കോട്ടയം: ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരായ ആരോപണത്തിൽ പരാതികളൊന്നും സർക്കാരിന് മുന്നിൽ വന്നിട്ടില്ലെന്ന് മന്ത്രി എം.ബി. രാജേഷ്. പരാതി തന്നാൽ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

നിയമത്തിന് മുകളിൽ ഒന്നും പറക്കില്ല. നിയമവാഴ്ചയുള്ള സംസ്ഥാനമാണ് കേരളം. നിയമാനുസൃതം ഉള്ള നടപടി സർക്കാർ സ്വീകരിക്കുമെന്നും മന്ത്രി വ്യ‌ക്തമാക്കി.

അതിനിടെ രഞ്ജിത്തിനെ ചലചിത്ര അക്കാദമി സ്ഥാനത്തുനിന്ന് നീക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടു. ഇക്കാര്യം എൽഡിഎഫ് നേതൃത്വത്തെ സിപിഐ അറിയിച്ചിട്ടുണ്ട്.

ആരോപണവിധേയനായ രഞ്ജിത്തിനെ സംരക്ഷിക്കരുത്. അദ്ദേഹത്തെ സംരക്ഷിക്കുന്നതിനോട് യോജിപ്പില്ലെന്നും സിപിഐ വ്യക്തമാക്കി.

രഞ്ജിത്ത് സ്ഥാനത്ത് തുടരുന്നതിൽ എൽഡിഎഫിൽ പ്രതിഷേധം ശക്തമാണെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. ഇതിനിടെ രഞ്ജിത്തിന്‍റെ രാജി സംബന്ധിച്ച് ഭരണതലത്തിൽ തിരക്കിട്ട ചർച്ചകഴൾ നടക്കുന്നതായി വിവരമുണ്ട്.