തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്നും കാണാതായി 37 മണിക്കൂറിനുശേഷം വിശാഖപട്ടണത്തു നിന്ന് കണ്ടെത്തിയ 13 കാരിയെ കേരളാ പോലീസിന് കൈമാറി. സിഡബ്ല്യുസി സംരക്ഷണ കേന്ദ്രത്തിൽ കഴിയുന്ന കുട്ടിയുമായി പോലീസ് സംഘം ശനിയാഴ്ച തിരുവനന്തപുരത്തേക്ക് തിരിക്കും.

കുട്ടി തങ്ങളോടൊപ്പം വരാൻ സന്നദ്ധത അറിയിച്ചെന്ന് കഴക്കൂട്ടം എസ്ഐ വി.എസ്.രഞ്ജിത്ത് പറഞ്ഞു. ആസാമിലേക്കുള്ള യാത്രാമദ്ധ്യേ ട്രെയിനിൽ നിന്നും കണ്ടെത്തിയ കുട്ടി വിശാഖപട്ടണത്ത് ആർപിഎഫിന്‍റെ സംരക്ഷണയിലായിരുന്നു. ചൊവ്വാഴ്ചയാണ് കുട്ടിയെ കാണാതായത്.

തുടർന്ന് 37 മണിക്കൂറിനുശേഷം വിശാഖപട്ടണത്തു നിന്ന് കണ്ടെത്തുകയായിരുന്നു. ആസാമിലെത്തി മുത്തച്ഛന്‍റെയും മുത്തശ്ശിയുടെയും കൂടെ നിന്ന് പഠനം തുടരണമെന്നാണ് ആഗ്രഹമെന്ന് കുട്ടി പറഞ്ഞിരുന്നു.

കഴക്കൂട്ടം എസ്ഐയുടെ നേതൃത്വത്തിൽ രണ്ട് വനിതാ ഉദ്യോഗസ്ഥരടക്കമുള്ള സംഘമാണ് വിശാഖപട്ടണത്ത് എത്തിയിരിക്കുന്നത്.