കൊല്ലം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കൂടുതല്‍ പേജുകള്‍ വെട്ടിയ നടപടിയില്‍ സര്‍ക്കാരിനെതിരേ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ പ്രതികരണവുമായി മന്ത്രി എം.ബി. രാജേഷ്. ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്നും കമ്മീഷനെ വയ്ക്കാന്‍ അറിയാമെങ്കില്‍ നടപടി സ്വീകരിക്കാനും അറിയാമെന്നും രാജേഷ് പ്രതികരിച്ചു.

നിയമത്തിന് മുകളിൽ പറക്കാന്‍ ആരെയും അനുവദിക്കില്ല. സര്‍ക്കാരിന് ഒറ്റ നിലപാടേയുള്ളൂ എന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍നിന്ന് വിവരാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചതിലും അധികമായി 49 മുതൽ 53 വരെയുള്ള പേജുകൾ സര്‍ക്കാര്‍ ഒഴിവാക്കിയെന്നാണ് ആക്ഷേപം.

ആകെ 129 ഖണ്ഡികകൾ ഒഴിവാക്കിയുള്ള റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്. 21 ഖണ്ഡികകൾ‌ മാത്രം ഒഴിവാക്കാനായിരുന്നു വിവരാവകാശ കമ്മീഷൻ നിർദേശിച്ചിരുന്നത്. എന്നാൽ ഇതിന് വിരുദ്ധമായി കൂടുതൽ ഭാഗങ്ങൾ സർക്കാർ വെട്ടിനീക്കുകയായിരുന്നു.

റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പിനായി അപേക്ഷകർക്ക് നൽകിയ അറിയിപ്പിലും ഈ ഭാഗം ഒഴിവാക്കുന്ന കാര്യം സൂചിപ്പിച്ചിരുന്നില്ല. അതേസമയം സ്വകാര്യ വിവരങ്ങൾ ഒഴിവാക്കാൻ വിവരവകാശ കമ്മീഷൻ നിർദ്ദേശിച്ചിരുന്നെന്നും ഇത് കണക്കിലെടുത്താണ് കൂടുതൽ ഖണ്ഡികകൾ ഒഴിവാക്കിയതെന്നുമാണ് സര്‍ക്കാരിന്‍റെ വിശദീകരണം.

അതേസമയം വിവരാവകാശ കമ്മീഷൻ ഒഴിവാക്കാൻ നിര്‍ദേശിച്ച 96-ാം പാരഗ്രാഫ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.