ്രതി അറസ്റ്റിൽ. ആക്രമിയെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ അഞ്ച് പേരുടെ ആരോഗ്യനില ഗുരുതരമാണ്. നേരത്തെ, ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിരുന്നു.

പടിഞ്ഞാറൻ ജർമനിയിലെ സോളിങ്ങൻ നഗരത്തിലാണ് സംഭവമുണ്ടായത്. വെള്ളിയാഴ്ച രാത്രി പത്തിന് നഗരമധ്യത്തിൽ ആഘോഷം നടക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ഉരുക്കുവ്യവസായത്തിനു പേരുകേട്ട സോളിങ്ങൻ നഗരം സ്ഥാപിതമായതിന്‍റെ 650-ാം വാർഷികം നടക്കുന്നതിനിടെയായിരുന്നു സംഭവം.

കണ്ണിൽ കണ്ടവരെ അക്രമി കുത്തുകയായിരുന്നു. എല്ലാവർക്കും കഴുത്തിനാണു കുത്തേറ്റത്. പരിക്കേറ്റ നാലുപേരുടെ നില ഗുരുതരമാണ്. രണ്ടു പുരുഷന്മാരും ഒരു വനിതയുമാണു മരിച്ചത്.