ആനച്ചാല്‍: ഇടുക്കി ആനച്ചാലില്‍ ആനക്കൊമ്പുകളുമായി രണ്ട് പേര്‍ പിടിയില്‍. പാതമേട് സ്വദേശികളായ സിഞ്ചുക്കുട്ടന്‍, മണി, എന്നിവരാണ് പിടിയിലായത്. വനംവകുപ്പാണ് ഇവരെ പിടികൂടിയത്.

രണ്ട് കിലോയോളം തൂക്കം വരുന്ന രണ്ട് ആനക്കൊമ്പുകളാണ് കണ്ടെത്തിയത്. പള്ളിവാസല്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ അനില്‍കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

ആനച്ചാല്‍ കേന്ദ്രീകരിച്ച് ആനക്കൊമ്പുകളുടെ വില്‍പ്പന നടക്കുന്നതായി വനംവകുപ്പിന് നേരത്തെ വിവരം കിട്ടിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്ത് പരിശോധന കര്‍ശനമാക്കി.

ഇതിനിടെ പ്രതികള്‍ വില്‍പനയ്‌ക്കെത്തിച്ച ആനക്കൊമ്പുകളുടെ ദൃശ്യങ്ങള്‍ വനം വകുപ്പിന് കിട്ടി. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിച്ചു. സംഘത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വനംവകുപ്പ് അറി‍യിച്ചത് .