ന്യൂഡൽഹി: മന്ത്രിസ്ഥാനം തിരിച്ചെടുത്താല്‍ രക്ഷപെട്ടേനെ എന്ന സുരേഷ് ഗോപിയുടെ പരാമര്‍ശത്തില്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി. അമിത് ഷായുടെ പേര് പ്രസംഗത്തില്‍ പരാമര്‍ശിപ്പെട്ടതിലും നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നാണ് വിവരം.

കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സ് സുരേഷ് ഗോപിയെ ആദരിക്കാനായി സംഘടിപ്പിച്ച പരിപാടിയിൽ വച്ച് നടത്തിയ പരാമർശമാണ് കേന്ദ്ര നേതൃത്വത്തെ ചൊടിപ്പിച്ചത്. സിനിമ പാഷനാണെന്നും അഭിനയിക്കാനായില്ലെങ്കിൽ ചത്തു പോകുമെന്നും സുരേഷ് ഗോപി പറഞ്ഞു.

ഇനിയെത്ര സിനിമ ചെയ്യാനുണ്ട് എന്ന ചോദ്യത്തിന് ഇരുപത്തിരണ്ടോളം എണ്ണമുണ്ടെന്ന് പറഞ്ഞപ്പോൾ അമിത് ഷാ ആ പേപ്പറുകെട്ട് ഒരു സൈഡിലേക്ക് എടുത്തങ്ങ് കളഞ്ഞു. പക്ഷേ അനുവദിക്കാമെന്ന് പറഞ്ഞിട്ടുണ്ട്.

എന്തു തന്നെയായാലും ഞാൻ സെപ്റ്റംബർ ആറിന് ഇങ്ങ് പോരും. ഇനി അതിന്‍റെ പേരിൽ അവർ പറഞ്ഞയക്കുകയാണെങ്കിൽ ഞാൻ രക്ഷപെട്ടു എന്നേ പറയാനുള്ളൂവെന്നും സുരേഷ് ഗോപി പറഞ്ഞു.

ഈ പരാമര്‍ശമാണ് കേന്ദ്ര നേതൃത്വത്തിന്‍റെ നീരസത്തിന് ഇടയാക്കിയത്. അമിത് ഷായ്ക്ക് അടക്കം പരാമര്‍ശത്തില്‍ അതൃപ്തിയുണ്ടെന്നാണ് സൂചന. സിനിമ ചെയ്യാൻ അനുമതി നൽകിയേക്കില്ലെന്നാണ് വിവരം.

സുരേഷ് ഗോപിക്ക് ഇത്തരത്തിൽ സിനിമ ചെയ്യാൻ ഇളവു നൽകിയാൽ മറ്റുള്ള ആളുകളും ഇതേ ആവശ്യം ഉന്നയിക്കുമെന്നും അത് പ്രതിസന്ധിക്കിടയാക്കുമെന്നുമാണ് സർക്കാരിന്‍റെ വിലയിരുത്തൽ.