തിരുവനന്തപുരം: ബംഗാളി നടി ശ്രീലേഖ മിത്ര ഉന്നയിച്ച ആരോപണങ്ങൾ നിഷേധിച്ച് ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത്. പാലേരി മാണിക്യം സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് നടിയുടെ വെളിപ്പെടുത്തൽ.

താൻ ആരോടും മോശമായി പെരുമാറിയിട്ടില്ലെന്നും കഥാപാത്രത്തിന് അനുയോജ്യം അല്ലാത്തത് കൊണ്ടാണ് ശ്രീലേഖ മിത്രയെ പരിഗണിക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡോക്യുമെന്‍ററി സംവിധായകൻ ജോഷിയോട് താൻ പരാതി പറഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് ശ്രീലേഖ പറഞ്ഞു.

ശ്രീലേഖ തന്നോട് പരാതി പറഞ്ഞിരുന്നുവെന്നും കൊച്ചിയിൽ വച്ചാണ് സംഭവം നടന്നതെന്നും ഡോക്യുമെന്‍ററി സംവിധായകൻ ജോഷി വ്യക്തമാക്കി. ശ്രീലേഖ പറഞ്ഞ കാര്യങ്ങൾ എവിടെ വേണമെങ്കിലും പറയാമെന്നും ജോഷി പറഞ്ഞു.