ചാവക്കാട്: തൃശൂര്‍ ചാവക്കാട് ആഭിചാരക്രിയ നടത്തി യുവതിയെ കബളിപ്പിച്ച് സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടിയ കേസിലെ പ്രതികള്‍ അറസ്റ്റില്‍. കേസില്‍ ചാവക്കാട് തിരുവത്ര രായമ്മരക്കാരു വീട്ടില്‍ നാസര്‍ മകന്‍ ജംഷീര്‍ (34) , പുന്ന മുണ്ടോക്കില്‍ മുസ്തഫയുടെ മകന്‍ കെ.പി.ഫാറൂഖ് (34) എന്നിവരാണ് അറസ്റ്റിലായത്.

ചാവക്കാട് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഭര്‍ത്താവുമായി ജീവിച്ചാല്‍ മരണം വരെ സംഭവിക്കുമെന്ന് പറഞ്ഞ് ഭയപ്പെടുത്തി അതിന് പരിഹാരമായി ആഭിചാരക്രിയ ചെയ്യുന്നതിനായി യുവതിയുടെ കയ്യില്‍ നിന്നു 15 പവന്‍ സ്വര്‍ണ്ണാഭരണങ്ങളാണ് പ്രതികള്‍ അടിച്ച് മാറ്റിയത്.

പലസമയത്തായാണ് പ്രതികള്‍ പൂജയുടെ പേര് പറഞ്ഞ് യുവതിയില്‍ നിന്നും സ്വര്‍ണ്ണം തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു. കുറച്ച് നാള്‍ കഴിഞ്ഞ് സ്വര്‍ണം തിരികെ ചോദിച്ചപ്പോഴാണ് യുവതിക്ക് ചതി മനസിലായത്.

സ്വര്‍ണ്ണം തിരികെ ചോദിച്ച പരാതിക്കാരിക്ക് റോള്‍ഡ് ഗോള്‍ഡിന്റെ ആഭരണങ്ങള്‍ തിരികെ നല്‍കി വിശ്വാസവഞ്ചന ചെയ്യുകയും ചെയ്തു പ്രതികളെന്ന് പൊലീസ് പറഞ്ഞു. സ്വര്‍ണ്ണം വിറ്റു കിട്ടിയ പൈസ ഉപയോഗിച്ച് തമിഴ്‌നാട് കേന്ദ്രീകരിച്ചുളള ദര്‍ഗ്ഗകളില്‍ ചുറ്റിക്കറങ്ങുകയും ആഢംബര ജീവിതം നയിക്കുകയുമാണ് പ്രതികളുടെ രീതി.